പിറവം: (www.kvartha.com 30.12.2017) ഫോണില്‍ തന്നെക്കുറിച്ച് ബന്ധുവിനോട് പരാതി പറഞ്ഞെന്നാരോപിച്ച് മദ്യലഹരിയിലായിരുന്ന മകന്‍ പിതാവിനെ തലയ്ക്കടിച്ചും ചവിട്ടിയും കൊലപ്പെടുത്തി. പിറവം ദേവി തിയേറ്ററിന് സമീപം ശനിയാഴ്ച രാവിലെ എട്ടരമണിയോടെയാണ് സംഭവം. പിറവം ദേവി തിയേറ്ററിന് സമീപം താമസിക്കുന്ന കിഴക്കേല്‍ വക്കച്ചന്‍ (85) ആണ് മകന്റെ ആക്രമണത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടത്.
കൊലപാതകത്തിനുശേഷം സ്വന്തം കാറില്‍ കയറി രക്ഷപ്പെട്ട മകന്‍ ജയിംസ് വര്‍ക്കി (40)യെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മദ്യപിച്ചെത്തിയ മകന്‍ രാവിലെ വക്കച്ചന്‍ ഫോണില്‍ ബന്ധുവിനോട് സംസാരിച്ച് നില്‍ക്കുന്നത് കണ്ട് തന്നെ കുറിച്ച് പരാതി പറയുകയാണെന്ന് കരുതി കലിപൂണ്ട് പിതാവിനെ ആദ്യം ചവിട്ടുകയും പിന്നീട് കൈ കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. വക്കച്ചന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൂവാറ്റുപുഴ സി.ഐ ജയകുമാറിന്റേയും പിറവം എസ്.ഐ കെ. വിജയന്റേയും നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കൊലപാതകം നടത്തിയ ജയിംസ് ഇതിനും മുമ്പും വീട്ടില്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്ക് മാനസികമായ പിരിമുറുക്കങ്ങള്‍ ഉണ്ടായിരുന്നു. നേരത്തെ പിറവം പോലീസിന്റെ നേതൃത്വത്തില്‍ ഇയാളെ ഡീ അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ജയിംസിന്റെ ഭാര്യ വിദേശത്ത് ജോലി ചെയ്ത് വരികയാണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
വക്കച്ചന്‍ മകനെക്കുറിച്ച് ബന്ധുക്കളോട് മോശമായ ആരോപണങ്ങള്‍ പറഞ്ഞത് ഇഷ്ടപ്പെടാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പിറവം പോലീസ് അറിയിച്ചു. പിറവം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സലീമിന്റെ അയല്‍വാസിയാണ് കൊല്ലപ്പെട്ട വക്കച്ചന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Son Kills Father in Piravom, Crime, Criminal Case, Police, Case, Probe, Dead Body, Allegation, Phone call, Obituary, Kerala.
കൊലപാതകത്തിനുശേഷം സ്വന്തം കാറില്‍ കയറി രക്ഷപ്പെട്ട മകന്‍ ജയിംസ് വര്‍ക്കി (40)യെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മദ്യപിച്ചെത്തിയ മകന്‍ രാവിലെ വക്കച്ചന്‍ ഫോണില്‍ ബന്ധുവിനോട് സംസാരിച്ച് നില്‍ക്കുന്നത് കണ്ട് തന്നെ കുറിച്ച് പരാതി പറയുകയാണെന്ന് കരുതി കലിപൂണ്ട് പിതാവിനെ ആദ്യം ചവിട്ടുകയും പിന്നീട് കൈ കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. വക്കച്ചന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൂവാറ്റുപുഴ സി.ഐ ജയകുമാറിന്റേയും പിറവം എസ്.ഐ കെ. വിജയന്റേയും നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കൊലപാതകം നടത്തിയ ജയിംസ് ഇതിനും മുമ്പും വീട്ടില്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്ക് മാനസികമായ പിരിമുറുക്കങ്ങള്‍ ഉണ്ടായിരുന്നു. നേരത്തെ പിറവം പോലീസിന്റെ നേതൃത്വത്തില്‍ ഇയാളെ ഡീ അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ജയിംസിന്റെ ഭാര്യ വിദേശത്ത് ജോലി ചെയ്ത് വരികയാണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
വക്കച്ചന്‍ മകനെക്കുറിച്ച് ബന്ധുക്കളോട് മോശമായ ആരോപണങ്ങള്‍ പറഞ്ഞത് ഇഷ്ടപ്പെടാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പിറവം പോലീസ് അറിയിച്ചു. പിറവം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സലീമിന്റെ അയല്‍വാസിയാണ് കൊല്ലപ്പെട്ട വക്കച്ചന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Son Kills Father in Piravom, Crime, Criminal Case, Police, Case, Probe, Dead Body, Allegation, Phone call, Obituary, Kerala.