ആലുവ: (www.kvartha.com 16.02.2019) ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി പൊട്ടിയ മദ്യക്കുപ്പി കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തി നൂറ് പവന്‍ സ്വര്‍ണാഭരണങ്ങളും എഴുപതിനായിരം രൂപയും വജ്രാഭരണങ്ങളും കവര്‍ന്നു. ചെങ്ങമ്മനാട് ഗവണ്‍മെന്റ് ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഗ്രെയ്‌സ് മാത്യൂസിന്റെ വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
മലയാളികളായ രണ്ട് പേരായിരുന്നു കവര്‍ച്ചാ സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് വീട്ടുടമ പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
നിക്കര്‍ മാത്രം ധരിച്ച മുഖം മൂടിയിട്ട രണ്ട് പേരാണ് അത്താണി കെ.എസ്.ഇ.ബി ക്ക് സമീപം റോഡരികിലുള്ള ഡോക്ടറുടെ വീട്ടില്‍ കയറി കവര്‍ച്ച നടത്തിയത്. വീടിന്റെ പിന്‍വശത്തെ വാതില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ആദ്യം വീടു മുഴുവന്‍ പരിശോധന നടത്തി പണം കവര്‍ന്നു.
പിന്നീട് ഉറങ്ങുകയായിരുന്ന വനിതാഡോക്ടറുടെ മുറിയില്‍ കടന്നു. മദ്യകുപ്പി പൊട്ടിച്ച് കഴുത്തില്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ധരിച്ചിരുന്ന ആഭരണങ്ങള്‍ അഴിച്ചെടുത്തു. മുറിയിലെത്തി ഒരാള്‍ ഡോക്ടറെ ബലമായി പിടിച്ചിരുത്തി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. രണ്ടാമന്‍ അലമാരയും മറ്റും തുറന്ന് ആഭരണങ്ങളും പണവും എടുക്കുകയായിരുന്നു.
ആകെ നൂറ് പവനോളം നഷ്ടപ്പെട്ടു. ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ വിവാഹാവശ്യത്തിനായി കഴിഞ്ഞ ദിവസമാണ് കവര്‍ച്ച നടന്ന വീട്ടിലേക്ക് കൊണ്ടുവന്നത് . ബാങ്കിൽ നിന്നും സ്വർണം പിൻവലിച്ചതറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. ഡോക്ടറുടെ ഭർത്താവ് ഡോ. മാത്യു അമേരിക്കയിലാണ്. ഡോക്ടറായ ഏക മകൻ നേവിയിലുമാണ്. മഞ്ഞപ്ര സ്വദേശിനിയായ ഡോ. ഗ്രേസ് മാത്യു 15 വർഷത്തോളായി ഇവിടെ തനിച്ചാണ് താമസിക്കുന്നത്.
മോഷ്ടാക്കള്‍ രണ്ടുമണിയോടെ വീടുവിട്ട ഉടനെ വീട്ടിലെ മുഴുവന്‍ ലൈറ്റുകളും കത്തുന്ന സ്വിച്ചിട്ടതോടെ മോഷ്ടാക്കള്‍ ഓടി ഒളിച്ചു. തൊട്ടടുത്ത വീട്ടില്‍ വിവരമറിയിച്ചതോടെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി ചുറ്റു പാടും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വീടിന്റെ പരിസരങ്ങളില്‍ സിസിടിവി ഇല്ലാത്തതിനാല്‍ കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി രാഹുൽ ആർ. നായർ ഉൾപ്പെടെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി. ചെങ്ങമനാട്എസ്.ഐ സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സമീപത്തെ മറ്റൊരു വീട്ടില്‍ നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മുപ്പതോളം പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 100 sovereigns and rs 70 000 were robbed in aluva, Aluva, News, Kerala, Robbery, Case, Doctor, Home, Gold, Ornaments, Police, Case, Enquiry.
മലയാളികളായ രണ്ട് പേരായിരുന്നു കവര്‍ച്ചാ സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് വീട്ടുടമ പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
നിക്കര്‍ മാത്രം ധരിച്ച മുഖം മൂടിയിട്ട രണ്ട് പേരാണ് അത്താണി കെ.എസ്.ഇ.ബി ക്ക് സമീപം റോഡരികിലുള്ള ഡോക്ടറുടെ വീട്ടില്‍ കയറി കവര്‍ച്ച നടത്തിയത്. വീടിന്റെ പിന്‍വശത്തെ വാതില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ആദ്യം വീടു മുഴുവന്‍ പരിശോധന നടത്തി പണം കവര്‍ന്നു.
പിന്നീട് ഉറങ്ങുകയായിരുന്ന വനിതാഡോക്ടറുടെ മുറിയില്‍ കടന്നു. മദ്യകുപ്പി പൊട്ടിച്ച് കഴുത്തില്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ധരിച്ചിരുന്ന ആഭരണങ്ങള്‍ അഴിച്ചെടുത്തു. മുറിയിലെത്തി ഒരാള്‍ ഡോക്ടറെ ബലമായി പിടിച്ചിരുത്തി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. രണ്ടാമന്‍ അലമാരയും മറ്റും തുറന്ന് ആഭരണങ്ങളും പണവും എടുക്കുകയായിരുന്നു.
മോഷ്ടാക്കള്‍ രണ്ടുമണിയോടെ വീടുവിട്ട ഉടനെ വീട്ടിലെ മുഴുവന്‍ ലൈറ്റുകളും കത്തുന്ന സ്വിച്ചിട്ടതോടെ മോഷ്ടാക്കള്‍ ഓടി ഒളിച്ചു. തൊട്ടടുത്ത വീട്ടില്‍ വിവരമറിയിച്ചതോടെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി ചുറ്റു പാടും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വീടിന്റെ പരിസരങ്ങളില്‍ സിസിടിവി ഇല്ലാത്തതിനാല്‍ കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി രാഹുൽ ആർ. നായർ ഉൾപ്പെടെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി. ചെങ്ങമനാട്എസ്.ഐ സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സമീപത്തെ മറ്റൊരു വീട്ടില്‍ നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മുപ്പതോളം പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 100 sovereigns and rs 70 000 were robbed in aluva, Aluva, News, Kerala, Robbery, Case, Doctor, Home, Gold, Ornaments, Police, Case, Enquiry.