Follow KVARTHA on Google news Follow Us!
ad

ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി നിരവധി തവണ ക്രൂരമായ പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; തുമ്പായത് പുലര്‍ച്ചെ യുവാവിനൊപ്പം ബൈക്കില്‍ പോകുന്ന സി സി ടി വി ദൃശ്യം , 20 കാരന്‍ അറസ്റ്റില്‍

ഓച്ചിറയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ Student, News, Molestation, Crime, Criminal Case, Arrested, Report, Kidnap, Phone call, Kerala,
ഓച്ചിറ: (www.kvartha.com 29.06.2018) ഓച്ചിറയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് 20കാരനായ യുവാവ് അറസ്റ്റിലായതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.

കായംകുളം എരുവ കമലാലയത്തില്‍ ഹരികൃഷ്ണന്‍ ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി മുമ്പ് നിരവധി തവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും എന്നാല്‍ സംഭവ ദിവസം പീഡനം നടന്നതിന് തെളിവില്ലെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക സൂചന.

17-year-old girl dies after falling off train in Ochira, Student, News, Molestation, Crime, Criminal Case, Arrested, Report, Kidnap, Phone call, Kerala.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിനുമാണ് ഹരികൃഷ്‌നെണതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടന്നെ് പോലീസ് പറഞ്ഞു.

ജൂണ്‍ 23ന് പുലര്‍ച്ചെയാണ് ചങ്ങന്‍കുളങ്ങര റെയില്‍ക്രോസിനു സമീപം പെണ്‍കുട്ടിയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടത്. പെണ്‍കുട്ടി തന്നെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ഹരികൃഷ്ണന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

പെണ്‍കുട്ടി നിരന്തരം ഫോണിലൂടെ സംസാരിക്കുന്നത് രക്ഷിതാക്കള്‍ ചോദ്യംചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംഭവ ദിവസം പെണ്‍കുട്ടി യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചത്. പുലര്‍ച്ചെ 1.30ന് പെണ്‍കുട്ടി ബൈക്കില്‍ യുവാവിനൊപ്പം പോകുന്ന ദൃശ്യം സമീപത്തെ വീട്ടിലെ സിസിടിവിയില്‍ നിന്നു ലഭിച്ചതാണ് കേസില്‍ നിര്‍ണയക തെളിവായത്.

പെണ്‍കുട്ടിയുടെ ഫോണില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചിലര്‍ പോലീസ് നിരീക്ഷണത്തിലാണ്. നവമാധ്യമങ്ങളിലൂടെയാണ് പെണ്‍കുട്ടി ഇയാളുമായി ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ ലഭിച്ച സുഹൃത്തുക്കളും പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചു.

സംഭവ ദിവസം വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണെന്നും റെയില്‍വേ ക്രോസിനു സമീപത്തെ ബന്ധുവീട്ടില്‍ വിടണമെന്നു പറഞ്ഞെന്നുമാണു ഹരികൃഷ്ണന്‍ പോലീസ് മൊഴി നല്‍കിയത്. പോലീസ് ഇതു വിശ്വസിച്ചിട്ടില്ല. പുലര്‍ച്ചെ 1.30 മുതല്‍ 4.25 വരെ ഇവര്‍ എവിടെയായിരുന്നു എന്നതാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

Keywords: 17-year-old girl dies after falling off train in Ochira, Student, News, Molestation, Crime, Criminal Case, Arrested, Report, Kidnap, Phone call, Kerala.