Follow KVARTHA on Google news Follow Us!
ad
Posts

നികേഷ് ആദ്യം കൂത്തുപറമ്പ് രക്തസാക്ഷിമണ്ഡപത്തിലെത്തി അച്ഛനുവേണ്ടി മാപ്പുപറയണം: കെ. സുരേന്ദ്രന്‍

കമ്യൂണിസ്റ്റ് നേതാക്കളുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും മുമ്പ് എം.വി. നികേഷ്‌കുമാര്‍ ചെല്ലേണ്ടതു കൂത്തുപറമ്പ് രക്തസാക്ഷിമണ്ഡപത്തിലേക്കായിരുന്നെന്നു ഡി.സി.സി. പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കൂത്തുപറമ്പ് രക്തസാക്ഷികളെ സൃഷ്ടിച്ചെന്നു സി.പി.എം. ആരോപിക്കുന്ന അച്ഛനുവേണ്ടി മാപ്പിരന്നശേഷമാകണം നികേഷ് പ്രചാരണത്തിനിറങ്ങാന്‍.Nikesh Kumar, LDF, CPM, Kannur, Kerala,
കണ്ണൂര്‍: (www.kvartha.com 01.04.2016) കമ്യൂണിസ്റ്റ് നേതാക്കളുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും മുമ്പ് എം.വി. നികേഷ്‌കുമാര്‍ ചെല്ലേണ്ടതു കൂത്തുപറമ്പ് രക്തസാക്ഷിമണ്ഡപത്തിലേക്കായിരുന്നെന്നു ഡി.സി.സി. പ്രസിഡന്റ് കെ. സുരേന്ദ്രന്‍.

കൂത്തുപറമ്പ് രക്തസാക്ഷികളെ സൃഷ്ടിച്ചെന്നു സി.പി.എം. ആരോപിക്കുന്ന അച്ഛനുവേണ്ടി
Nikesh Kumar, LDF, CPM, Kannur, Kerala മാപ്പിരന്നശേഷമാകണം നികേഷ് പ്രചാരണത്തിനിറങ്ങാന്‍. കൂത്തുപറമ്പില്‍ അഞ്ചു യുവാക്കളെ വെടിവച്ചുകൊന്നതും പുഷ്പനെന്ന ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ ജീവിക്കുന്ന രക്തസാക്ഷിയാക്കിയതും എം.വി. രാഘവനാണെന്നാണ് സി.പി.എം. പറയുന്നത്. ഈ സാഹചര്യത്തില്‍ നികേഷിന്റെ നിലപാടറിയാന്‍ പൊതുസമൂഹത്തിനു
താല്‍പര്യമുണ്ട്.

ഒന്നുകില്‍ തെറ്റുചെയ്തതു സ്വന്തം പിതാവാണെന്നു തുറന്നുപറഞ്ഞ് രക്തസാക്ഷികളോടു മാപ്പിരക്കണം. അല്ലെങ്കില്‍ അച്ഛനെ സി.പി.എം. അനാവശ്യമായി വേട്ടയാടിയതാണെന്നു സമ്മതിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Keywords: Nikesh Kumar, LDF, CPM, Kannur, Kerala.