Follow KVARTHA on Google news Follow Us!
ad

കണ്ണൂർ മൈലാടിയില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക്‌ കുത്തേറ്റു; അക്രമത്തിനു പിന്നില്‍ സി.പി.എം.പ്രവര്‍ത്തകരാണെന്ന് ബി ജെ പി

മൂന്ന് മക്കളുടെ മാതാവായ യുവതി പന്തല്‍ ജീവനക്കാരനായ യുവാവിനോടൊപ്പം വീടുവിട്ടു. മെട്ടമ്മല്‍ പറയങ്ങാനത്തെ
കണ്ണൂർ: (www.kvartha.com 31.03.2017) അഞ്ചരക്കണ്ടിക്ക് സമീപം മൈലാടിയില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു.. കൊക്കൂര്‍ താഴത്ത് വീട്ടില്‍ ലിജേഷ് (31), ടി.പി.ബിജു (40), എന്നിവര്‍ക്കാണ് കുത്തേറ്റത്. തലയ്ക്കു സാരമായി പരുക്കേറ്റ ലിജേഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

വൈകീട്ട് 6.30ഓടെ ലിജേഷിന്റെ വീട്ടില്‍വച്ചാണ് അക്രമം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാതിരിയാട് വാര്‍ഡ് ബി.ജെ.പി.സ്ഥാനാര്‍ഥിയായിരുന്നു ലിജേഷ്.സംഘര്‍ഷം തടയാന്‍ ചെന്ന ഇവരുടെ ബന്ധുക്കളായ രണ്ടു സ്ത്രീകള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ലിജേഷിന്റെ മാതൃസഹോദരിമാരായ ശ്യാമള (60), പുഷ്പ (50) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരുക്കേറ്റവർ ആശുപത്രിയില്‍ ചികിത്സയിലാണ്.


അക്രമത്തിനു പിന്നില്‍ സി.പി.എം.പ്രവര്‍ത്തകരാണെന്ന് ബി ജെ പി കേന്ദ്രങ്ങൾ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സി.ഐ യു പ്രേമന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ക്യാമ്പ് ചെയ്യുന്നു.

Summat: Two BJP activists stabbed in Kannur