Follow KVARTHA on Google news Follow Us!
ad

ഇരിട്ടിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആരെ കണ്ടാലും നിലവിളിക്കുന്നു

ഇരിട്ടി: ഇരിട്ടിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആരെ കണ്ടാലും നിലവിളിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരിട്ടിയില്‍ കൂട്ടമാനഭംഗത്തിനിരയായ ബംഗാള്‍ സ്വദേശിനിയായ പതിനേഴുകാരിയുടെ മാനസിക നില ഇനിയും സാധാരണനിലയിലായില്ല. കൗണ്‍സിലിംഗ് നടത്തിയിട്ടും പൂര്‍ണമായും പഴയ നിലയിലേക്ക് തിരിച്ച് വരാത്തതിനാല്‍ മാനസികാരോഗ്യ വിദഗ്ധരുടെ ചികിത്സ തുടരേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു. യുവതിയുടെ ഒപ്പമുണ്ടായിരുന്ന ബന്ധുവും സുഹൃത്തിനെയുമൊഴിച്ച് ആരെക്കണ്ടാലും കൈകൂപ്പി കേഴുകയും തൊട്ടടുത്ത നിമിഷം വാവിട്ടുകരയുകയും ചെയ്യുന്ന സ്ഥിതിയിലാണ് പെണ്‍കുട്ടി.
 ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിനിയും പതിനേഴുകാരിയുമായ യുവതിയെ ഒരു സംഘം യുവാക്കള്‍ കൂട്ടമാനഭംഗം ചെയ്ത് പൂര്‍ണ നഗ്‌നയാക്കി റോഡില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കയാണ്.
 പ്രതികളായ ഉളിക്കല്‍ പ്ലാത്തോട്ടത്തില്‍ ജാനകി ബിജു (37), ഉളിക്കല്‍ മണിപ്പാറയിലെ നടുതുണ്ടി എന്‍.ഐ ജംഷീര്‍ (22), വയനാട് മേപ്പാടി കണ്ണോത്ത്മുഹമ്മദ് ശരീഫ് (27), ഉളിക്കല്‍ കൊമ്പനാപറമ്പില്‍മുഹമ്മദ് സാലിഫ്(22) എന്നിവരാണ് റിമാന്‍ഡിലായത്. പ്രതികള്‍ സഞ്ചരിച്ച മിനി ലോറിയും ബൈക്കും കോടതി പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പ്രതികളെ തിരിച്ചറിയുന്നതിന് വേണ്ടിയുള്ള പരേഡ് കണ്ണൂര്‍ സെന്റര്‍ ജയിലില്‍ നടത്താന്‍ അനുമതിക്കായി ഹര്‍ജി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
 ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30 മണിയോടെ ഇരിട്ടി പെരുവം പറമ്പിലാണ് പൂര്‍ണ നഗ്‌നയായ യുവതിയും യുവാക്കളും റോഡിലൂടെ നിലവിളിച്ച് ഓടുന്നതായി നാട്ടുകാര്‍ കണ്ട് പോലീസില്‍ വിവരം അറിയിച്ചത്. ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഉടന്‍ സ്ഥലത്തെത്തി ഇവരെ സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. യുവതിയുടെ വസ്ത്രങ്ങള്‍ പൂര്‍ണമായും പിച്ചി ചീന്തിയ നിലയിലായിരുന്നു. പീഡനം നടന്ന പുഴയോരത്തുനിന്നും വസ്ത്രങ്ങള്‍ പ്രതികള്‍ തെളിവെടുപ്പ് സമയത്ത് കാട്ടികൊടുത്തിരുന്നു.
 പ്രതികളെ പീഡനം നടന്ന വയത്തൂരിലും ലോറിയില്‍ കയറിയ കര്‍ണാടകയിലെ പെരുമ്പാടിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. തിരിച്ചറിയില്‍ പരേഡ് നടത്തേണ്ടതിനാല്‍ മുഖം മൂടിയണിയിച്ചാണ് പ്രതികളെ എത്തിച്ചത്. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ പ്രതികളെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യ വര്‍ഷം ചൊരിയുകയും ചെയ്തിരുന്നു.
Keywords: Kerala, Crime, Kannur, Bengali, Accused

Also read 

ബംഗാളി യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി നഗ്നയാക്കി റോഡില്‍ തള്ളി

Post a Comment