Follow KVARTHA on Google news Follow Us!
ad

പത്തു വര്‍ഷത്തിന് ശേഷം കൊലയാളി പിടിയില്‍

വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൈംബ്രാഞ്ച് പിടികൂടിThrissur, House Wife, Rape, Murder, Crime Branch, Police, Husband, High Court of Kerala, Suicide, Kerala.

തൃശൂര്‍: വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൈംബ്രാഞ്ച് പിടികൂടി. സ്വാഭാവിക മരണമായി എഴുതിത്തള്ളിയ കേസ് അതിവിദഗ്ദ്ധമായാണ് ക്രൈംബ്രാഞ്ച് തെളിയിച്ചത്. ശാസ്ത്രീയമായ അന്വേഷണ രീതികളാണ് പ്രതിയെ കുടുക്കാന്‍ വഴിവെച്ചത്.

തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ റോസ്‌ലിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രാഥമിക നിഗമനം അപകടമരണമായിരുന്നെന്നാണ്. പശുവിനെ തീറ്റിക്കാന്‍ കൊണ്ടുപോയ റോസ്‌ലി അബദ്ധത്തില്‍ പശുവിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി മരിക്കുകയായിരുന്നെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പോലീസ്.

എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് റോസ്‌ലിയുടെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കൊങ്ങിണി സതീഷ് എന്നയാള്‍ പിടിയിലാകുന്നത്. കേസിലെ മറ്റൊരു പ്രതി അയ്യപ്പന്‍ നേരത്തേ ആത്മഹത്യ ചെയ്തിരുന്നു. പ്രതികള്‍ രണ്ടുപേരും വനത്തില്‍ വാറ്റ് നടത്താറുണ്ടായിരുന്നു. കാട്ടില്‍ പശുവുമായെത്തിയ റോസ്‌ലിയെ ഇവര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

 Thrissur, House Wife, Rape, Murder, Crime Branch, Police, Husband, High Court of Kerala, Suicide, Kerala.
ഇതിനെ എതിര്‍ത്തപ്പോള്‍ റോസ്‌ലിയുടെ കഴുത്തില്‍ കയറിട്ടു കുരുക്കി പശുവിനെ ഓടിച്ചു. സാക്ഷിമൊഴികളിലെ വൈരുദ്ധ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ട ക്രൈംബ്രാഞ്ച് അയ്യപ്പനെ പലവട്ടം ചോദ്യം ചെയ്തു. ഇതിനു ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്യുന്നത്. തുടര്‍ന്നാണ് അന്വേഷണം സതീഷിലേക്ക് തിരിയുന്നതും പ്രതി പിടിയിലാകുന്നതും.

Keywords: Thrissur, House Wife, Rape, Murder, Crime Branch, Police, Husband, High Court of Kerala, Suicide, Kerala.

Post a Comment