Follow KVARTHA on Google news Follow Us!
ad

സ്വകാര്യ ചാനനില്‍ ക­ര­ണ­ത്ത­ടിയും ചെ­രി­പ്പേ­റും: അധികൃതര്‌ അ­ന്വേ­ഷ­ണം­തുടങ്ങി

സ്വകാര്യ ചാനനില്‍ ന്യൂ­സ് എ­ഡി­റ്റര്‍­മാര്‍­ക്ക് ഉ­ന്ന­ത­ന്റെ ക­ര­ണ­ത്തടി. സം­ഭ­വ­ത്തില്‍ സംഭവത്തില്‍ ചാനല്‍ നടത്തിപ്പുകാരായ സമുദായ സംഘടന നേ­രി­ട്ട് ഇ­ട­പെ­ട്ട­താ­യാ­ണു വി­വരം Thiruvananthapuram, Channel, Clash, Attack, Report, Kerala, Slapping, Smack in T.V.
TV News
തി­രു­വ­ന­ന്ത­പുരം: സ്വകാര്യ ചാനനില്‍  ന്യൂ­സ് എ­ഡി­റ്റര്‍­മാര്‍­ക്ക് ഉ­ന്ന­ത­ന്റെ ക­ര­ണ­ത്തടി. സം­ഭ­വ­ത്തില്‍ സംഭവത്തില്‍ ചാനല്‍ നടത്തിപ്പുകാരായ സമുദായ സംഘടന നേ­രി­ട്ട് ഇ­ട­പെ­ട്ട­താ­യാ­ണു വി­വരം. ആ­രോ­പ­ണ വി­ധേ­യനാ­യ എ­ക്‌­സി­ക്യു­ട്ടീ­വ് എ­ഡിറ്റ­റെ തു­ട­രാന്‍ അ­നു­വ­ദി­ക്കേ­ണ്ടെ­ന്നാ­ണ് അധികൃതരുടെ  നി­ര്‍­ദേ­ശം. സം­ഭ­വ­ത്തെ­ക്കു­റി­ട്ട് ചാ­നല്‍ എം­.ഡി. അ­ന്വേഷ­ണം ആ­രം­ഭി­ച്ചു. മര്‍­ദ­നേ­റ്റ­വര്‍ എം­.ഡിക്ക്  രേ­ഖാ­മൂ­ലം പ­രാ­തി നല്‍­കി­യി­ട്ടുണ്ട്.

പ്രമു­ഖ മാധ്യ­മ പ്ര­വര്‍­ത്ത­കനും ചാനലിന്റെ എ­ക്‌­സി­ക്യു­ട്ടീ­വ് എ­ഡി­റ്റ­റു­ടെ ത­സ്­തി­ക­യി­ല്‍ തുട­ക്കം മു­തല്‍ത­ന്നെ ജോ­ലി ചെ­യ്യു­ന്ന­യാ­ളുമായ ഉ­ന്നതനെ­തി­രെ­യാ­ണ് പ­രാ­തി. ന്യൂ­സ് എ­ഡി­റ്റര്‍­ ത­സ്­തി­ക­യി­ലു­ള്ള ര­ണ്ടു­പേര്‍­ക്കാണ് വെ­വ്വേ­റെ സ­ന്ദര്‍­ഭ­ങ്ങ­ളില്‍ അ­ടി കി­ട്ടി­യ­ത്. ഒ­രാ­ളെ ചെ­രി­പ്പ് കൊ­ണ്ട് എ­റി­യുകയും മ­റ്റേ­യാ­ളെ ക­ര­ണ­ത്ത­ടി­ക്കു­ക­യു­മാ­ണ് ചെ­യ്­ത­ത­ത്രേ. ര­ണ്ടു­പേരും ചാനലിന്റെ തി­രു­വ­ന­ന്ത­പു­രം ന്യൂ­സ് ഡെ­സ്­കില്‍ ജോ­ലി ചെ­യ്യു­ന്ന­വ­രാ­ണ്.

ഒ­തു­ക്കി­ത്തീര്‍­ക്കാന്‍ തു­ട­ക്ക­ത്തില്‍ ശ്ര­മം ഉ­ണ്ടാ­യെ­ങ്കി­ലും അധികൃതര്‌  ഇ­ട­പെ­ടു­ന്ന സ്ഥി­തി­യി­ലേ­ക്ക് കാ­ര്യ­ത്തി­ന്റെ ഗൗ­ര­വം എ­ത്തി­ക്കാന്‍ തി­ര­ക്കി­ട്ട ശ്ര­മ­മു­ണ്ടായി. ചാ­ന­ലി­ലെ­ത്ത­ന്നെ­യുള്ള ചിലരാ­ണ് ഇ­തി­നു പി­ന്നില്‍ പ്ര­വര്‍­ത്തി­ച്ചത്. ഇവിടെ കു­റേ ദി­വ­സ­ങ്ങ­ളാ­യി ജീ­വ­ന­ക്കാ­രു­ടെ ഇ­ട­യില്‍ ഈ പ്ര­ശ്‌­നം പു­ക­യു­ക­യാണ്. വി­ശ­ദമാ­യ അ­ന്വേ­ഷ­ണവും ഗൗ­ര­വ­മു­ള്ള ഇ­ട­പെ­ടലും ആ­വ­ശ്യ­മാ­ണെന്ന് അധികൃതര്‌ ന­ടത്തിയ പ്രാ­ഥ­മി­കാ­ന്വേ­ഷ­ണ­ത്തില്‍ ­ബോ­ധ്യ­പ്പെ­ട്ട­തി­നേ­ത്തു­ടര്‍­ന്നാ­ണ് കൂ­ടു­തല്‍ അ­ന്വേ­ഷ­ണ­ത്തി­ന് എം­.ഡിക്ക്  നിര്‍­ദേ­ശം നല്‍­കി­യ­ത്. മാ­ത്രമല്ല, പ­രാ­തി­യില്‍ ക­ഴ­മ്പു­ണ്ടെ­ന്നു വ്യ­ക്ത­മാ­യാല്‍ ജോ­ലി­യില്‍ തു­ട­രാന്‍ ആ­രോ­പ­ണ­വി­ധേയനെ അ­നു­വ­ദി­ക്കേ­ണ്ടെന്നും ബന്ധപ്പെട്ടവര്‍ അ­നൗ­പ­ചാരി­ക നിര്‍­ദേ­ശം നല്‍­കി­യി­ട്ടു­ണ്ടെ­ന്നാ­ണു സൂചന.

ജോ­ലി­യി­ല്‍ വീഴ്­ച വ­രു­ത്തി­യെ­ന്ന് ആ­രോ­പി­ച്ച് ന്യൂ­സ് എ­ഡി­റ്റര്‍­മാ­രു­ടെ ക­ര­ണ­ത്ത­ടി­ക്കു­കയും ചെ­രിപ്പു­കൊ­ണ്ട് എ­റി­യു­കയും ചെ­യ്‌­തെ­ന്നാ­ണ് ചാനലിന്‌ പുറ­ത്ത് ആ­ദ്യം പ്ര­ച­രി­ച്ചത്. ത­ല­സ്ഥാ­ന­ത്തെ മാധ്യ­മ പ്ര­വര്‍­ത്ത­കര്‍­ക്കി­ട­യില്‍ ഇ­ത് അ­തി­വേ­ഗം ചര്‍­ച്ച­യാ­യി മാ­റു­കയും ചെ­യ്തു. അ­പ്പോഴും ആ­രോ­പ­ണ വി­ധേ­യ­ന്റെ പേര് വ്യ­ക്ത­മാ­യി­രു­ന്നില്ല. പ്രമുഖ ദി­ന­പ­ത്ര­ത്തില്‍ സീ­നി­യര്‍ റി­പ്പോ­ര്‍­ട്ടറും പി­ന്നീ­ട് സീ­നി­യര്‍ സ­ബ് എ­ഡി­റ്റു­മാ­യി­രി­ക്കേ ചാനലില്‍ ചേര്‍­ന്ന ഇ­ദ്ദേ­ഹം അതീവ സൗ­മ്യ­നാ­യാ­ണ് മാധ്യ­മ പ്ര­വര്‍­ത്ത­കര്‍­ക്കി­ട­യില്‍ അ­റി­യ­പ്പെ­ടു­ന്നത്. എ­ന്നാല്‍ ചാ­നല്‍ രം­ഗ­ത്തെ മല്‍­സ­രവും സ­മ്മര്‍­ദവും മൂ­ലം സ­ഹ­പ്ര­വര്‍ത്ത­ക­രോ­ട് ക്ഷോ­ഭി­ച്ചു സം­സാ­രി­ച്ചെ­ന്നേ­യു­ള്ളു­വെ­ന്ന് അ­ദ്ദേ­ഹ­വു­മാ­യി അ­ടു­പ്പ­മു­ള്ള­വര്‍ പ­റ­യു­ന്നു. അ­തി­നെ ചെ­രി­പ്പേറും ക­ര­ണ­ത്ത­ടി­യു­മാ­യി വ്യാ­ഖ്യാ­നി­ച്ച് വി­വാ­ദ­മാ­ക്കു­ക­യാ­ണത്രേ ചെ­യ്­ത­ത്.

പ്രസ്തുത ടി.­വി. ന്യൂ­സ് ചാ­നല്‍ അ­ല്ലെ­ങ്കി­ലും ചാ­ന­ലി­ന്റെ വാര്‍­ത്താ വി­ഭാ­ഗം വ­ള­രെ ശ്ര­ദ്ധേ­യ­മാ­യാ­ണ് പ്ര­വര്‍­ത്തി­ച്ചു വ­രു­ന്ന­ത്. ശ്ര­ദ്ധേ­യമാ­യ നി­രവ­ധി എ­ക്‌­സ്­ക്ലൂ­സ­ീ­വ് റി­പോ­ര്‍­ട്ടു­കള്‍ ചാനലിലൂ­ടെ പു­റ­ത്തു­വ­ന്നി­രുന്നു. വാര്‍­ത്താ വി­ഭാ­ഗം മേ­ധാ­വി­യു­ടെ മി­കവും സ­മര്‍പ­ണ­വു­മാ­ണ് ഇ­തി­നു കാ­ര­ണ­മാ­യ­തെ­ന്ന് ചാ­നല്‍ മേ­ധാ­വി­കളും നടത്തിപ്പുകാരും ത­ന്നെ അം­ഗീ­ക­രി­ച്ചി­രി­ക്കെ­യാ­ണ് ഇ­പ്പോഴ­ത്തെ വി­വാദം. അതു­കൊ­ണ്ടുതന്നെ, സം­ഭ­വി­ച്ച­തി­നേ­ക്കാള്‍ കൂ­ടു­തല്‍ പ്ര­ച­രി­പ്പി­ക്കാന്‍ ആ­രാ­ണ് ശ്ര­മി­ക്കു­ന്ന­തെ­ന്നു കൂ­ടി അ­ന്വേ­ഷി­ക്കാ­നാ­ണ് നിര്‍­ദേ­ശി­ച്ചി­രി­ക്കുന്ന­ത് എ­ന്ന് അ­റി­യുന്നു.

ചാ­ന­ലില്‍ രാത്രി സം­പ്രേഷ­ണം ചെ­യ്യു­ന്ന ന്യൂ­സ് ബു­ള്ള­റ്റി­ന്റെ അ­വ­സാന­ ഭാഗത്തെ നി­ശ്ച­യി­ക്കു­ന്ന­തി­നെ­ച്ചൊല്ലി ഇ­ട­യ്­ക്ക് ന്യൂ­സ് ഡെ­സ്­കി­ലെ ചി­ലരും എ­ക്‌­സി­ക്യു­ട്ടീ­വ് എ­ഡി­റ്റര്‍ ത­സ്­തി­ക­യി­ലു­ള്ള­യാ­ളു­മാ­യി ഭി­ന്ന­ത നി­ല­നി­ന്നി­രു­ന്നു. പി­ന്നീ­ട് അ­ത് പ­രി­ഹ­രി­ക്ക­പ്പെ­ട്ടെ­ങ്കിലും ആ തര്‍­ക്ക­ത്തോ­ടെ ഉ­ട­ലെ­ടു­ത്ത പോ­രാ­ണ് അ­ടി­യിലും അ­തു സം­ബ­ന്ധി­ച്ച പ­രാ­തി­യി­ലു­മെ­ത്തി­യ­ത് എ­ന്നാ­ണ് വി­വരം. സം­ഭ­വ­ത്തെ­ക്കു­റി­ച്ച് സ്ഥാ­പ­നത്തിലോ പു­റത്തോ യാ­തൊ­രുവി­ധ സം­ഭാ­ഷ­ണ­ങ്ങളും പാ­ടി­ല്ലെ­ന്ന് ജീ­വ­ന­ക്കാര്‍­ക്ക് ഇപ്പോള്‍ വില­ക്ക് ഏര്‍­പെടു­ത്തി­യി­ട്ടുണ്ട്.

Keywords: Thiruvananthapuram, Channel, Clash, Attack, Report, Kerala, Slapping in T.V., Smack in T.V.

Post a Comment