കൊച്ചി: (www.kvartha.com 28.02.2017) കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ അടങ്ങിയ മൊബൈല്‍ ഫോണിനായി പോലീസ് ഗോശ്രീ പാലത്തിന് താഴെയുള്ള കായലില്‍ തിരച്ചില്‍ നടത്തി. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ ഗോശ്രീ പാലത്തില്‍ നിന്ന് കായലിലേക്ക് എറിഞ്ഞുവെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലത്തിന് താഴെ പോലീസ് പരിശോധന നടത്തിയത്.
മൊബൈല്‍ ഫോണ്‍ എറിഞ്ഞ സ്ഥലം കാണിച്ചുകൊടുക്കുന്നതിനായി പള്‍സര്‍ സുനിയേയും വിജേഷിനേയും ഇവിടെ എത്തിച്ചിരുന്നു. സംഭവത്തിന് ശേഷം മൊബൈല്‍ ഫോണ്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കായലില്‍ എറിഞ്ഞെന്നായിരുന്നു സുനി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ മണിക്കൂറുകളോളം നീണ്ട തിരച്ചില്‍ ഫോണ്‍ കണ്ടെടുക്കാനായില്ല.
അതിനിടെ പള്‍സര്‍ സുനിയെ അമ്പവപ്പുഴയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സി ഐ ബിജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട തെളിവെടുപ്പില്‍ മനുവിന്റെ വീട്ടില്‍ നിന്ന് പോലീസിന് ഒന്നും കണ്ടെത്താനായില്ല. അതേസമയം സംഭവ ദിവസം രാവിലെ ഏഴ് മണിയോടെ സുനി തങ്ങളുടെ വീട്ടിലെത്തിയതായി മനുവിന്റെ അമ്മ പോലീസിനോട് സമ്മതിച്ചു.
അമ്പവപ്പുഴയിലെ തെളിവെടുപ്പിന് ശേഷമാണ് സുനിയെ ഗോശ്രീ പാലത്തിലെത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Actress, Attack, Mobil Phone, Police, Kerala, Trending, Pulsar Sunil.
മൊബൈല്‍ ഫോണ്‍ എറിഞ്ഞ സ്ഥലം കാണിച്ചുകൊടുക്കുന്നതിനായി പള്‍സര്‍ സുനിയേയും വിജേഷിനേയും ഇവിടെ എത്തിച്ചിരുന്നു. സംഭവത്തിന് ശേഷം മൊബൈല്‍ ഫോണ്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കായലില്‍ എറിഞ്ഞെന്നായിരുന്നു സുനി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ മണിക്കൂറുകളോളം നീണ്ട തിരച്ചില്‍ ഫോണ്‍ കണ്ടെടുക്കാനായില്ല.
അതിനിടെ പള്‍സര്‍ സുനിയെ അമ്പവപ്പുഴയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സി ഐ ബിജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട തെളിവെടുപ്പില്‍ മനുവിന്റെ വീട്ടില്‍ നിന്ന് പോലീസിന് ഒന്നും കണ്ടെത്താനായില്ല. അതേസമയം സംഭവ ദിവസം രാവിലെ ഏഴ് മണിയോടെ സുനി തങ്ങളുടെ വീട്ടിലെത്തിയതായി മനുവിന്റെ അമ്മ പോലീസിനോട് സമ്മതിച്ചു.
അമ്പവപ്പുഴയിലെ തെളിവെടുപ്പിന് ശേഷമാണ് സുനിയെ ഗോശ്രീ പാലത്തിലെത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Actress, Attack, Mobil Phone, Police, Kerala, Trending, Pulsar Sunil.