Follow KVARTHA on Google news Follow Us!
ad

കെ സുധാകരനെതിരെ നീക്കം ശക്തമാകുന്നു: ബി ജെ പിയിലേക്ക് കണ്ണും നട്ടിരിക്കുന്ന നേതാവായി ചിത്രീകരിക്കാൻ ശ്രമം

The move against K Sudhakaran is getting stronger: an attempt to portray him as a leader who has his eyes set on the BJP #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ഭാമ നാവത്ത് 

കണ്ണൂർ: (www.kvartha.com 30.09.2020) പഴയ ബി ജെ പി പ്രവേശന വിവാദം കോൺഗ്രസിൽ കെ സുധാകരൻ്റെ എതിർവിഭാഗം ആയുധമാകുന്നു. പാർട്ടിയിൽ നിന്നും സ്ഥാനമാനങ്ങൾ ഏറെ നേടിയ കെ സുധാകരൻ ബി ജെ പി കേന്ദ്ര നേതൃത്വം നിയോഗിച്ച ദൂതൻമാരുമായി നേരത്തെ ഈ വിഷയത്തിൽ ചർച്ച നടത്തിയെന്നാണ് ആരോപണം. എന്നാൽ സുധാകരൻ തന്നെ ബി ജെ പി നിയോഗിച്ചവരുമായി ചർച്ച നടത്തിയെന്ന കാര്യം തുറന്നു സമ്മതിച്ചിട്ടുണ്ട്.

The move against K Sudhakaran is getting stronger: an attempt to portray him as a leader who has his eyes set on the BJP.

എങ്കിലും താൻ ബി ജെ പിയിലേക്ക് പോകാൻ തയ്യാറല്ലെന്നാണ് സുധാകരൻ അന്നു പറഞ്ഞിരുന്നത്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിനിടെ ഈ വിഷയം എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കിയിരുന്നു. ബി ജെ പിയിലേക്ക് കണ്ണും നട്ടിരിക്കുന്ന നേതാവാണ് സുധാകരനെന്ന് വരുത്തി തീർക്കാനാണ് എതിരാളികൾ ശ്രമിക്കുന്നത്. ഇതു വഴി സുധാകരനെ കേന്ദ്ര നേതൃത്വത്തിൻ്റെ കണ്ണിലെ കരടാക്കാനുള്ള ഗൂഡ തന്ത്രമാണ് എതിരാളികൾ പയറ്റുന്നത്.

ഇതിനിടെ കോൺഗ്രസിൽ തനിക്കെതിരെയുള്ള ഗ്രൂപ്പ് പോര് കനക്കുന്ന പശ്ചാത്തലത്തിൽ കെ സുധാകരൻ എം പി കടുത്ത തീരുമാനങ്ങളെടുത്തേക്കുമെന്ന് സൂചനയുണ്ട്. കോവിഡ് ചികിത്സ കഴിഞ്ഞു വിശ്രമത്തിനൊടുവിൽ സുധാകരൻ തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. പാർട്ടി പുനഃസംഘടനാ വിഷയത്തിൽ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ പിൻതുണച്ചതിൽ സുധാകരൻ ക്ഷുഭിതനാണ്. അതുകൊണ്ടുതന്നെ വർക്കിങ് പ്രസിഡണ്ട് സ്ഥാനത്തു തുടരാൻ താൽപര്യമില്ലെന്ന നിലപാടിലാണ് അദ്ദേഹം.

യുഡിഎഫ് കൺവീനർ പദവിയിൽ നിന്ന് ബെന്നി ബഹന്നാനും തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ മുരളീധരനും രാജി വച്ചതോടെ കെപിസിസി വർക്കിംഗ് പ്രസിഡന്‍ണ്ട് സ്ഥാനത്തു നിന്നുള്ള കെ‌ സുധാകരൻ എം പിയുടെ രാജിയുടെ സാധ്യതയാരും തള്ളിക്കളയുന്നില്ല.

നിലവിൽ എം പിമാരായ കെ സുധാകരനും കൊടിക്കുന്നിൽ സുരേഷുമാണ് ഇരട്ടപദവി അലങ്കരിക്കുന്നതിൽ പ്രമുഖർ. എംപിമാരായ കൊടിക്കുന്നിൽ സുരേഷിനും കെ സുധാകരനും കെപിസിസി വർക്കിംഗ് പ്രസിഡണ്ട് സ്ഥാനം നൽകിയതിനെ ചൊല്ലി എ, ഐ ഗ്രൂപ്പുകളിൽ വിവാദമുണ്ടായിരുന്നു.

അന്നേ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഒരാൾക്ക് ഒരു പദവി മതിയെന്ന നിലപാടിൽ ഉറച്ചുനിന്നിരുന്നു. എന്നാൽ എ, ഐ ഗ്രൂപ്പുകൾ ഇതു പ്രായോഗികമല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനെ തുടർന്നാണ് എംപിമാർക്ക് മറ്റ് സ്ഥാനമാനങ്ങൾ നൽകിയത്.

രണ്ട് പദവികൾ ഉള്ളതിനാലാണ് താൻ ഒഴിയുന്നതെന്നാണ് കെ മുരളീധരൻ രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. ജംബോ കമ്മിറ്റിയിൽ തനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്ന് ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കെ സുധാകരനും പരാതി നൽകിയിരുന്നു. കൊടിക്കുന്നിൽ സുരേഷും കെ സുധാകരനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം സമീപിച്ചതായും സൂചനയുണ്ട്.

Keywords: Kerala, News, Politics, K.Sudhakaran, BJP, UDF, Oommen Chandy, Mullappalli Ramachandran, Meet, K.Muraleedaran, The move against K Sudhakaran is getting stronger: an attempt to portray him as a leader who has his eyes set on the BJP.



< !- START disable copy paste -->

Post a Comment