കുവൈത് സിറ്റി: (www.kvartha.com 30.09.2021) നവജാത ശിശുവിനെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചെന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നേപാള്‍ സ്വദേശികളായ യുവാവും യുവതിയുമാണ് പിടിയിലായത്.
കുവൈതിലെ ഫര്‍വാനിയയിലാണ് സംഭവം. കുഞ്ഞിനെയും കൊണ്ട് ചവറ്റുകുട്ടയ്ക്ക് സമീപം സംശയാസ്‍പദമായ സാഹചര്യത്തില്‍ യുവാവും യുവതിയും നില്‍ക്കുന്നത് ഫിലിപൈന്‍സ് സ്വദേശിയുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. കുഞ്ഞിനെ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന് സംശയം തോന്നി. ഇക്കാര്യം ഉടന്‍ തന്നെ ആഭ്യന്തര മന്ത്രാലയത്തില്‍ അറിയിച്ചു. സ്ഥലത്തിന്റെ ലൊകേഷന്‍ വിവരങ്ങളും കൈമാറിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തത്.
കുവൈതിലെ ഫര്‍വാനിയയിലാണ് സംഭവം. കുഞ്ഞിനെയും കൊണ്ട് ചവറ്റുകുട്ടയ്ക്ക് സമീപം സംശയാസ്‍പദമായ സാഹചര്യത്തില്‍ യുവാവും യുവതിയും നില്‍ക്കുന്നത് ഫിലിപൈന്‍സ് സ്വദേശിയുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. കുഞ്ഞിനെ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന് സംശയം തോന്നി. ഇക്കാര്യം ഉടന്‍ തന്നെ ആഭ്യന്തര മന്ത്രാലയത്തില്‍ അറിയിച്ചു. സ്ഥലത്തിന്റെ ലൊകേഷന്‍ വിവരങ്ങളും കൈമാറിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തത്.
ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ ചവറ്റുകുട്ടയില്‍ കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു. കുഞ്ഞിനെ ഉപേക്ഷിച്ച പരിസരത്ത് നിന്നുതന്നെ യുവാവിനെയും യുവതിയെയും പൊലീസ് ഉടൻ അറസ്റ്റ് ചെയ്തു.
കുഞ്ഞ് തങ്ങളുടേത് തന്നെയെന്ന് ഇരുവരും സമ്മതിച്ചതായും, അവിഹിത ബന്ധമായതിനാല്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നും യുവതിയും യുവാവും പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
Keywords: News, Kuwait, Gulf, Top-Headlines, World, Arrest, Arrested, Couples, Police, Baby, Nepali couple, Newborn, Garbage container, Nepali couple dumps their newborn in a garbage container.
< !- START disable copy paste -->