കോഴിക്കോട്: (www.kvartha.com 01.12.2017) മലബാറിലെ കളിക്കമ്പക്കാര്‍ക്ക് ആവേശം നിറയ്ക്കാനെത്തുന്ന ഐ ലീഗിലെ ആദ്യ ഹോം മത്സരത്തിനായി ഗോകുലം കേരള എഫ് സി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ പരിശീലനം തുടങ്ങി. നാലിന് രാത്രി എട്ടിന് ചെന്നൈ എഫ് സിയുമായാണ് ആദ്യ മത്സരം. ഷില്ലോംഗില്‍ ലജോംഗ് എഫ് സിയുമായി ആദ്യ എവേ മത്സരത്തിന് ശേഷം ബുധനാഴ്ച കോഴിക്കോട്ടെത്തിയ ടീം ഒരു ദിവസത്തെ വിശ്രമത്തിന് ശേഷമാണ് പരിശീലനത്തിന് ഇറങ്ങിയത്.
ആദ്യ മത്സരത്തില്‍ ലജോംഗ് എഫ് സിയോട് ഒരു ഗോള്‍ വഴങ്ങിയ ടീം അടുത്ത മത്സരത്തില്‍ ജയം ഉറപ്പാക്കാനുള്ള തീവ്ര പരിശീലനമാണ് നടത്തുന്നത്. പുതിയ സ്‌ക്വാഡുമായാണ് ടീം കളത്തിലിറങ്ങുക. ഐ ലിഗീല്‍ വിവ കേരളയുടെ സഹപരിശീലകനായിരുന്ന ബിനോ ജോര്‍ജാണ് കേരളത്തിന്റെ ചീഫ് കോച്ച്. നല്ല ടീമാണിത്. കൂടുതല്‍ മലയാളി താരങ്ങളെ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചെങ്കിലും എസ് ബി ടി, കെ എസ് ഇ ബി ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നും ലോണ്‍ വ്യവസ്ഥയില്‍ താരങ്ങളെ എടുക്കാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അഞ്ച് വിദേശ താരങ്ങളെ കളിപ്പിക്കാന്‍ അനുമതി നല്കിയത് ഗുണമായിട്ടിട്ടുണ്ടെന്ന് കോച്ച് പറഞ്ഞു.
നിലവില്‍ ടീമിനൊപ്പമുള്ള പ്രതിരോധ താരം എമ്മാനുവലിന് പരിക്കേറ്റത് കാരണം കളിക്കില്ല. ടീമിനൊപ്പമുളള വിദേശതാരങ്ങളായ അഫ്ഗാന്‍, സിറിയ താരങ്ങള്‍ രേഖാ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. വിദേശ താരങ്ങള്‍ സെറ്റായിട്ടില്ല. രണ്ട് ദിവസത്തിനകം സെറ്റാകുമെന്നാണ് പ്രതീക്ഷ. ഐ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടം നേടുകയാണ് ടീമിന്റെ ലക്ഷ്യം. നല്ല കളികള്‍ കോഴിക്കോട്ടെ കാണികള്‍ പ്രോത്സാഹിപ്പിക്കുമെന്നും ഇതിനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹോം മത്സരത്തില്‍ കാണികളുടെ നിറഞ്ഞ പിന്തുണ സഹായകമാകുമെന്ന് ക്യാപ്റ്റന്‍ സുശാന്ത് മാത്യു പറഞ്ഞു. ആദ്യ മത്സരത്തില്‍ ടീമിന് മതിയായ പ്രകടനം കാഴ്ചവെക്കാനായില്ലെന്നും അത് വരും മത്സരങ്ങളില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര സന്തോഷ് ട്രോഫി താരമായ മലപ്പുറം തിരൂര്‍ ഇര്‍ഷാദ് തൈവളപ്പിലാണ് വൈസ് ക്യാപ്റ്റന്‍.
മുഹമ്മദ് റാഷിദ് (എംജി യൂണിവേഴ്സിറ്റി മുന്‍ ക്യാപ്റ്റന്‍), നിഖില്‍ ബര്‍ണാഡ് (ബംഗളൂരു എസ്സി മുന്‍ താരം), പ്രിയന്ത് സിങ് (ചര്‍ച്ചില്‍ ബ്രദേഴ്സ് മുന്‍ താരം), ബിലാല്‍ ഖാന്‍ (എസ് സി പൂനെ സിറ്റി പ്ലേയര്‍), പി.എ. അജ്മല്‍ (കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്ലേയര്‍), എസ് ഷിനു (ജൂനിയര്‍ ഇന്ത്യന്‍ പ്ലേയര്‍), പവോട്ട് ലക്കോറ (ജൂനിയര്‍ ഇന്ത്യന്‍ പ്ലേയര്‍), സന്ദു സിങ് (ബംഗാള്‍ സന്തോഷ് ട്രോഫി താരം), ഡാനിയല്‍ അഡോ (ഘാന വേള്‍ഡ്കപ്പ് താരം), ഇമ്മാനുവല്‍ (നൈജീരിയന്‍ താരം), ജി സഞ്ജു (എംജി യൂണിവേഴ്സിറ്റി താരം), ഫ്രാന്‍സിസ് അംബാനേ (കാമറൂണ്‍ നാഷണല്‍ ടീം താരം), വിക്കി (മണിപ്പൂര്‍ സന്തോഷ് ട്രോഫി താരം), ഉസ്മാന്‍ ആഷിഖ് (കേരള സന്തോഷ് ട്രോഫി താരം), ബായി കമോ സ്റ്റീഫന്‍ (അഫ്ഗാനിസ്ഥാന്‍ നാഷണല്‍ ടീം), ഫൈസല്‍ സയേസ്റ്റീഹ് (മോഹന്‍ ബഗാന്‍ പ്ലേയര്‍), എംബെല്ലെ(കോംഗോ നാഷണല്‍ ടീം ക്യാപ്റ്റന്‍), മമാ (മിസോറാം ജീനിയര്‍ നാഷണല്‍ പ്ലേയര്‍), റോഹിത് മിര്‍സ (മോഹന്‍ബഗാന്‍ മുന്‍ താരം), ഷുഹൈബ് (ജൂനിയര്‍ ഇന്ത്യന്‍ പ്ലേയര്‍), ആരിഫ് ഷെയ്ക്ക് (ഡിഎസ്‌കെ ഷിവാജിയന്‍സ് താരം), ഖാലിദ് അല്‍ സലൈഹ്, ഉര്‍ണോവ ഗുലാം (ഉസ്ബെക്കിസ്ഥാന്‍ ദേശീയ ടീം) എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ഒന്‍പത് മത്സരങ്ങളാണ് കോഴിക്കോട്ടുണ്ടാവുക. രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kozhikode, Kerala, News, Sports, I League, I League; Kick off on Dec 4th.
ആദ്യ മത്സരത്തില്‍ ലജോംഗ് എഫ് സിയോട് ഒരു ഗോള്‍ വഴങ്ങിയ ടീം അടുത്ത മത്സരത്തില്‍ ജയം ഉറപ്പാക്കാനുള്ള തീവ്ര പരിശീലനമാണ് നടത്തുന്നത്. പുതിയ സ്‌ക്വാഡുമായാണ് ടീം കളത്തിലിറങ്ങുക. ഐ ലിഗീല്‍ വിവ കേരളയുടെ സഹപരിശീലകനായിരുന്ന ബിനോ ജോര്‍ജാണ് കേരളത്തിന്റെ ചീഫ് കോച്ച്. നല്ല ടീമാണിത്. കൂടുതല്‍ മലയാളി താരങ്ങളെ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചെങ്കിലും എസ് ബി ടി, കെ എസ് ഇ ബി ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നും ലോണ്‍ വ്യവസ്ഥയില്‍ താരങ്ങളെ എടുക്കാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അഞ്ച് വിദേശ താരങ്ങളെ കളിപ്പിക്കാന്‍ അനുമതി നല്കിയത് ഗുണമായിട്ടിട്ടുണ്ടെന്ന് കോച്ച് പറഞ്ഞു.
നിലവില്‍ ടീമിനൊപ്പമുള്ള പ്രതിരോധ താരം എമ്മാനുവലിന് പരിക്കേറ്റത് കാരണം കളിക്കില്ല. ടീമിനൊപ്പമുളള വിദേശതാരങ്ങളായ അഫ്ഗാന്‍, സിറിയ താരങ്ങള്‍ രേഖാ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. വിദേശ താരങ്ങള്‍ സെറ്റായിട്ടില്ല. രണ്ട് ദിവസത്തിനകം സെറ്റാകുമെന്നാണ് പ്രതീക്ഷ. ഐ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടം നേടുകയാണ് ടീമിന്റെ ലക്ഷ്യം. നല്ല കളികള്‍ കോഴിക്കോട്ടെ കാണികള്‍ പ്രോത്സാഹിപ്പിക്കുമെന്നും ഇതിനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹോം മത്സരത്തില്‍ കാണികളുടെ നിറഞ്ഞ പിന്തുണ സഹായകമാകുമെന്ന് ക്യാപ്റ്റന്‍ സുശാന്ത് മാത്യു പറഞ്ഞു. ആദ്യ മത്സരത്തില്‍ ടീമിന് മതിയായ പ്രകടനം കാഴ്ചവെക്കാനായില്ലെന്നും അത് വരും മത്സരങ്ങളില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര സന്തോഷ് ട്രോഫി താരമായ മലപ്പുറം തിരൂര്‍ ഇര്‍ഷാദ് തൈവളപ്പിലാണ് വൈസ് ക്യാപ്റ്റന്‍.
മുഹമ്മദ് റാഷിദ് (എംജി യൂണിവേഴ്സിറ്റി മുന്‍ ക്യാപ്റ്റന്‍), നിഖില്‍ ബര്‍ണാഡ് (ബംഗളൂരു എസ്സി മുന്‍ താരം), പ്രിയന്ത് സിങ് (ചര്‍ച്ചില്‍ ബ്രദേഴ്സ് മുന്‍ താരം), ബിലാല്‍ ഖാന്‍ (എസ് സി പൂനെ സിറ്റി പ്ലേയര്‍), പി.എ. അജ്മല്‍ (കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്ലേയര്‍), എസ് ഷിനു (ജൂനിയര്‍ ഇന്ത്യന്‍ പ്ലേയര്‍), പവോട്ട് ലക്കോറ (ജൂനിയര്‍ ഇന്ത്യന്‍ പ്ലേയര്‍), സന്ദു സിങ് (ബംഗാള്‍ സന്തോഷ് ട്രോഫി താരം), ഡാനിയല്‍ അഡോ (ഘാന വേള്‍ഡ്കപ്പ് താരം), ഇമ്മാനുവല്‍ (നൈജീരിയന്‍ താരം), ജി സഞ്ജു (എംജി യൂണിവേഴ്സിറ്റി താരം), ഫ്രാന്‍സിസ് അംബാനേ (കാമറൂണ്‍ നാഷണല്‍ ടീം താരം), വിക്കി (മണിപ്പൂര്‍ സന്തോഷ് ട്രോഫി താരം), ഉസ്മാന്‍ ആഷിഖ് (കേരള സന്തോഷ് ട്രോഫി താരം), ബായി കമോ സ്റ്റീഫന്‍ (അഫ്ഗാനിസ്ഥാന്‍ നാഷണല്‍ ടീം), ഫൈസല്‍ സയേസ്റ്റീഹ് (മോഹന്‍ ബഗാന്‍ പ്ലേയര്‍), എംബെല്ലെ(കോംഗോ നാഷണല്‍ ടീം ക്യാപ്റ്റന്‍), മമാ (മിസോറാം ജീനിയര്‍ നാഷണല്‍ പ്ലേയര്‍), റോഹിത് മിര്‍സ (മോഹന്‍ബഗാന്‍ മുന്‍ താരം), ഷുഹൈബ് (ജൂനിയര്‍ ഇന്ത്യന്‍ പ്ലേയര്‍), ആരിഫ് ഷെയ്ക്ക് (ഡിഎസ്‌കെ ഷിവാജിയന്‍സ് താരം), ഖാലിദ് അല്‍ സലൈഹ്, ഉര്‍ണോവ ഗുലാം (ഉസ്ബെക്കിസ്ഥാന്‍ ദേശീയ ടീം) എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ഒന്‍പത് മത്സരങ്ങളാണ് കോഴിക്കോട്ടുണ്ടാവുക. രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kozhikode, Kerala, News, Sports, I League, I League; Kick off on Dec 4th.