കഴിഞ്ഞ ദിവസം, കല്യാശേരിയിലും 'വീട്ടുവോടിൽ’ സിപിഎം ബൂത് ഏജന്റ് ഇടപെട്ടതായി പരാതി ഉയർന്നിരുന്നു. 92 വയസുകാരി വോട് ചെയ്യുമ്പോൾ പാർടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത് ഏജന്റിനും ഇതുതടയാതിരുന്ന നാല് പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കുമെതിരെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കല്യാശേരിയിലെ പരാതിയുള്ള വോട് അസാധുവാക്കുമെന്നും റീപോളിങ് പറ്റില്ലെന്നും കാസർകോട് കലക്ടർ കെ ഇമ്പശേഖർ അറിയിച്ചിരുന്നു.
കണ്ണൂർ ജില്ലയിൽ വീട്ടു വോട്ടിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ പോളിങ് ഉദ്യോഗസ്ഥർ ഉൾപെടെ ഏഴു പേർക്കെതിരെ ഇതുവരെയായി പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ണൂർ കിഴുത്തള്ളിൽ യുഡിഎഫിനെതിരെയും ആളുമാറി വോട് ചെയ്തുവെന്ന് ആരോപിച്ചു എൽഡിഎഫ് പരാതി നൽകിയിരുന്നു. ഈ സംഭവത്തിൽ പോളിങ് ഓഫിസർ, ബിഎൽഎ എന്നിവരെ കണ്ണൂർ ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ കലക്ടർ സസ്പെൻഡ് ചെയ്തിരുന്നു.
കണ്ണൂർ ജില്ലയിൽ വീട്ടു വോട്ടിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ പോളിങ് ഉദ്യോഗസ്ഥർ ഉൾപെടെ ഏഴു പേർക്കെതിരെ ഇതുവരെയായി പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ണൂർ കിഴുത്തള്ളിൽ യുഡിഎഫിനെതിരെയും ആളുമാറി വോട് ചെയ്തുവെന്ന് ആരോപിച്ചു എൽഡിഎഫ് പരാതി നൽകിയിരുന്നു. ഈ സംഭവത്തിൽ പോളിങ് ഓഫിസർ, ബിഎൽഎ എന്നിവരെ കണ്ണൂർ ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ കലക്ടർ സസ്പെൻഡ് ചെയ്തിരുന്നു.
Keywords: News, Malayalam News, Vote From Home, Lok Sabha Election, Politics, Kannur, Lok-Sabha-Election-2024, Another complaint filed against 'Vote From Home'