തിരുവനന്തപുരം: (www.kvartha.com 23.02.2017) പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയവര്‍ ആ നടിയോട് ചെയ്ത കാര്യങ്ങളേക്കുറിച്ച് പോലീസിന്റെ പ്രഥമ വിവര റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വായിച്ച് മാധ്യമ പ്രവര്‍ത്തകരും പത്രാധിപന്മാരും ഞെട്ടി. അതോടെയാണ് എഫ് ഐ ആറിന്റെ പൂര്‍ണരൂപം കൈയില്‍ വച്ചുകൊണ്ട് അത് അതേവിധം പ്രസിദ്ധീകരിക്കാനാകാതെ പ്രമുഖ ദേശീയ ദിനപത്രം കുഴങ്ങിയത്. നടിയുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രഥമ വിവര റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായി പുറത്തുവന്നാല്‍ ആ നടിക്ക് തല ഉയര്‍ത്തി നടക്കാന്‍ പാടില്ലെന്നു മാത്രമല്ല, റിപോര്‍ട്ട് പത്രത്തില്‍ അച്ചടിക്കുമ്പോള്‍ വായിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അത് മറക്കാനാകാത്ത ഞെട്ടലായി മാറുകയും ചെയ്യും.
അതുകൊണ്ട് പൂര്‍ണരൂപത്തില്‍ എഫ് ഐ ആര്‍ പ്രസിദ്ധീകരിക്കാതിരിക്കുകയാണ് മാധ്യമ ധര്‍മം എന്ന് ദേശീയ ദിനപത്രം തീരുമാനിച്ചു. കുറച്ചു ഭാഗങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരു മലയാള പത്രം അത്രയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാതെയും മറ്റാരെങ്കിലും പ്രസിദ്ധീകരിച്ചാലോ എന്നു കരുതിയും ദേശീയ ദിനപത്രം പ്രസിദ്ധീകരിച്ചതിനേക്കാള്‍ അല്‍പ്പം കൂടി കൂടുതല്‍ കാര്യങ്ങള്‍ എഫ് ഐ ആറിനെ ഉദ്ധരിച്ച് വെളിപ്പെടുത്താന്‍ തയ്യാറായി. അതിനിടെ, ദേശീയ ദിനപത്രത്തിന്റെ പുതുതായി മുഖ്യമന്ത്രി ലോഞ്ച് ചെയ്ത വാര്‍ത്താ പോര്‍ട്ടല്‍ എഫ് ഐ ആര്‍ ഉള്ളടക്കം പുറത്തുവിടുന്നതിനേക്കുറിച്ച് ആലോചിച്ചു. എന്നാല്‍ ഉള്ളടക്കം നേരിട്ട് പൂര്‍ണമായി മനസിലാക്കിയതോടെ അവരും ആ നീക്കം ഉപേക്ഷിച്ചു. പലഭാഗങ്ങളും ഒഴിവാക്കി മാത്രം പ്രസിദ്ധീകരിച്ചു.
നടിയുടെ പേര് തുടക്കത്തില്‍ത്തന്നെ പുറത്തുവന്നു എന്നതാണ് ഈ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് തടസമായത്. പകരം, ഇരയായ നടി അജ്ഞാതയായി തുടര്‍ന്നിരുന്നെങ്കില്‍ വിവരങ്ങള്‍ പുറത്തുവിട്ടാലും അത് അവരെ ബാധിക്കില്ലായിരുന്നു. മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി കഴിഞ്ഞ ദിവസം പറഞ്ഞത് കെവാര്‍ത്ത ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു: ഒരു കൊച്ചുകുട്ടിയുടെ നിഷ്‌കളങ്ക മുഖഭാവമുള്ള ആ നടിയോട് ഇത്ര മോശമായി പെരുമാറാന്‍ അവര്‍ക്കെങ്ങനെ സാധിച്ചു?
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Media, Trending, Actress, Kidnap, Case, Fir details are really shocking.
അതുകൊണ്ട് പൂര്‍ണരൂപത്തില്‍ എഫ് ഐ ആര്‍ പ്രസിദ്ധീകരിക്കാതിരിക്കുകയാണ് മാധ്യമ ധര്‍മം എന്ന് ദേശീയ ദിനപത്രം തീരുമാനിച്ചു. കുറച്ചു ഭാഗങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരു മലയാള പത്രം അത്രയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാതെയും മറ്റാരെങ്കിലും പ്രസിദ്ധീകരിച്ചാലോ എന്നു കരുതിയും ദേശീയ ദിനപത്രം പ്രസിദ്ധീകരിച്ചതിനേക്കാള്‍ അല്‍പ്പം കൂടി കൂടുതല്‍ കാര്യങ്ങള്‍ എഫ് ഐ ആറിനെ ഉദ്ധരിച്ച് വെളിപ്പെടുത്താന്‍ തയ്യാറായി. അതിനിടെ, ദേശീയ ദിനപത്രത്തിന്റെ പുതുതായി മുഖ്യമന്ത്രി ലോഞ്ച് ചെയ്ത വാര്‍ത്താ പോര്‍ട്ടല്‍ എഫ് ഐ ആര്‍ ഉള്ളടക്കം പുറത്തുവിടുന്നതിനേക്കുറിച്ച് ആലോചിച്ചു. എന്നാല്‍ ഉള്ളടക്കം നേരിട്ട് പൂര്‍ണമായി മനസിലാക്കിയതോടെ അവരും ആ നീക്കം ഉപേക്ഷിച്ചു. പലഭാഗങ്ങളും ഒഴിവാക്കി മാത്രം പ്രസിദ്ധീകരിച്ചു.
നടിയുടെ പേര് തുടക്കത്തില്‍ത്തന്നെ പുറത്തുവന്നു എന്നതാണ് ഈ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് തടസമായത്. പകരം, ഇരയായ നടി അജ്ഞാതയായി തുടര്‍ന്നിരുന്നെങ്കില്‍ വിവരങ്ങള്‍ പുറത്തുവിട്ടാലും അത് അവരെ ബാധിക്കില്ലായിരുന്നു. മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി കഴിഞ്ഞ ദിവസം പറഞ്ഞത് കെവാര്‍ത്ത ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു: ഒരു കൊച്ചുകുട്ടിയുടെ നിഷ്‌കളങ്ക മുഖഭാവമുള്ള ആ നടിയോട് ഇത്ര മോശമായി പെരുമാറാന്‍ അവര്‍ക്കെങ്ങനെ സാധിച്ചു?
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Media, Trending, Actress, Kidnap, Case, Fir details are really shocking.