അബൂദാബി: (www.kvartha.com 01.05.2018) അഗ്‌നിബാധയില്‍ നിന്ന് രക്ഷപ്പെട്ട് മലയാളി കുടുംബം. അബൂദാബിയിലെ നേവി ഗേറ്റിലെ കെട്ടിടത്തിലായിരുന്നു സാജു ജോര്‍ജ്ജ് ജോണും കുടുംബവും താമസിക്കുന്നത്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അഗ്‌നിബാധയുണ്ടായത്. ഉടനെ സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. അഞ്ച് നിലകളുള്ള കെട്ടിടത്തില്‍ രണ്ടാം നിലയിലായിരുന്നു സാജു ജോര്‍ജ്ജിന്റെ കുടുംബം.
ഭാര്യ കൊച്ചുമോള്‍ മാത്യു, നാല് കുട്ടികള്‍, പിതാവ് ജോര്‍ജ്ജ് കുട്ടി, മാതാവ് ശോശാമ്മ എന്നിവര്‍ സ്റ്റെയര്‍കേസില്‍ കുടുങ്ങിപ്പോയിരുന്നു.
തീ പടര്‍ന്നതോടെ രക്ഷപ്പെടാനായി സാജുവും കുടുംബവും സ്റ്റെയര്‍ കേസിലെത്തി. ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായിരുന്നു. 2013 മുതല്‍ ശരീരം തളര്‍ന്ന് കിടപ്പിലായ പിതാവിനെ വീല്‍ ചെയറിയിലിരുത്തിയായിരുന്നു സാജു സ്റ്റെയര്‍കേസിലേയ്ക്ക് കടന്നത്. എന്നാല്‍ ബഹളത്തിനിടയില്‍ സാജുവിന്റെ വിരല്‍ വീല്‍ ചെയറില്‍ കുടുങ്ങുകയും പിതാവ് താഴെ വീഴുകയും ചെയ്തു. കടുത്ത പുകയില്‍ ശോശാമ്മയ്ക്ക് ശ്വാസ തടസം അനുഭവപ്പെട്ടു. ഈ സമയത്ത് നഷ്ടമായ സംസാര ശേഷി ജോര്‍ജ്ജ് കുട്ടിക്ക് തിരിച്ച് കിട്ടുകയായിരുന്നു. സാജുവിന്റേയും കുടുംബത്തിന്റേയും നിലവിളി കേട്ടാണ് സിവില്‍ ഡിഫന്‍സിലെ ഒരു സംഘം പാഞ്ഞെത്തി അവരെ പുറത്തെത്തിച്ചത്.
2013 ഡിസംബര്‍ 16ന് മസ്തിഷ്‌കാഘാതം സംഭവിച്ച് തളര്‍ന്ന് പോയ വ്യക്തിയാണ് ജോര്‍ജ്ജ് കുട്ടി. കുളിമുറിയിലെ വീഴ്ചയില്‍ ഇദ്ദേഹത്തിന് സംസാര ശേഷിയും നഷ്ടമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: An 84-year-old fully-paralysed Indian man, his 74-year-old wife and other members of his family were rescued from a fire by the Abu Dhabi Civil Defence officials late Saturday night. The fire broke out in a residential complex in the Navy Gate area in Abu Dhabi, and though all residents in the building were evacuated, eight members of John family were rescued due to the timely intervention of the civil defence members.
Keywords: Gulf, UAE, Abu Dhabi
ഭാര്യ കൊച്ചുമോള്‍ മാത്യു, നാല് കുട്ടികള്‍, പിതാവ് ജോര്‍ജ്ജ് കുട്ടി, മാതാവ് ശോശാമ്മ എന്നിവര്‍ സ്റ്റെയര്‍കേസില്‍ കുടുങ്ങിപ്പോയിരുന്നു.
തീ പടര്‍ന്നതോടെ രക്ഷപ്പെടാനായി സാജുവും കുടുംബവും സ്റ്റെയര്‍ കേസിലെത്തി. ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായിരുന്നു. 2013 മുതല്‍ ശരീരം തളര്‍ന്ന് കിടപ്പിലായ പിതാവിനെ വീല്‍ ചെയറിയിലിരുത്തിയായിരുന്നു സാജു സ്റ്റെയര്‍കേസിലേയ്ക്ക് കടന്നത്. എന്നാല്‍ ബഹളത്തിനിടയില്‍ സാജുവിന്റെ വിരല്‍ വീല്‍ ചെയറില്‍ കുടുങ്ങുകയും പിതാവ് താഴെ വീഴുകയും ചെയ്തു. കടുത്ത പുകയില്‍ ശോശാമ്മയ്ക്ക് ശ്വാസ തടസം അനുഭവപ്പെട്ടു. ഈ സമയത്ത് നഷ്ടമായ സംസാര ശേഷി ജോര്‍ജ്ജ് കുട്ടിക്ക് തിരിച്ച് കിട്ടുകയായിരുന്നു. സാജുവിന്റേയും കുടുംബത്തിന്റേയും നിലവിളി കേട്ടാണ് സിവില്‍ ഡിഫന്‍സിലെ ഒരു സംഘം പാഞ്ഞെത്തി അവരെ പുറത്തെത്തിച്ചത്.
2013 ഡിസംബര്‍ 16ന് മസ്തിഷ്‌കാഘാതം സംഭവിച്ച് തളര്‍ന്ന് പോയ വ്യക്തിയാണ് ജോര്‍ജ്ജ് കുട്ടി. കുളിമുറിയിലെ വീഴ്ചയില്‍ ഇദ്ദേഹത്തിന് സംസാര ശേഷിയും നഷ്ടമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: An 84-year-old fully-paralysed Indian man, his 74-year-old wife and other members of his family were rescued from a fire by the Abu Dhabi Civil Defence officials late Saturday night. The fire broke out in a residential complex in the Navy Gate area in Abu Dhabi, and though all residents in the building were evacuated, eight members of John family were rescued due to the timely intervention of the civil defence members.
Keywords: Gulf, UAE, Abu Dhabi