സേലം: (www.kvartha.com 01.11.2018) ലൈംഗിക ബന്ധത്തിന് തയ്യാറാകാതിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ അയല്‍വാസിയായ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. രാജലക്ഷ്മി എന്ന 14കാരിയാണ് സ്വന്തം അമ്മയ്ക്ക് മുന്നില്‍ വെച്ച് ക്രൂരമായി കൊലചെയ്യപ്പെട്ടത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 22 ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് മനുഷ്യ മന:സാക്ഷിയെ നടുക്കിയ സംഭവം ഉണ്ടായത്. സംഭവത്തില്‍ മാത്തൂര്‍ തളവായ്‌പെട്ടി സ്വദേശി ദിനേശ്കുമാറിനെ(27) പോലീസ് അറസ്റ്റ് ചെയ്തു. സാമിവേല്‍ ചിന്നപ്പൊന്നു ദമ്പതികളുടെ മൂന്നാമത്തെ മകള്‍ രാജലക്ഷ്മിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.
അമ്മ ചിന്നപ്പൊന്നും രാജലക്ഷ്മിയും വീടിന് മുന്നില്‍ ഇരിക്കുമ്പോള്‍ അങ്ങോട്ട് കടന്നുവന്ന ദിനേശ് അക്രമാസക്തനാവുകയായിരുന്നു. ചിന്നപ്പൊന്നിനെ തള്ളിമാറ്റിയശേഷം ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു. പിന്നീട് മകളെ വീട്ടിനുള്ളില്‍ നിന്നും വലിച്ചിറക്കി കൊണ്ടുപോയി കൈയ്യില്‍ ഉണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തല വെട്ടിമാറ്റുകയായിരുന്നുവെന്ന് ചിന്നപ്പൊന്നു പറയുന്നു.
ബഹളം കേട്ട് ആളുകള്‍ ഓടികൂടിയപ്പോള്‍ കുട്ടിയുടെ തല വഴിയില്‍ എറിഞ്ഞ് ദിനേശ് സ്ഥലംവിട്ടു. സേലം പോലീസ് പിന്നീട് ദിനേശിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പോലീസ് പറഞ്ഞു. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന രാജലക്ഷ്മിയുടെ മാതാപിതാക്കള്‍ പുഷ്പ വ്യാപാരികളാണ്.
അഞ്ചുമിനിറ്റിനുള്ളില്‍ എല്ലാം കഴിഞ്ഞുവെന്ന് രാജലക്ഷ്മിയുടെ മാതാവ് ചിന്നപ്പൊന്ന് പറയുന്നു. പലപ്പോഴും തനിക്ക് വഴങ്ങാന്‍ ദിനേശ് 14 വയസ് മാത്രം പ്രായമുളള തന്റെ മകളെ നിര്‍ബന്ധിച്ചിരുന്നതായും ഇവര്‍ പറയുന്നു. കൊലപാതകത്തിനു രണ്ട് ദിവസം മുന്‍പ് ദിനേശിന്റെ ഭാര്യ ശാരദയെ തിരഞ്ഞ് വീട്ടില്‍ ചെന്ന രാജലക്ഷ്മിയെ ഇയാള്‍ അശ്ലീല വാക്കുകള്‍ പറഞ്ഞ് അപമാനിച്ചിരുന്നതായും അമ്മ ചിന്നപ്പൊന്ന് പറഞ്ഞു. അതിനിടെ കഴിഞ്ഞ കുറെ ദിവസങ്ങളായി അസ്വാഭാവികമായാണ് ദിനേശ് കുമാര്‍ പെരുമാറിയിരുന്നതെന്ന് ഇയാളുടെ ഭാര്യ ശാരദ പറയുന്നു.
ദിനേശിനെതിരെ ഐ പി സി സെക്ഷന്‍ 294(അശ്ലീല വാക്കുകള്‍ പറയുക), 302(കൊലപാതകം), പട്ടിക ജാതി പട്ടികവര്‍ഗ വകുപ്പ്, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Beheading of teenage Dalit girl: Police, activists still looking for answers , Molestation attempt, news, Murder, Crime, Criminal Case, Police, Arrested, National.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 22 ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് മനുഷ്യ മന:സാക്ഷിയെ നടുക്കിയ സംഭവം ഉണ്ടായത്. സംഭവത്തില്‍ മാത്തൂര്‍ തളവായ്‌പെട്ടി സ്വദേശി ദിനേശ്കുമാറിനെ(27) പോലീസ് അറസ്റ്റ് ചെയ്തു. സാമിവേല്‍ ചിന്നപ്പൊന്നു ദമ്പതികളുടെ മൂന്നാമത്തെ മകള്‍ രാജലക്ഷ്മിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.
അമ്മ ചിന്നപ്പൊന്നും രാജലക്ഷ്മിയും വീടിന് മുന്നില്‍ ഇരിക്കുമ്പോള്‍ അങ്ങോട്ട് കടന്നുവന്ന ദിനേശ് അക്രമാസക്തനാവുകയായിരുന്നു. ചിന്നപ്പൊന്നിനെ തള്ളിമാറ്റിയശേഷം ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു. പിന്നീട് മകളെ വീട്ടിനുള്ളില്‍ നിന്നും വലിച്ചിറക്കി കൊണ്ടുപോയി കൈയ്യില്‍ ഉണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തല വെട്ടിമാറ്റുകയായിരുന്നുവെന്ന് ചിന്നപ്പൊന്നു പറയുന്നു.
ബഹളം കേട്ട് ആളുകള്‍ ഓടികൂടിയപ്പോള്‍ കുട്ടിയുടെ തല വഴിയില്‍ എറിഞ്ഞ് ദിനേശ് സ്ഥലംവിട്ടു. സേലം പോലീസ് പിന്നീട് ദിനേശിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പോലീസ് പറഞ്ഞു. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന രാജലക്ഷ്മിയുടെ മാതാപിതാക്കള്‍ പുഷ്പ വ്യാപാരികളാണ്.
അഞ്ചുമിനിറ്റിനുള്ളില്‍ എല്ലാം കഴിഞ്ഞുവെന്ന് രാജലക്ഷ്മിയുടെ മാതാവ് ചിന്നപ്പൊന്ന് പറയുന്നു. പലപ്പോഴും തനിക്ക് വഴങ്ങാന്‍ ദിനേശ് 14 വയസ് മാത്രം പ്രായമുളള തന്റെ മകളെ നിര്‍ബന്ധിച്ചിരുന്നതായും ഇവര്‍ പറയുന്നു. കൊലപാതകത്തിനു രണ്ട് ദിവസം മുന്‍പ് ദിനേശിന്റെ ഭാര്യ ശാരദയെ തിരഞ്ഞ് വീട്ടില്‍ ചെന്ന രാജലക്ഷ്മിയെ ഇയാള്‍ അശ്ലീല വാക്കുകള്‍ പറഞ്ഞ് അപമാനിച്ചിരുന്നതായും അമ്മ ചിന്നപ്പൊന്ന് പറഞ്ഞു. അതിനിടെ കഴിഞ്ഞ കുറെ ദിവസങ്ങളായി അസ്വാഭാവികമായാണ് ദിനേശ് കുമാര്‍ പെരുമാറിയിരുന്നതെന്ന് ഇയാളുടെ ഭാര്യ ശാരദ പറയുന്നു.
ദിനേശിനെതിരെ ഐ പി സി സെക്ഷന്‍ 294(അശ്ലീല വാക്കുകള്‍ പറയുക), 302(കൊലപാതകം), പട്ടിക ജാതി പട്ടികവര്‍ഗ വകുപ്പ്, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Beheading of teenage Dalit girl: Police, activists still looking for answers , Molestation attempt, news, Murder, Crime, Criminal Case, Police, Arrested, National.