കൊച്ചി: (www.kvartha.com 31.10.2017) നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് തിരിച്ചടിയായി മുഖ്യസാക്ഷിയുടെ നാടകീയമായ മൊഴിമാറ്റം. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയിലെ ജീവനക്കാരനാണ് ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി മാറ്റി പറഞ്ഞത്.
കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി കീഴടങ്ങുന്നതിന് മുമ്പ് ലക്ഷ്യയില്‍ എത്തിയിരുന്നുവെന്നായിരുന്നു നേരത്തെ ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍, മജിസ്‌ട്രേട്ടിന് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയിലാണ് ഇയാള്‍ ദിലീപിന് അനുകൂലമായ നിലപാടെടുത്തത്. രഹസ്യമൊഴിയുടെ പകര്‍പ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.
ദിലീപ് ജാമ്യത്തില്‍ ഇറങ്ങുന്നതിനു മുന്‍പാണ് ഇയാള്‍ 164 പ്രകാരം മജിസ്‌ട്രേറ്റിനു മുന്‍പില്‍ രഹസ്യമൊഴി നല്‍കിയത്. ഇതിന്റെ പകര്‍പ്പ് പോലീസിന് ലഭിച്ചുവെന്ന് ഒരു സ്വകാര്യ ചാനല്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ദിലീപ് ജയിലില്‍ കിടക്കുമ്പോഴും സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയുന്നുണ്ടെന്ന് ദിലീപിന്റെ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പുതിയ സംഭവം.
കാവ്യയുടെ ഡ്രൈവര്‍ ഈ ജീവനക്കാരനെ 41 തവണ വിളിച്ചിരുന്നതായും പോലീസ് ആരോപിച്ചിരുന്നു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കേസില്‍ ജൂലായ് 10ന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തിനു ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. മുഖ്യസാക്ഷിയുടെ മൊഴി മാറ്റം അന്വേഷണ സംഘത്തിന് തിരിച്ചടിയായിരിക്കയാണ്.
പോലീസ് പിടിയിലാകുന്നതിന് തലേദിവസം പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയതായും കാവ്യയെ അന്വേഷിച്ചതായും ജീവനക്കാരന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ലക്ഷ്യയിലെത്തിയപ്പോള്‍ സുനിയോടൊപ്പം കേസിലെ മറ്റൊരു പ്രതിയായ വിജേഷുമുണ്ടായിരുന്നു. എന്നാല്‍ കാവ്യ കടയിലില്ലെന്നും ആലുവയിലെ വീട്ടിലാണെന്നും അറിയിച്ചതോടെ സ്ഥാപനത്തിന്റെ വിസിറ്റിംഗ് കാര്‍ഡ് വാങ്ങി സുനി മടങ്ങിയെന്നും ഇയാള്‍ പറഞ്ഞിരുന്നു.
ദിലീപ് ജാമ്യത്തില്‍ ഇറങ്ങുന്നതിനു മുന്‍പാണ് ഇയാള്‍ 164 പ്രകാരം മജിസ്‌ട്രേറ്റിനു മുന്‍പില്‍ രഹസ്യമൊഴി നല്‍കിയത്. ഇതിന്റെ പകര്‍പ്പ് പോലീസിന് ലഭിച്ചുവെന്ന് ഒരു സ്വകാര്യ ചാനല്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ദിലീപ് ജയിലില്‍ കിടക്കുമ്പോഴും സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയുന്നുണ്ടെന്ന് ദിലീപിന്റെ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പുതിയ സംഭവം.
കാവ്യയുടെ ഡ്രൈവര്‍ ഈ ജീവനക്കാരനെ 41 തവണ വിളിച്ചിരുന്നതായും പോലീസ് ആരോപിച്ചിരുന്നു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കേസില്‍ ജൂലായ് 10ന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തിനു ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. മുഖ്യസാക്ഷിയുടെ മൊഴി മാറ്റം അന്വേഷണ സംഘത്തിന് തിരിച്ചടിയായിരിക്കയാണ്.
പോലീസ് പിടിയിലാകുന്നതിന് തലേദിവസം പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയതായും കാവ്യയെ അന്വേഷിച്ചതായും ജീവനക്കാരന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ലക്ഷ്യയിലെത്തിയപ്പോള്‍ സുനിയോടൊപ്പം കേസിലെ മറ്റൊരു പ്രതിയായ വിജേഷുമുണ്ടായിരുന്നു. എന്നാല്‍ കാവ്യ കടയിലില്ലെന്നും ആലുവയിലെ വീട്ടിലാണെന്നും അറിയിച്ചതോടെ സ്ഥാപനത്തിന്റെ വിസിറ്റിംഗ് കാര്‍ഡ് വാങ്ങി സുനി മടങ്ങിയെന്നും ഇയാള്‍ പറഞ്ഞിരുന്നു.
താന്‍ ലക്ഷ്യയില്‍ പോയിരുന്നതായി സുനിയും നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. മാത്രമല്ല, ജയിലില്‍ കിടന്നപ്പോള്‍ ദിലീപിന് എഴുതിയ കത്തിലും ലക്ഷ്യയിലെത്തിയിരുന്നതായി പള്‍സര്‍ സുനി അറിയിച്ചിരുന്നു. അവിടെയെത്തിയപ്പോള്‍ കാവ്യ കടയില്‍ ഉണ്ടായിരുന്നില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു.
Also Read: ബസ് കാത്തുനില്‍ക്കുന്നതിനിടെ കാര്‍ പാഞ്ഞുകയറി ഗുരുതരമായി പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Also Read: ബസ് കാത്തുനില്‍ക്കുന്നതിനിടെ കാര്‍ പാഞ്ഞുകയറി ഗുരുതരമായി പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Actress, Dileep, Kavya Madhavan, Court, Police, Actress abduction case; key witness changes statement.