നെടുങ്കണ്ടം (ഇടുക്കി): (www.kvartha.com 01.04.2017) കുടുംബ വഴക്ക് പരിഹരിക്കാനായി ഭാര്യവീട്ടിലെത്തിയ യുവാവ് ഭാര്യാ സഹോദരിയേയും മാതാവിനേയും കുത്തിക്കൊന്നു. ചേലമൂട് പരേതനായ മുരുകേശന്റെ ഭാര്യ ഓമന (52), മൂത്ത മകൾ ബീന സുബിൻ (27) എന്നിവരാണ് കൊല്ലപ്പെട്ടത്.
കടും കൈ ചെയ്ത പ്രതി സജി (27) നെ മേലെ ചിന്നാറിൽ വെച്ച് പോലീസ് പിടികൂടി. ബീനയുടെ ഭര്‍ത്താവ് സുബിന്റെ അനുജനാണു സജിന്‍. രണ്ട് പേരും ചേച്ചിയെയും അനിയത്തിയേയും വിവാഹം കഴിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം
എട്ട് മാസത്തോളമായി പ്രതിയുടെ ഭാര്യ വിനീതയും കുഞ്ഞും സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. മദ്യപാനിയായ സജിൻ ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഇതിൽ മനം മടുത്താണ് വിനീത സ്വന്തം വീട്ടിലേക്ക് പോയത്. എന്നാൽ ഇടക്കിടെ ഭാര്യയെ കൊണ്ട് പോകാൻ പ്രതി വീട്ടിൽ വരുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു.
സംഭവ ദിവസവും ഭാര്യയെ കൊണ്ട് പോകാനാണ് ഇയാൾ വന്നത് . എന്നാൽ അവളെ വിടില്ലെന്നും കുടുംബ കോടതിയിൽ കേസ് കൊടുക്കുമെന്നും ബീന പറഞ്ഞത്രേ. ഇതിൽ പ്രകോപിതനായ പ്രതി കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ബീനയെ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ഓമനയെയും പ്രതി കുത്തി. ഓടിക്കൂടിയ നാട്ടുകാർ ഇരുവരേയും ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും രണ്ട് പേരും മരണപ്പെട്ടു.
സംഭവ ശേഷം ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ ഇയാൾ ഓടിച്ച ബൈക്ക് മേലേചിന്നാറില്‍ ഓട്ടോറിക്ഷയുമായി കൂട്ടിമുട്ടി. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഇതിനിടെ കൊലപ്പെടുത്തിയയാള്‍ രക്ഷപ്പെട്ടതായുള്ള വിവരം മേലേചിന്നാര്‍ സ്വദേശിയെ പോലീസ് വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് എത്തി സുജിനെ കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
കടും കൈ ചെയ്ത പ്രതി സജി (27) നെ മേലെ ചിന്നാറിൽ വെച്ച് പോലീസ് പിടികൂടി. ബീനയുടെ ഭര്‍ത്താവ് സുബിന്റെ അനുജനാണു സജിന്‍. രണ്ട് പേരും ചേച്ചിയെയും അനിയത്തിയേയും വിവാഹം കഴിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം
എട്ട് മാസത്തോളമായി പ്രതിയുടെ ഭാര്യ വിനീതയും കുഞ്ഞും സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. മദ്യപാനിയായ സജിൻ ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഇതിൽ മനം മടുത്താണ് വിനീത സ്വന്തം വീട്ടിലേക്ക് പോയത്. എന്നാൽ ഇടക്കിടെ ഭാര്യയെ കൊണ്ട് പോകാൻ പ്രതി വീട്ടിൽ വരുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു.
സംഭവ ദിവസവും ഭാര്യയെ കൊണ്ട് പോകാനാണ് ഇയാൾ വന്നത് . എന്നാൽ അവളെ വിടില്ലെന്നും കുടുംബ കോടതിയിൽ കേസ് കൊടുക്കുമെന്നും ബീന പറഞ്ഞത്രേ. ഇതിൽ പ്രകോപിതനായ പ്രതി കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ബീനയെ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ഓമനയെയും പ്രതി കുത്തി. ഓടിക്കൂടിയ നാട്ടുകാർ ഇരുവരേയും ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും രണ്ട് പേരും മരണപ്പെട്ടു.
സംഭവ ശേഷം ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ ഇയാൾ ഓടിച്ച ബൈക്ക് മേലേചിന്നാറില്‍ ഓട്ടോറിക്ഷയുമായി കൂട്ടിമുട്ടി. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഇതിനിടെ കൊലപ്പെടുത്തിയയാള്‍ രക്ഷപ്പെട്ടതായുള്ള വിവരം മേലേചിന്നാര്‍ സ്വദേശിയെ പോലീസ് വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് എത്തി സുജിനെ കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Man killed wife's sister and mother in law. Idukki Man who came to wife and stab his wife's sister and mother in law..The shocking incident happen on Thursday evening when he stab both