Follow KVARTHA on Google news Follow Us!
ad

കൊക്കെയ്ന്‍ കേസില്‍ അഞ്ചുപ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊക്കെയ്ന്‍ കേസില്‍ യുവനടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ള അഞ്ച് പ്രതികള്‍ക്കും Kochi, Passport, Justice, Police, High Court of Kerala, Ernakulam, Kerala,
കൊച്ചി: (www.kvartha.com 30.03.2015) കൊക്കെയ്ന്‍ കേസില്‍ യുവനടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ള അഞ്ച് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് പ്രതികളായ ഷൈന്‍ ടോം, രേഷ്മ രംഗസ്വാമി, ബ്‌ളെസി സില്‍വസ്റ്റര്‍, ടിന്‍സി മാത്യൂ, സ്‌നേഹ ബാബു എന്നിവര്‍ക്ക് ഹൈകോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റീസ് കമാല്‍ പാഷ അധ്യക്ഷനായ ബെഞ്ചാണു ജാമ്യം അനുവദിച്ചത്.

പ്രതികളെല്ലാവരും പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, ആഴ്ചയിലൊരു ദിവസം പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം, ഒന്നാം പ്രതി രേഷ്മ രംഗസ്വാമി എറണാകുളം ജില്ല വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

അതേസമയം പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. കൊക്കെയ്ന്‍ ഉപയോഗിക്കുക മാത്രമല്ല പ്രതികളില്‍ രണ്ടുപേര്‍ ഇതു വിറ്റു പണം സമ്പാദിച്ചിരുന്നതായും ഇവര്‍ക്കു ജാമ്യം അനുവദിക്കുന്നത് മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ വഴിമുട്ടിക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

എന്നാല്‍ പ്രതികള്‍ രണ്ടു മാസത്തോളമായി ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണെന്നും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി അറിയിച്ചു.

പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ്  രാവിലെ പോലീസ് കേസില്‍ അഞ്ചു പ്രതികള്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം സെന്‍ട്രല്‍ സി.ഐ ഫ്രാന്‍സിസ് ഷെല്‍ബിയാണ് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഷൈന്‍ ടോമിനെ കൂടാതെ രേഷ്മ രംഗസ്വാമി, ബ്‌ളെസി സില്‍വസ്റ്റര്‍, ടിന്‍സി മാത്യൂ, സ്‌നേഹ ബാബു എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മയക്കുമരുന്ന് നിരോധന നിയമത്തിലെ വകുപ്പുകളും ഗൂഢാലോചനക്കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നിശാ പാര്‍ട്ടികളില്‍ മയക്കുമരുന്ന് വില്‍ക്കാനാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ്  കുറ്റപത്രത്തില്‍ പറയുന്നത്.  കൊക്കെയ്ന്‍ കൈവശം വെക്കല്‍, ഉപയോഗിക്കല്‍, വില്‍പന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

 Kochi, Passport, Justice, Police, High Court of Kerala, പ്രതികള്‍ക്കു മയക്കുമരുന്നു ഗോവയില്‍ നിന്നെത്തിച്ചു നല്‍കിയ നൈജീരിയന്‍ സ്വദേശി കോളിന്‍സ്,
കോളിന്‍സിനെ ഒന്നാംപ്രതി രേഷ്മ രംഗസ്വാമിക്ക് പരിചയപ്പെടുത്തിയ പൃഥ്വീരാജ്, പഞ്ചാബ് സ്വദേശി ജസ്ബീര്‍ സിങ് എന്നിവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം പോലീസ് പിന്നീട് സമര്‍പ്പിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പുഴയില്‍ മരിച്ചയാളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തില്ലെന്ന് അറിയിച്ചു
Keywords: Kochi, Passport, Justice, Police, High Court of Kerala, Ernakulam, Kerala.

Post a Comment