Follow KVARTHA on Google news Follow Us!
ad

അന്ധ വിശ്വാസം ഇങ്ങനെയും! ആരോഗ്യം വീണ്ടെടുക്കാൻ മാതാവിനെ കൊണ്ട് വിസർജ്യം തീറ്റിച്ചു, മക്കളും പേര മകനും അറസ്റ്റിൽ

അന്ധ വിശ്വാസങ്ങളുടെ രാജ്യമായ ഇന്ത്യയിൽ നിന്ന് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാർത്ത കൂടി പുറത്ത് വന്നു Two sons and a grandson were arrested Wednesday on charges of forcing a woman to drink human
സീതാമാറി (ബീഹാർ): (www.kvartha.com 29.06.2017) അന്ധ വിശ്വാസം കൊടി കുത്തി വാഴുന്ന ഉത്തരേന്ത്യയിൽ നിന്ന് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാർത്ത കൂടി പുറത്ത് വന്നു. ആരോഗ്യം വീണ്ടെടുക്കാനായി മാതാവിനെ കൊണ്ട് വിസർജ്യം തീറ്റിച്ചു. സുനൈന ദേവി (70) നാണ് ദുരനുഭവമുണ്ടായത്. സംഭവത്തെ തുടർന്ന് മക്കളായ ബിൽതു സഹ്‌നി (40), മനോജ് സഹ്‌നി (35), പേരമകൻ എന്നിവരെ അറസ്റ്റ് ചെയ്തു. ജൂൺ 19 ന് നടന്ന സംഭവം ഇപ്പോഴാണ് പുറം ലോകമറിഞ്ഞത്.

ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന ബിൽതു, മനോജ് എന്നിവർ മന്ത്രവാദി പഹ്‌ലേജാ ഘട്ടിന്റെ നിർദേശ പ്രകാരമാണ് ഇപ്രകാരം ചെയ്തതെന്ന് പോലീസ് പറഞ്ഞു. മാതാവിനെ കൊണ്ട് മന്ത്രവാദം നടത്തിയാൽ അസുഖം ഭേദമാകുമെന്നും അസുഖത്തിന്റെ പ്രധാന കാരണം മന്ത്രവാദം നടത്താത്തതാണെന്നും ഇയാൾ പ്രതികളെ പറഞ്ഞ് വിശ്വസിപ്പിച്ചു.

ചികിത്സക്ക് വേണ്ടിയാണെന്ന് പറഞ്ഞ് പ്രതികൾ രണ്ട് പേരും ദേവിയെ 130 കിലോ മീറ്റർ ദൂരെയുള്ള ഒരു പ്രദേശത്ത് കൊണ്ട് പോകുകയും മന്ത്രവാദിയുടെ  നിർദേശ പ്രകാരം വിസർജ്യം തീറ്റിക്കുകയുമായിരുന്നുവെന്ന് ദേവി പറഞ്ഞു. രണ്ട് ദിവസത്തെ പീഡനത്തിന് ശേഷം രക്ഷപ്പെട്ട് നാട്ടിലെത്തിയ ഇവർ  ഗ്രാമാവാസികളോട് സംഭവം വിവരിച്ചതോടെയാണ് ഇത് വെളിയിലായത്.


തുടർന്ന് പഞ്ചായത്ത് ഇടപെട്ട് പരാതി നൽകുകയും പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയും ചെയ്തതോടെ മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.


Summary: Two sons and a grandson were arrested Wednesday on charges of forcing a woman to drink human excreta in Bihar’s Sitamarhi district, 140 kms north of Patna.The sons did the bizarre act on the advice of an exorcist, who alleged that their mother Sunaina Devi, 70, was practising witchcraft, the police said