കിങ്‌സ്റ്റണ്‍: ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. വിന്‍ഡീസിനെതിരായ മത്സരത്തില്‍ ഒരു വിക്കറ്റിനായിരുന്നു മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. ഏറെ നാടകീയത നിറഞ്ഞതായിരുന്നു മത്സരം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിംഗ്‌സ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സിലവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ 47.4 ഓവറില്‍ ഒരു വിക്കറ്റ് ബാക്കി നിര്‍ത്തി ലക്ഷ്യം കണ്ടു. 97 റണ്‍സെടുത്ത ജോണ്‍സണ്‍ ചാള്‍സിന്റെ ഇന്നിംഗ്‌സായിരുന്നു കരീബിയന്‍ നിരയ്ക്ക് നിര്‍ണായകമായത്.
55 റണ്‍സെടുത്ത ബ്രാവോയും, 29 റണ്‍സെടുത്ത ഡാരന്‍ സമ്മിയുമാണ് ചാള്‍സിന് പിന്തുണ നല്‍കിയത്. ആക്രമണകാരിയായ ക്രിസ് ഗെയ്‌ലിന് ഒമ്പത് പന്തില്‍ നിന്നും 11 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സ്മിത്ത് (പൂജ്യം), സാമുവല്‍സ്( ഒന്ന്), പൊള്ളാര്‍ഡ് (നാല്), രാംഡിന്‍ (നാല്), സുനില്‍ നരെയിന്‍ (അഞ്ച്) റണ്‍സെടുത്തും പുറത്തായി. വിജയലക്ഷ്യത്തിന് 10 റണ്‍സ് അകലെയായിരുന്നു വിന്‍ഡീസിന്റെ ഒമ്പതാം വിക്കറ്റ് വീണത്. അവസാന വിക്കറ്റില്‍ പൊരുതിയ കെമറൂച്ച് (14), ബെസ്റ്റ് (മൂന്ന്) റണ്‍സെടുത്ത് നാടകീയത നിറഞ്ഞ മത്സരത്തില്‍ വിന്‍ഡീസിന് വിജയം സമ്മാനിച്ചു. ഡാരന്‍ ബ്രാവോ-ജോണ്‍സണ്‍ ചാള്‍സ് കൂട്ടുകെട്ടാണ് വിന്‍ഡീസ് ഇന്നിംഗ്‌സിനു മുതല്‍കൂട്ടായത്.
ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ (60), സുരേഷ് റെയ്‌ന (44), ക്യാപ്റ്റന്‍ എം.എസ്. ധോണി (27), ദിനേഷ് കാര്‍ത്തിക് (23) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ശിഖര്‍ ധവാന്‍ (11), വിരാട് കോഹ്‌ലി (11), രവീന്ദ്ര ജഡേജ (15) എന്നിവര്‍ പെട്ടെന്ന് കൂടാരം കയറി. ആര്‍. അശ്വിൻ അഞ്ച് റണ്‍സെടുത്തും ഭുവനേശ്വര്‍ കുമാര്‍ 11 റണ്‍സെടുത്തും പുറത്താകാതെനിന്നു.
കെമറൂഷ്, ടിനോ ബെസ്റ്റ്, ഡാരന്‍ സമ്മി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നും ഇഷാന്ത് ശര്‍മ, അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.
Keywords: Cricket, Sports, India, West Indies, Sports, Loss, Dhoni, Rohit Sharma, Wicket, Innings, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
55 റണ്‍സെടുത്ത ബ്രാവോയും, 29 റണ്‍സെടുത്ത ഡാരന്‍ സമ്മിയുമാണ് ചാള്‍സിന് പിന്തുണ നല്‍കിയത്. ആക്രമണകാരിയായ ക്രിസ് ഗെയ്‌ലിന് ഒമ്പത് പന്തില്‍ നിന്നും 11 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സ്മിത്ത് (പൂജ്യം), സാമുവല്‍സ്( ഒന്ന്), പൊള്ളാര്‍ഡ് (നാല്), രാംഡിന്‍ (നാല്), സുനില്‍ നരെയിന്‍ (അഞ്ച്) റണ്‍സെടുത്തും പുറത്തായി. വിജയലക്ഷ്യത്തിന് 10 റണ്‍സ് അകലെയായിരുന്നു വിന്‍ഡീസിന്റെ ഒമ്പതാം വിക്കറ്റ് വീണത്. അവസാന വിക്കറ്റില്‍ പൊരുതിയ കെമറൂച്ച് (14), ബെസ്റ്റ് (മൂന്ന്) റണ്‍സെടുത്ത് നാടകീയത നിറഞ്ഞ മത്സരത്തില്‍ വിന്‍ഡീസിന് വിജയം സമ്മാനിച്ചു. ഡാരന്‍ ബ്രാവോ-ജോണ്‍സണ്‍ ചാള്‍സ് കൂട്ടുകെട്ടാണ് വിന്‍ഡീസ് ഇന്നിംഗ്‌സിനു മുതല്‍കൂട്ടായത്.
ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ (60), സുരേഷ് റെയ്‌ന (44), ക്യാപ്റ്റന്‍ എം.എസ്. ധോണി (27), ദിനേഷ് കാര്‍ത്തിക് (23) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ശിഖര്‍ ധവാന്‍ (11), വിരാട് കോഹ്‌ലി (11), രവീന്ദ്ര ജഡേജ (15) എന്നിവര്‍ പെട്ടെന്ന് കൂടാരം കയറി. ആര്‍. അശ്വിൻ അഞ്ച് റണ്‍സെടുത്തും ഭുവനേശ്വര്‍ കുമാര്‍ 11 റണ്‍സെടുത്തും പുറത്താകാതെനിന്നു.
കെമറൂഷ്, ടിനോ ബെസ്റ്റ്, ഡാരന്‍ സമ്മി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നും ഇഷാന്ത് ശര്‍മ, അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.
Keywords: Cricket, Sports, India, West Indies, Sports, Loss, Dhoni, Rohit Sharma, Wicket, Innings, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.