തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. പരാതിയിൽ പവിത്രന്‍ (48), വിനോദ് (45), കൂടെയുണ്ടായിരുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളിലാണ് പൊലീസ് കേസെടുത്തത്. പവിത്രനേയും വിനോദിനേയും ചൊവ്വാഴ്ച പുലർച്ചെയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസികളായ പവിത്രന്റെ മകളെ ലീലയുടെ മകന്‍ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ വിരോധമാണ് വീട് കയറി അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.
പരാതിക്കാരിയുടെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ പ്രതികൾ ഭര്‍ത്താവ് രവീന്ദ്രനെ തള്ളിയിട്ട് കാലുകൊണ്ട് ചവിട്ടുന്നത് തടയാനെത്തിയപ്പോഴാണ് പരാതിക്കാരിയുടെ തലയ്ക്ക് വാക്കത്തി കൊണ്ട് വെട്ടേറ്റതെന്നാണ് ഇരകൾ പറയുന്നത്. എല്ലാറ്റിനേയും വെട്ടിക്കൊന്ന് പെട്രോളൊഴിച്ച് കത്തിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ലീലയെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരാതിക്കാരിയായ ലീലയുടെ മകനും മുഖ്യപ്രതിയായ പവിത്രന്റെ മകളും തമ്മിലുള്ള പ്രണയത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇരുവരും വിവാഹിതരായിരുന്നു. ഇതിന് ശേഷം ഇരുവരും അകലെയുള്ള വാടക വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസമാണ് യുവാവും ഭാര്യയും വീട്ടിലെത്തിയത്. വിവരമറിഞ്ഞെത്തിയ വധുവിന്റെ വീട്ടുകാര്‍ അടുക്കളയിലൂടെ വീടിനകത്ത് കടന്നാണ് അക്രമം നടത്തിയതെന്നാണ് പറയുന്നത്. മൂന്നാം പ്രതിക്കായി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
പരാതിക്കാരിയുടെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ പ്രതികൾ ഭര്‍ത്താവ് രവീന്ദ്രനെ തള്ളിയിട്ട് കാലുകൊണ്ട് ചവിട്ടുന്നത് തടയാനെത്തിയപ്പോഴാണ് പരാതിക്കാരിയുടെ തലയ്ക്ക് വാക്കത്തി കൊണ്ട് വെട്ടേറ്റതെന്നാണ് ഇരകൾ പറയുന്നത്. എല്ലാറ്റിനേയും വെട്ടിക്കൊന്ന് പെട്രോളൊഴിച്ച് കത്തിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ലീലയെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരാതിക്കാരിയായ ലീലയുടെ മകനും മുഖ്യപ്രതിയായ പവിത്രന്റെ മകളും തമ്മിലുള്ള പ്രണയത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇരുവരും വിവാഹിതരായിരുന്നു. ഇതിന് ശേഷം ഇരുവരും അകലെയുള്ള വാടക വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസമാണ് യുവാവും ഭാര്യയും വീട്ടിലെത്തിയത്. വിവരമറിഞ്ഞെത്തിയ വധുവിന്റെ വീട്ടുകാര്‍ അടുക്കളയിലൂടെ വീടിനകത്ത് കടന്നാണ് അക്രമം നടത്തിയതെന്നാണ് പറയുന്നത്. മൂന്നാം പ്രതിക്കായി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
Keywords: News, Malayalam News, Kerala News, Kannur, Mathamangalam, Crime, Marriage, Kannur Govt Medical College, Two held in assault case