തിരുവനന്തപുരം: (www.kvartha.com 31.10.2018) തലസ്ഥാന നഗരിയെ ആശങ്കയിലാക്കി കഴക്കൂട്ടം മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ ശാലയിൽ വൻ നഷ്ടം.തീ അണയാതെ ആളിക്കത്തുന്നു. നാല് മണിക്കൂര്‍ പിന്നിട്ടിട്ടും തീ അണയ്ക്കാന്‍ അഗ്നിശമന സേനയ്ക്കു കഴിഞ്ഞിട്ടില്ല.. നിരവധി യൂണിറ്റ് അഗ്നിശമനസേനാ അംഗങ്ങൾ ജില്ലയിലെ എല്ലാ ഫയര്‍ഫോഴ്സ് കേന്ദ്രങ്ങളിൽ നിന്നും തീയണയ്ക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്. രണ്ട് പേരെ വിഷപ്പുക ശ്വസിച്ചതിനെ തുടർന്ന് ആശുപത്രിയിലാക്കിയിട്ടുണ്ട്.
ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിക്കുകയും ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിപ്പ് നൽകിയിട്ടുമുണ്ട്.
തീപിടിച്ചത് പ്ലാസ്റ്റിക് ഉത്പന്നങ്ങള്ക്കായതിനാലാണ് അണയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നത്. ഫാമിലി പ്ലാസ്റ്റിക് കമ്ബനിയുടെ നിര്‍മാണ യൂണിറ്റും ഗോഡൗണും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളും അസംസ്കൃത വസ്തുക്കളും ഇവിടെയുണ്ടായിരുന്നു. അതിനാല്‍ അതീവ ജാഗ്രതയിലാണ് പോലീസും ഫയര്‍ഫോഴ്സും.
ബുധനാഴ്ച രാത്രി 7.10 ഓടെയാണ് തീപിടിത്തം ആരംഭിച്ചത്. ഈ ഭാഗത്തേക്കുള്ള വാഹനഗതാഗതം തടഞ്ഞു.. ഫാക്ടറിയില്‍ പൊട്ടിത്തെറികള്‍ തുടരുകയാണ്. വ്യാഴാഴ്ച മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന സമ്മേളന വേദിക്ക് സമീപമാണ് തീപിടിത്തം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Fire, Trending, Fire in Thiruvananthapuram, Plastic Godown
Keywords: Thiruvananthapuram, Kerala, News, Fire, Trending, Fire in Thiruvananthapuram, Plastic Godown