സേലം: (www.kvartha.com 30.11.2017) ഭര്‍ത്താവ് ഷെഫിൻ ജഹാനുമായി ഹാദിയ ഫോണില്‍ സംസാരിച്ചതായി കോളജ് കേന്ദ്രങ്ങള്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ പ്രിന്‍സിപ്പല്‍ ഡോക്ടർ ജി കണ്ണന്റെയും പോലീസിന്റെയും അനുമതിയോടെയാണ് ഹാദിയ ഫോണില്‍ സംസാരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് സേലത്തെത്തിയ ഉടന്‍ ജഹാനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല.
അതേസമയം ഹാദിയയെ കാണാന്‍ ജഹാനെ കോടതി വിലക്കിയിട്ടില്ലെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. അങ്ങനെയിരിക്കെ ഹാദിയയെ കാണാന്‍ ജഹാന് അടുത്ത ദിവസം സേലത്ത് എത്തുമെന്നാണ് സൂചന. ഹാദിയ ആഗ്രഹിക്കുന്നവരെ കാമ്പസില്‍ വെച്ച് കാണാന്‍ അനുമതി നല്‍കുമെന്നും എന്നാല്‍, മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഹോസ്റ്റലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടാവും. മൊൈബല്‍ ഫോണും അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
ഷെഫിൻ ജഹാനെ കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ പൊലീസിന് അപേക്ഷ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ഹോസ്റ്റലില്‍ നിലവില്‍ ഒരു സബ് ഇന്‍സ്പെക്ടര്‍, ഒരു വനിത ഹെഡ് കോണ്‍സ്റ്റബിള്‍, രണ്ടു പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സുരക്ഷ ഡ്യൂട്ടിയിലുള്ളത്.
നേരത്തെ ആദ്യം ഷെഫിനെ കാണാനാണ് ആഗ്രഹമെന്ന് ഹാദിയ വ്യക്തമാക്കിയിരുന്നു. മാതാപിതാക്കളെ കാണാന്‍ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നും സേലത്ത് എത്തിയശേഷം അച്ഛനോടും അമ്മയോടും ഫോണില്‍ സംസാരിച്ചുവെന്നും ഹാദിയ പറഞ്ഞിരുന്നു.
അതേസമയം ഹാദിയയെ കാണാന്‍ ജഹാനെ കോടതി വിലക്കിയിട്ടില്ലെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. അങ്ങനെയിരിക്കെ ഹാദിയയെ കാണാന്‍ ജഹാന് അടുത്ത ദിവസം സേലത്ത് എത്തുമെന്നാണ് സൂചന. ഹാദിയ ആഗ്രഹിക്കുന്നവരെ കാമ്പസില്‍ വെച്ച് കാണാന്‍ അനുമതി നല്‍കുമെന്നും എന്നാല്‍, മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഹോസ്റ്റലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടാവും. മൊൈബല്‍ ഫോണും അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
ഷെഫിൻ ജഹാനെ കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ പൊലീസിന് അപേക്ഷ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ഹോസ്റ്റലില്‍ നിലവില്‍ ഒരു സബ് ഇന്‍സ്പെക്ടര്‍, ഒരു വനിത ഹെഡ് കോണ്‍സ്റ്റബിള്‍, രണ്ടു പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സുരക്ഷ ഡ്യൂട്ടിയിലുള്ളത്.
നേരത്തെ ആദ്യം ഷെഫിനെ കാണാനാണ് ആഗ്രഹമെന്ന് ഹാദിയ വ്യക്തമാക്കിയിരുന്നു. മാതാപിതാക്കളെ കാണാന്‍ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നും സേലത്ത് എത്തിയശേഷം അച്ഛനോടും അമ്മയോടും ഫോണില്‍ സംസാരിച്ചുവെന്നും ഹാദിയ പറഞ്ഞിരുന്നു.
Summary: Hadiya talked with her husband Shefin Jahan after reaching Salem. She tried on Tuesday but not vail. Later she talked with him in the presence of Doctor Kannan and police officer. It seems that he will come to meet her soon.