ഹൈദരാബാദ്: (www.kvartha.com 28.05.2017) ഉയർന്ന ജാതിയിൽപെട്ട പെൺകുട്ടിയെ വിവാഹം ചെയ്തതിന് ഭാര്യാപിതാവ് യുവാവിനെ കൊന്നു. അംബോജി നരേഷ് എന്ന യുവാവിനെയാണ് ഭാര്യ തുമ്മല സ്വാതിയുടെ മുന്നിലിട്ട് പിതാവ് ശ്രീനിവാസ് റെഡ്ഡിയും മറ്റു ബന്ധുക്കളും കൊലപ്പെടുത്തിയത്. കോളജിൽ പഠിച്ച് കൊണ്ടിരിക്കെ പ്രണയത്തിലായ ഇരുവരും രണ്ട് മാസം മുമ്പാണ് വിവാഹിതരായത്.
നരേഷിനെ കാണാനില്ലെന്ന് കാണിച്ച് ശ്രീനിവാസ റെഡ്ഡി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ തെളിഞ്ഞത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, മേയ് രണ്ടിന് മകളെ ഭീഷണിപ്പെടുത്തി നരേഷിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും റെഡ്ഡിയും അയാളുടെ സഹോദരനും ചേർന്ന് അവളുടെ മുന്നിൽ വച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതശരീരം കത്തിക്കുകയായിരുന്നു
നരേഷിന് കാണാതായതുമായി ബന്ധപ്പെട്ട് റെഡ്ഡിക്ക് കൃത്യമായ പങ്കുണ്ടെന്ന് അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ തങ്ങൾക്ക് ബോധ്യപ്പെട്ടതാണെന്ന് രാജകൊണ്ട പോലീസ് കമ്മീഷണർ മഹേഷ് ഭഗവത് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: A 23-year-old man who had married an upper caste girl from Hyderabad against her parents' wishes, and then gone missing nearly a month ago, was killed by his father-in-law in front of his wife, the police said on Saturday.
നരേഷിനെ കാണാനില്ലെന്ന് കാണിച്ച് ശ്രീനിവാസ റെഡ്ഡി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ തെളിഞ്ഞത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, മേയ് രണ്ടിന് മകളെ ഭീഷണിപ്പെടുത്തി നരേഷിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും റെഡ്ഡിയും അയാളുടെ സഹോദരനും ചേർന്ന് അവളുടെ മുന്നിൽ വച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതശരീരം കത്തിക്കുകയായിരുന്നു
നരേഷിന് കാണാതായതുമായി ബന്ധപ്പെട്ട് റെഡ്ഡിക്ക് കൃത്യമായ പങ്കുണ്ടെന്ന് അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ തങ്ങൾക്ക് ബോധ്യപ്പെട്ടതാണെന്ന് രാജകൊണ്ട പോലീസ് കമ്മീഷണർ മഹേഷ് ഭഗവത് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: A 23-year-old man who had married an upper caste girl from Hyderabad against her parents' wishes, and then gone missing nearly a month ago, was killed by his father-in-law in front of his wife, the police said on Saturday.