Follow KVARTHA on Google news Follow Us!
ad

അമ്പൂരി കൊലപാതകത്തിന്റെ തെളിവെടുപ്പിനിടെ സംഘര്‍ഷം; അഖിലിനെ കണ്ടതോടെ ജനക്കൂട്ടം കൂകിവിളിച്ചു, പ്രതിയുടെ അച്ഛനും അമ്മയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപണം, പോലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞതോടെ ലാത്തിച്ചാര്‍ജ്ജും കല്ലേറും

അമ്പൂരി കൊലപാതകത്തിന്റെ തെളിവെടുപ്പിനിടെ സംഘര്‍ഷാവസ്ഥ. മുഖ്യ പ്രതി അഖിലിനെ വന്‍ പോലീസ് സന്നാഹത്തോടെയാണ് News, Police, Case, Murder, Murder, Controversy, Violence, amburi murder evidence collection violent situation
തിരുവനന്തപുരം: (www.kvartha.com 29.07.2019) അമ്പൂരി കൊലപാതകത്തിന്റെ തെളിവെടുപ്പിനിടെ സംഘര്‍ഷാവസ്ഥ. മുഖ്യ പ്രതി അഖിലിനെ വന്‍ പോലീസ് സന്നാഹത്തോടെയാണ് എത്തിച്ചത്. രാഖിയെ കൊന്ന് കുഴിച്ചുമൂടിയ സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. അഖിലുമായി എത്തിയ പോലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞതാണ് സംഘര്‍ഷം രൂക്ഷമാകാന്‍ കാരണം. കൊലപാതകത്തില്‍ പ്രതിയുടെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. അവരെ കൂടി അറസ്റ്റ് ചെയ്ത ശേഷം മതി തെളിവെടുപ്പെന്നും ആക്രോശിച്ചാണ് ജനക്കൂട്ടം അക്രമാസക്തരായത്.


പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ തന്നെ നാട്ടുകാര്‍ കൂകി വിളിക്കാന്‍ തുടങ്ങിയിരുന്നു. അപ്രതീക്ഷിതമായി അഖിലിന് നേരെ കല്ലേറും ഉണ്ടായി. പോലീസ് വാഹനം തടഞ്ഞുവക്കുന്നതിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ പോലീസ് ലാത്തിവീശി. തെളിവെടുപ്പ് തടസപ്പെടുത്തരുതെന്ന് പോലീസ് പല തവണ അഭ്യര്‍ത്ഥിച്ചിരുന്നു. രാഖിയെ കൊന്ന് കുഴിച്ചുമൂടിയ അഖിലിന്റെ പുതിയ വീട്ടിലും സമീപത്തുമെല്ലാം സംഘര്‍ഷത്തിനിടയിലും പൊലീസ് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Police, Case, Murder, Murder, Controversy, Violence, amburi murder evidence collection violent situation