Follow KVARTHA on Google news Follow Us!
ad

വിവാഹവാഗ്ദാനം നൽകി വനിതാ പോലീസിനെ ലൈംഗികമായി പീഡിപ്പിക്കുകയും അഞ്ച് ലക്ഷം രൂപയും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി വനിതാ സി പി ഒ യെ ലൈംഗികമായി പീഡിപ്പിക്കുകയും ഇവരിൽനിന്നു Woman Police officer molested: Police constable arrested
തൃശൂർ: (www.kvartha.com 01.01.2017) വിവാഹവാഗ്ദാനം നൽകി വനിതാ സി പി ഒ യെ ലൈംഗികമായി പീഡിപ്പിക്കുകയും ഇവരിൽനിന്നു ലക്ഷങ്ങളും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത പൊലീസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ചേലക്കര മാളിയേക്കൽ പ്രതാപ് ചന്ദ്രനെയാണ് (41) കുന്നംകുളം ഡി വൈ എസ് പി, പി.വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2014–15 കാലയളവിൽ രണ്ടുപേരും വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇപ്പോൾ തൃശൂർ എആർ ക്യാംപിൽ ജോലി ചെയ്തുവരികയായിരുന്നു.


പ്രതാപ് ചന്ദ്രൻ പല സമയങ്ങളിലായി അഞ്ചു ലക്ഷത്തിലധികം രൂപയും രണ്ടര പവൻ സ്വർണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തതായി വനിതാ സി പി ഒ യുടെ പരാതിയിൽ പറയുന്നു. പ്രതിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്.

ഡ്രൈവറായി വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ പ്രവർത്തിക്കുമ്പോഴായിരുന്നു ലൈഗീക പീഡനമുൾപ്പെടെയുള്ള കാര്യങ്ങൾ നടന്നത്. ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തുമെന്നും അവരുമായി പിണങ്ങി നിൽക്കുകയാണെന്നും പറഞ്ഞാണ് വിവാഹ വാഗ്ദാനം നൽകി സി പി ഒ യുമായി ചങ്ങാത്തം സ്ഥാപിച്ചത്, അവിവാഹിതയും പട്ടികവർഗ വിഭാഗക്കാരിയുമാണ് സി പി ഒ.

വിവാഹത്തിൽ നിന്ന് ക്രമേണ ഇയാൾ പിന്മാറിയതോടെയാണ് വനിതാ സി പി ഒ ചാവക്കാട് സിഐക്ക് പരാതി നൽകിയത്. തൃശൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

ചാവക്കാട് സി ഐ കെ ജി സുരേഷ്, എസ് ഐ എം കെ രമേശ്, എസ് ഐ എ വി രാധാകൃഷ്ണൻ എന്നിവരും കേസന്വേഷണത്തിന് നേതൃത്വം നൽകി.

Summary: Woman Police officer molested: Police constable arrested