Follow KVARTHA on Google news Follow Us!
ad

ചരിത്രത്തിലിടം നേടി ഒബാമയുടെ ഫോണ്‍ വിളി

വാഷിംഗ്ടണ്‍: ചരിത്രപ്രാധാന്യമുള്ള ഫോണ്‍ വിളിക്ക് വെള്ളിയാഴ്ച യുഎസ് ഭരണ സിരാകേന്ദ്രമായ വൈറ്റ് ഹൗസ് സാക്ഷ്യം വഹിച്ചു. World news, Prime Minister, Manmohan Singh, US, White House, Barack Obama, Development programs.
വാഷിംഗ്ടണ്‍: ചരിത്രപ്രാധാന്യമുള്ള ഫോണ്‍ വിളിക്ക് വെള്ളിയാഴ്ച യുഎസ് ഭരണ സിരാകേന്ദ്രമായ വൈറ്റ് ഹൗസ് സാക്ഷ്യം വഹിച്ചു. യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി തിരക്കിട്ട് നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് ചരിത്രത്തില്‍ ഇടം നേടിയത്. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബദ്ധവൈരികളായ ഇരു രാഷ്ട്ര നേതാക്കള്‍ തമ്മില്‍ സംസാരിക്കുന്നത്.

 World news, Prime Minister, Manmohan Singh, US, White House, Barack Obama, Development programs.
ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎസ് യോഗത്തില്‍ പങ്കെടുത്ത് ഇറാനിലേയ്ക്ക് തിരിക്കുന്നതിന് തൊട്ടുമുന്‍പാണ് റൂഹാനിക്ക് ഒബാമയുടെ ഫോണ്‍കോള്‍ വരുന്നത്. ഇറാന്റെ അണുവായുധ പദ്ധതികളെക്കുറിച്ച് വിശദമായി സംസാരിക്കാന്‍ ഇരു നേതാക്കളും സമ്മതം അറിയിച്ചിട്ടുണ്ട്. ഇതോടെ ഇറാന്‍യുഎസ് പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ഇറാന്‍ മുന്‍ പ്രസിഡന്റ് അഹമ്മദ് നെജാദി യുഎസിനെതിരെ സ്വീകരിച്ച കടുത്ത നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ നിലപാടുകളാണ് ഹസന്‍ റൂഹാനി സ്വീകരിക്കുന്നത്. റൂഹാനിയുടെ അനുകൂല നിലപാടുകളെ ലോകനേതാക്കള്‍ ഏറേ പ്രതീക്ഷയോടെയാണ് കാണുന്നത്.

മുപ്പതുവര്‍ഷങ്ങള്‍ക്ക്മുന്‍പ് ടെഹ് റാനില്‍ യുഎസ് പൗരന്മാരെ ബന്ദികളാക്കിയതിനെതുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്.

SUMMARY: Washington: The long fractured relationship between the United States and Iran took a significant turn Friday when President Barack Obama and President Hasan Rouhani became the first leaders of their countries to speak since the Tehran hostage crisis more than three decades ago.

Keywords: World news, Prime Minister, Manmohan Singh, US, White House, Barack Obama, Development programs.

Post a Comment