ജില്ലയിലെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വാക്‌സിന്‍ വിതരണത്തില്‍ 100 ശതമാനമെന്ന നേട്ടത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും ജില്ലാ മെഡികല്‍ ഓഫീസര്‍ പറഞ്ഞു. 60 വയസ് കഴിഞ്ഞവര്‍, ട്രാന്‍സ്ജന്‍ഡര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്കും ആദിമ ഗോത്ര വര്‍ഗ്ഗ ഊരുകളിലുള്ളവര്‍ക്കുമായി അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ആദ്യ ഘട്ട വാക്‌സിന്‍ പൂര്‍ണമായും ലഭ്യമാക്കി ജില്ല നേരത്തെ ചരിത്രം രചിച്ചിരുന്നു. രണ്ടാം ഘട്ട വാക്‌സിന്‍ വിതരണം മാനദണ്ഡങ്ങള്‍ക്കനുസരിച്ചു പുരോഗമിക്കുകയാണ്.
ചെറിയൊരു വിഭാഗം വാക്‌സിന്‍ സ്വീകരിക്കാതെ മാറി നില്‍ക്കുന്നത് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ലഭിക്കുന്ന ആദ്യ അവസരത്തില്‍ തന്നെ വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അവർ ഓര്‍മിപ്പിച്ചു.
കോവിഡ് രോഗം ഗുരുതരമാകാതിരിക്കാനും മരണ നിരക്ക് തടയാനും കോവിഡ് വാക്‌സിനേഷന്‍ ഫലപ്രദമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഓരോ തദ്ദേശ ഭരണ സ്ഥാപന പരിധിയിലും ഒരു ഡോസും ഇതുവരെ സ്വീകരിക്കാത്തവരുടെ കണക്കുകള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ വരുംദിവസങ്ങളില്‍ നല്‍കും.
Keywords: Kerala, News, Malappuram, COVID-19, Corona, Vaccine, Top-Headlines, COVID vaccine given to 87,188 people in single day in Malappuram.
< !- START disable copy paste -->