കാഞ്ഞങ്ങാട്: (www.kvartha.com 17/08/2017) പതിനാറുകാരനായ മകനെ നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ പിതാവിനെതിരെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് നഗരത്തിലെ പ്രമുഖ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 10 -ാംതരം വിദ്യാര്‍ത്ഥിയായ മകനെ ലൈംഗികമായി പീഡിപ്പിച്ച ഭര്‍ത്താവിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഭാര്യയായ 35കാരിയാണ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ചട്ടഞ്ചാല്‍ സ്വദേശിയായ 38കാരനെതിരെയാണ് പരാതി. ഇയാള്‍ വര്‍ഷങ്ങളായി ഗള്‍ഫിലാണ്. രണ്ടു ദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. പിതാവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്ന വിവരം ലഭിച്ചതോടെ ഏറെ അസ്വസ്ഥനായി കാണപ്പെട്ട മകന് കാഞ്ഞങ്ങാട്ടെ മാനസികരോഗ വിദഗ്ധന്റെ ചികിത്സ ലഭ്യമാക്കിയതോടെയാണ് സമൂഹ മനസാക്ഷിയെ ഞട്ടിക്കുന്ന ലൈംഗിക അതിക്രമത്തിന്റെ വിവരം പുറത്തുവന്നത്.
കാഞ്ഞങ്ങാടിനടുത്ത പ്രദേശത്താണ് പരാതിക്കാരിയായ വീട്ടമ്മയും കുടുംബവും താമസിച്ചുവരുന്നത്. ചട്ടഞ്ചാല്‍ സ്വദേശിയായ ഭര്‍ത്താവ് നാട്ടിലുള്ള സമയത്തൊക്കെ മകനെ ഭാര്യാവീട്ടിലും ചട്ടഞ്ചാലിലുള്ള സ്വന്തം തറവാട്ട് വീട്ടിലും വെച്ച് നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിവരികയായിരുന്നുവെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. മാനസികരോഗ വിദഗ്ധന്‍ നടത്തിയ കൗണ്‍സിലിംഗില്‍ കുട്ടി പിതാവിന്റെ പീഡനവിവരം തുറന്നുപറഞ്ഞതോടെ മാതാവ് നടപടി തേടി പോലീസിനെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ത്ഥിയില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് പിതാവിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കുട്ടിയെ പിന്നീട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. കാസര്‍കോട് ചൈല്‍ഡ്ഹോം അധികൃതര്‍ പരാതിക്കാരില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തും. രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ പ്രതിയെ രോഷാകുലയായ ഭാര്യയും കുടുംബവും തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തിരുന്നു. ഇതോടെ ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Molestation, Son, Father, Police, Case, Complaint, Investigates, Mother, Kasaragod, Featured, Crime, Kanhangad, Case against Father for molesting son.
ചട്ടഞ്ചാല്‍ സ്വദേശിയായ 38കാരനെതിരെയാണ് പരാതി. ഇയാള്‍ വര്‍ഷങ്ങളായി ഗള്‍ഫിലാണ്. രണ്ടു ദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. പിതാവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്ന വിവരം ലഭിച്ചതോടെ ഏറെ അസ്വസ്ഥനായി കാണപ്പെട്ട മകന് കാഞ്ഞങ്ങാട്ടെ മാനസികരോഗ വിദഗ്ധന്റെ ചികിത്സ ലഭ്യമാക്കിയതോടെയാണ് സമൂഹ മനസാക്ഷിയെ ഞട്ടിക്കുന്ന ലൈംഗിക അതിക്രമത്തിന്റെ വിവരം പുറത്തുവന്നത്.
കാഞ്ഞങ്ങാടിനടുത്ത പ്രദേശത്താണ് പരാതിക്കാരിയായ വീട്ടമ്മയും കുടുംബവും താമസിച്ചുവരുന്നത്. ചട്ടഞ്ചാല്‍ സ്വദേശിയായ ഭര്‍ത്താവ് നാട്ടിലുള്ള സമയത്തൊക്കെ മകനെ ഭാര്യാവീട്ടിലും ചട്ടഞ്ചാലിലുള്ള സ്വന്തം തറവാട്ട് വീട്ടിലും വെച്ച് നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിവരികയായിരുന്നുവെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. മാനസികരോഗ വിദഗ്ധന്‍ നടത്തിയ കൗണ്‍സിലിംഗില്‍ കുട്ടി പിതാവിന്റെ പീഡനവിവരം തുറന്നുപറഞ്ഞതോടെ മാതാവ് നടപടി തേടി പോലീസിനെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ത്ഥിയില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് പിതാവിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കുട്ടിയെ പിന്നീട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. കാസര്‍കോട് ചൈല്‍ഡ്ഹോം അധികൃതര്‍ പരാതിക്കാരില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തും. രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ പ്രതിയെ രോഷാകുലയായ ഭാര്യയും കുടുംബവും തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തിരുന്നു. ഇതോടെ ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Molestation, Son, Father, Police, Case, Complaint, Investigates, Mother, Kasaragod, Featured, Crime, Kanhangad, Case against Father for molesting son.