തൃശ്ശൂര്‍: (www.kvartha.com 01.02.2020) ചൈനയില്‍നിന്നു തിരിച്ചെത്തി പനിബാധിച്ച പെണ്‍കുട്ടി ആശുപത്രിയിലെത്താതെ വീട്ടില്‍ പ്രാര്‍ഥനയുമായി കഴിഞ്ഞത് മെഡിക്കല്‍ സംഘത്തെ കുഴപ്പത്തിലാക്കി. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയോടൊപ്പമാണ് ഈ വിദ്യാര്‍ഥിനി തൃശ്ശൂരിലെത്തിയത്. ഇവിടെ എത്തിയ ശേഷം പനിബാധിച്ചു. എന്നാല്‍, ചികിത്സയില്‍ വിശ്വാസമില്ലാത്ത ഈ വിദ്യാര്‍ത്ഥിനി ഡോക്ടര്‍മാരെ കാണാന്‍ തയ്യാറായില്ല.
രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ കൂടെവന്നവരുടെ പട്ടികയെടുത്തപ്പോഴാണ് ഈ വിദ്യാര്‍ഥിനിയെക്കുറിച്ചു വിവരം കിട്ടിയത്. വിമാനത്തില്‍ പെണ്‍കുട്ടിയുടെ കൂടെ 52 പേര്‍ ഉണ്ടായിരുന്നു. ഇവരില്‍ ഈ വിദ്യാര്‍ഥിനി മാത്രമാണ് ആശുപത്രിയില്‍ എത്താതിരുന്നത്.
മെഡിക്കല്‍ സംഘം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥിനിയും വീട്ടുകാരും ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ നേരിട്ട് വീട്ടില്‍വന്ന് മൂന്നുമണിക്കൂര്‍ ബോധവത്കരണം നടത്തിയശേഷമാണ് ചികിത്സയ്ക്കു തയ്യാറായത്.
വിദ്യാര്‍ഥിനിയുടെ അമ്മ ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്ന് സഹപ്രവര്‍ത്തകര്‍ അവരെ വെള്ളിയാഴ്ച തിരിച്ചയച്ചിരുന്നു. ബോധവത്കരണത്തിനുശേഷവും ചികിത്സയ്ക്കു തയ്യാറായില്ലെങ്കില്‍ അറസ്റ്റുചെയ്യാനായിരുന്നു നീക്കം.
Keywords: News, Kerala, Thrissur, Girl, Mother, diseased, Hospital, Doctor, The Girl, who was Returning Home from China without any Treatmentരോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ കൂടെവന്നവരുടെ പട്ടികയെടുത്തപ്പോഴാണ് ഈ വിദ്യാര്‍ഥിനിയെക്കുറിച്ചു വിവരം കിട്ടിയത്. വിമാനത്തില്‍ പെണ്‍കുട്ടിയുടെ കൂടെ 52 പേര്‍ ഉണ്ടായിരുന്നു. ഇവരില്‍ ഈ വിദ്യാര്‍ഥിനി മാത്രമാണ് ആശുപത്രിയില്‍ എത്താതിരുന്നത്.
മെഡിക്കല്‍ സംഘം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥിനിയും വീട്ടുകാരും ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ നേരിട്ട് വീട്ടില്‍വന്ന് മൂന്നുമണിക്കൂര്‍ ബോധവത്കരണം നടത്തിയശേഷമാണ് ചികിത്സയ്ക്കു തയ്യാറായത്.
വിദ്യാര്‍ഥിനിയുടെ അമ്മ ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്ന് സഹപ്രവര്‍ത്തകര്‍ അവരെ വെള്ളിയാഴ്ച തിരിച്ചയച്ചിരുന്നു. ബോധവത്കരണത്തിനുശേഷവും ചികിത്സയ്ക്കു തയ്യാറായില്ലെങ്കില്‍ അറസ്റ്റുചെയ്യാനായിരുന്നു നീക്കം.