ഇസ്തംബൂൾ: (www.kvartha.com 01.01.2017) തുർക്കിയിലെ ഒർട്ടകോയ് ജില്ലയിൽ ആയുധധാരി നൈറ്റ് ക്ലബിൽ നടത്തിയ വെടിവെപ്പിൽ നിരവധി പേർ മരിച്ചു. 35 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപോർട്ടുകൾ. നൈറ്റ് ക്ലബിൽ ന്യൂ ഇയർ ആഘോഷത്തിനിടെയാണ് അക്രമം.
ഒരു മാസത്തിനിടെ തുർക്കിയിൽ നടക്കുന്ന മൂന്നാമത്തെ ആക്രമമാണിത്. ഡിസംബർ 11 ന് ഫുട്ബോൾ സ്റ്റേഡിയത്തിനു സമീപം നടന്ന ഇരട്ട സ്ഫോടനങ്ങളിൽ 29 പേർ മരിക്കുകയും 166 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 19ന് റഷ്യൻ എംബസി സംഘടിപ്പിച്ച എക്സിബിഷൻ ചടങ്ങിൽ സംസാരിച്ചുകൊണ്ടിരിക്കെ തുർക്കിയിലെ റഷ്യൻ അംബാസിഡറെ അക്രമി വെടിവെച്ചു കൊല്ലുകയായിരുന്നു.
നൈറ്റ് ക്ലബിൽ ആരാണ് അക്രമം നടത്തിയതെന്ന് പറയുന്നില്ലെങ്കിലും ഇത് തീവ്രവാദി ആക്രമണമാണെന്ന് സിറ്റി ഗവർണർ വാസിപ് സാഹിൻ പറഞ്ഞു. അക്രമത്തിൽ 35 പേരെങ്കിലും മരിച്ചതായും 40 പേർക്ക് പരിക്കേറ്റതായും അദ്ദേഹം സ്ഥിരീകരിച്ചു. .
Updated
Summary:Armed attacker kills dozens in Istanbul nightclub At least 35 reported dead in the assault on New Year’s Eve, which took place in the Ortakoy district
നൈറ്റ് ക്ലബിൽ ആരാണ് അക്രമം നടത്തിയതെന്ന് പറയുന്നില്ലെങ്കിലും ഇത് തീവ്രവാദി ആക്രമണമാണെന്ന് സിറ്റി ഗവർണർ വാസിപ് സാഹിൻ പറഞ്ഞു. അക്രമത്തിൽ 35 പേരെങ്കിലും മരിച്ചതായും 40 പേർക്ക് പരിക്കേറ്റതായും അദ്ദേഹം സ്ഥിരീകരിച്ചു. .
Updated
Summary:Armed attacker kills dozens in Istanbul nightclub At least 35 reported dead in the assault on New Year’s Eve, which took place in the Ortakoy district