കൊച്ചി: (www.kvartha.com 16.07.2017) നടി ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ പുറത്ത് വരുന്നത് പുതിയ വെളിപ്പെടുത്തലുകള്‍. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി രണ്ട് വര്‍ഷം മുമ്പും നടിയെ പീഡിപ്പിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചികൊണ്ടിരിക്കുന്നത്. അന്ന് ക്വട്ടേഷന്‍ നല്‍കിയത് ഇപ്പോള്‍ ദിലീപിനായി മുറവിളി കൂട്ടുന്ന നിര്‍മാതാവാണെന്നാണ് വിവരം.
ഈ ക്വട്ടേഷന്‍ പീഡനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞു. അക്കാലത്ത് സജീവമായിരുന്ന ഒരു യുവനടിയായിരുന്നു പീഡനത്തിന് ഇരയായത്. പ്രമുഖ സംവിധായകന്റെ സിനിമകളിലൂടെ നായിക പദവിയിലെത്തിയ നടി സംഭവത്തോടെ സിനിമയില്‍ സജീവമല്ലാതായി.
കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുന്നതിനിടെയാണ് പോലീസ് സംഘത്തിന് പഴയ സംഭവത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഇതിനെ തുടര്‍ന്ന് നടിയെ സമീപിച്ച് പോലീസ് വിവരങ്ങള്‍ അന്വേഷിച്ചു. അന്വേഷണം ആരംഭിച്ചാല്‍ സഹകരിക്കാന്‍ തയ്യാറാണെന്നാണ് നടി പോലീസിനോട് അറിയിച്ചത്.
ഇപ്പോള്‍ ദിലീപിനായി രംഗത്തുള്ള ഒരു നിര്‍മ്മാതാവായിരുന്നു ക്വട്ടേഷന് പിന്നില്‍. ദിലീപിന് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തിയതും ഈ നിര്‍മ്മാതാവാണ്. അന്ന് ആക്രമണത്തിന് ഇരയായ നടി പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇത് ഇപ്പോഴത്തെ സംഭവത്തിന് ഇവര്‍ക്ക് പ്രചോദനമായി എന്നാണ് വിവരം. സിനിമാ ലോകത്ത് അന്ന് സംഭവം സജീവ ചര്‍ച്ചയായെങ്കിലും പ്രതികരിക്കാനോ നടിക്ക് പിന്തുണ നല്‍കാനോ ആരും മുന്നോട്ട് വന്നില്ല. സംഭവത്തോടെ മാനസികമായി തകര്‍ന്ന നടി സിനിമയില്‍ നിന്നും മെല്ലെ അപ്രത്യക്ഷമാകുകയായിരുന്നു.
അന്വേഷണത്തോട് സഹകരിക്കാന്‍ നടി തയ്യാറായ സാഹചര്യത്തില്‍ പോലീസ് ഉടന്‍ തുടര്‍ നടപടികളിലേക്ക് കടക്കും. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം നിര്‍മ്മാതാവിനെ ചോദ്യം ചെയ്യും. ആരോപണ വിധേയനായ നിര്‍മ്മാതാവിന് ദിലീപുമായി ചില റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. കിളിരൂര്‍ പീഢനക്കേസുമായി ബന്ധപ്പെട്ട് ഈ നിര്‍മ്മാതാവിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Also Read:
ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ ഓട്ടോയുമായി കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരിക്ക്; ഓട്ടോഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതരം
Keywords: Kerala, Kochi, Dileep, Actress, attack, Case, Investigates, Molestation, Crime, Actress attack case: More investigations go on
ഈ ക്വട്ടേഷന്‍ പീഡനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞു. അക്കാലത്ത് സജീവമായിരുന്ന ഒരു യുവനടിയായിരുന്നു പീഡനത്തിന് ഇരയായത്. പ്രമുഖ സംവിധായകന്റെ സിനിമകളിലൂടെ നായിക പദവിയിലെത്തിയ നടി സംഭവത്തോടെ സിനിമയില്‍ സജീവമല്ലാതായി.
കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുന്നതിനിടെയാണ് പോലീസ് സംഘത്തിന് പഴയ സംഭവത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഇതിനെ തുടര്‍ന്ന് നടിയെ സമീപിച്ച് പോലീസ് വിവരങ്ങള്‍ അന്വേഷിച്ചു. അന്വേഷണം ആരംഭിച്ചാല്‍ സഹകരിക്കാന്‍ തയ്യാറാണെന്നാണ് നടി പോലീസിനോട് അറിയിച്ചത്.
ഇപ്പോള്‍ ദിലീപിനായി രംഗത്തുള്ള ഒരു നിര്‍മ്മാതാവായിരുന്നു ക്വട്ടേഷന് പിന്നില്‍. ദിലീപിന് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തിയതും ഈ നിര്‍മ്മാതാവാണ്. അന്ന് ആക്രമണത്തിന് ഇരയായ നടി പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇത് ഇപ്പോഴത്തെ സംഭവത്തിന് ഇവര്‍ക്ക് പ്രചോദനമായി എന്നാണ് വിവരം. സിനിമാ ലോകത്ത് അന്ന് സംഭവം സജീവ ചര്‍ച്ചയായെങ്കിലും പ്രതികരിക്കാനോ നടിക്ക് പിന്തുണ നല്‍കാനോ ആരും മുന്നോട്ട് വന്നില്ല. സംഭവത്തോടെ മാനസികമായി തകര്‍ന്ന നടി സിനിമയില്‍ നിന്നും മെല്ലെ അപ്രത്യക്ഷമാകുകയായിരുന്നു.
അന്വേഷണത്തോട് സഹകരിക്കാന്‍ നടി തയ്യാറായ സാഹചര്യത്തില്‍ പോലീസ് ഉടന്‍ തുടര്‍ നടപടികളിലേക്ക് കടക്കും. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം നിര്‍മ്മാതാവിനെ ചോദ്യം ചെയ്യും. ആരോപണ വിധേയനായ നിര്‍മ്മാതാവിന് ദിലീപുമായി ചില റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. കിളിരൂര്‍ പീഢനക്കേസുമായി ബന്ധപ്പെട്ട് ഈ നിര്‍മ്മാതാവിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Also Read:
ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ ഓട്ടോയുമായി കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരിക്ക്; ഓട്ടോഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതരം
Keywords: Kerala, Kochi, Dileep, Actress, attack, Case, Investigates, Molestation, Crime, Actress attack case: More investigations go on