Follow KVARTHA on Google news Follow Us!
ad

നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി; പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു; എതിര്‍ത്തത് സഭയിലെ ഏക ബി ജെ പി അംഗം ഒ രാജഗോപാല്‍ മാത്രം

പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. പൗരത്വ നിയമഭേദഗതി News, Kerala, Assembly, Pinarayi vijayan, Chief Minister, BJP, Thiruvananthapuram, Central Government, Special session of Special Legislative Assembly begins
തിരുവനന്തപുരം: (www.kvartha.com 31.12.2019) പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അവതരിപ്പിച്ചു. നിയമം ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രമേയത്തെ എതിര്‍ത്തത് സഭയിലെ ഏക ബി ജെ പി അംഗം ഒ രാജഗോപാല്‍ മാത്രം. പ്രമേയം ഭരണഘടനാവിരുദ്ധമാണെന്നാണ് രാജഗോപാല്‍ അറിയിച്ചത്.

നിയമഭേദഗതി മതവിവേചനത്തിന് ഇടയാക്കും. രാജ്യത്തെ ഭരണഘടനയുടെ ലംഘനമാണിത്. നിയമം പ്രവാസികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച വിജ്ഞാപനം ഇറക്കരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യം തള്ളി.


പട്ടിക വിഭാഗം സംവരണം 10 വര്‍ഷത്തേക്ക് നീട്ടുന്ന ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. ജീര്‍ണിച്ച ജാതിവ്യവസ്ഥ പല തട്ടിലും നിലനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് നിയമസഭ ചേരണമെന്ന നിര്‍ദേശം ഉയര്‍ന്നത്. തുടര്‍ന്ന്, അടിയന്തര മന്ത്രിസഭ ചേര്‍ന്ന് ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Assembly, Pinarayi vijayan, Chief Minister, BJP, Thiruvananthapuram, Central Government, Special session of Special Legislative Assembly begins