വാഷിംഗ്ടൺ: (www.kvartha.com) 37,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വിമാനത്തിന്റെ വശത്തെ വാതിൽ തുറക്കാൻ ശ്രമിച്ചതിനെ തുടർന്ന് വനിതാ യാത്രക്കാരിയെ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്തു. അമേരികയിൽ എലോം അഗ്ബെഗ്ന്യൂ എന്ന യുവതിയാണ് അറസ്റ്റിലായത്. വിമാനത്തിലെ ജീവനക്കാരിയെ തള്ളിയിട്ടുകൊണ്ട് ഇവർ സൈഡ് ഡോർ തുറക്കാൻ തീവ്രശ്രമം നടത്തിയതായും തുടർന്ന് ഒരു യാത്രക്കാരൻ ഇടപെട്ട് തടയുകയും ആയിരുന്നുവെന്ന് ന്യൂയോർക് ടൈംസ് റിപോർട് ചെയ്തു. സൗത് വെസ്റ്റ് വിമാനം (Southwest Flight 192) ടെക്‌സാസിലെ ഹൂസ്റ്റണിൽ നിന്ന് ഒഹായോയിലെ കൊളംബസിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
പൈലറ്റുമാർ വിമാനം അർകൻസസിലെ ബിൽ ആൻഡ് ഹിലാരി ക്ലിന്റൺ നാഷനൽ എയർപോർടിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ശേഷം യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. വാതിൽ തുറക്കുന്നതിന് കാരണമായി 'യേശു തന്നോട് ഒഹായോയിലേക്ക് പറക്കാൻ പറഞ്ഞു, വിമാനത്തിന്റെ വാതിൽ തുറക്കാൻ യേശു തന്നോട് പറഞ്ഞു', എന്ന് അഗ്ബെഗ്ന്യൂ പറഞ്ഞതായി അർകൻസാസ് ഈസ്റ്റേൺ ജില്ലാ കോടതി പുറത്തുവിട്ട കേസ് രേഖകളിൽ വ്യക്തമാക്കുന്നു.
ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് വാതിലിന്റെ ഭാഗത്തേക്ക് നടന്ന് മിനിറ്റുകളോളം പുറത്തേക്ക് നോക്കിയിരുന്നതിന് ശേഷമാണ് യുവതി വാതിൽ തുറക്കാനുള്ള ശ്രമം ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യുവതി വിമാനത്തിൽ തലയിടിച്ചെന്നും ഒരു യാത്രക്കാരൻ അവരെ കഠിനമായി പ്രയത്നിച്ച് തടയുന്നത് വരെ, 'യേശു തന്നോട് ഒഹായോയിലേക്ക് പറക്കാൻ പറഞ്ഞു, വിമാനത്തിന്റെ വാതിൽ തുറക്കാൻ യേശു തന്നോട് പറഞ്ഞു' എന്ന വാക്കുകൾ യുവതി ആവർത്തിക്കുകയായിരുന്നുവെന്നും കേസ് രേഖകളിൽ പറയുന്നു. അറസ്റ്റിനുശേഷം, ഒരു പാസ്റ്ററെ കാണാൻ മേരിലാൻഡിലേക്ക് പോകുകയാണെന്ന് യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞു. അതേസമയം യുവതിയുടെ പക്കൽ ലഗേജുകൾ ഒന്നും ഇല്ലായിരുന്നു.
Keywords: Passenger tries opening aircraft door at 37,000 ft because 'Jesus told her'; gets arrested, Washington,News,Top-Headlines,Latest-News,Arrested,Passenger,Pilot,Air Plane.