Follow KVARTHA on Google news Follow Us!
ad

പള്‍സര്‍ സുനി കാവ്യയെ ലക്ഷ്യയില്‍ കാണാനെത്തിയതിന് തെളിവ് ലഭിച്ചു; നടിയേയും സുനിയേയും വീണ്ടും ചോദ്യം ചെയ്യും

കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കാവ്യാ മാധവന്റെ Revelation on 'Madam': Police to quiz pulsar suni and kavya madhavan again, Kerala, Thiruvananthapuram, sexual abuse, Dileep, Prison, Police, Case, News, Visuals, Application For Bail, Denied
തിരുവനന്തപുരം:(www.kvartha.com 02.09.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കാവ്യാ മാധവന്റെ കാക്കനാടുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കേന്ദ്രമായ ലക്ഷ്യയില്‍ എത്തിയതിന് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചു. കേസില്‍ കോടതിയില്‍ ഹാജരാകുന്നതിന് മുമ്പാണ് സുനി ഇവിടെയെത്തിയത്. എന്നാല്‍ കാവ്യ ഈ സമയം കടയില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവിടുത്തെ വിസിറ്റിംഗ് കാര്‍ഡ് സ്ഥാപനത്തിന്റെ മാനേജര്‍ സുനിക്ക് കൈമാറി.

ഈ വിസിറ്റിംഗ് കാര്‍ഡ് സുനിയുടെ പക്കല്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് പ്രധാന തെളിവ്. സുനി കാവ്യയുടെ കടയില്‍ എത്തിയതായി നേരത്തേ തന്നെ പോലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. തന്റെ മാഡം കാവ്യയാണെന്ന് സുനി മൊഴി നല്‍കിയതോടെ കേസില്‍ ഇരുവരെയും ഒരിക്കല്‍ കൂടി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഒരുങ്ങുന്നതായും ഇക്കാര്യത്തില്‍ നിയമോപദേശം തേടുന്നുണ്ടെന്നുമാണ് വാര്‍ത്തകള്‍.

Revelation on 'Madam': Police to quiz pulsar suni and kavya madhavan again, Kerala, Thiruvananthapuram, sexual abuse, Dileep, Prison, Police, Case, News, Visuals, Application For Bail, Denied


മാഡം എന്നത് കെട്ടുകഥയല്ലെന്നും സിനിമാ നടിയാണെന്നും നേരത്തെ പള്‍സര്‍ സുനി പറഞ്ഞിരുന്നു. ആഗസ്ത് 16 നുമുമ്പ് ജയിലിലുള്ള വി.ഐ.പി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ എല്ലാം വെളിപ്പെടുത്തുമെന്നും സുനി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോള്‍ ആ മാഡം കാവ്യ തന്നെയാണെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ നടിയെ ആക്രമിക്കുന്നതിനുള്ള ബുദ്ധികേന്ദ്രം കാവ്യ അല്ലെന്നും അതിനുപിന്നില്‍ മറ്റൊരാള്‍ ആണെന്നും പള്‍സര്‍ പറഞ്ഞിരുന്നു. ഇനിയും വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നും പള്‍സര്‍ പറഞ്ഞിരുന്നു.

നേരത്തെ കാവ്യയെ അന്വേഷണസംഘം ചോദ്യം ചെയ്തപ്പോള്‍ തനിക്ക് പള്‍സര്‍ സുനിയെ അറിയില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഫോട്ടോ കാണുന്നതെന്നുമായിരുന്നു മൊഴി നല്‍കിയിരുന്നത്. എന്നാല്‍, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പിച്ചതായി നേരത്തെ പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. കുറ്റകൃത്യത്തിനു ശേഷം കാക്കനാട്ടെ കടയിലെത്തിയതായി ജയിലില്‍ നിന്ന് അയച്ച കത്തില്‍ രണ്ടിടത്തും സുനില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല കടയില്‍ നിന്നും രണ്ടുലക്ഷം രൂപ വാങ്ങിയിരുന്നുവെന്നും പള്‍സര്‍ പറഞ്ഞിരുന്നു. അന്വേഷണ സംഘം ഇവിടെയെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചിരുന്നെങ്കിലും തെളിവുകളൊന്നും കിട്ടിയിരുന്നില്ല. എന്നാല്‍ സ്ഥാപനത്തിലെ ഒരു ജീവനക്കാരനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സുനി ഇവിടെയെത്തിയതായി തെളിവ് ലഭിച്ചത്.

പള്‍സര്‍ സുനിയെ കാവ്യാമാധവന് പരിചയപ്പെടുത്തിയത് താനാണെന്ന് നേരത്തേ ദിലീപിന്റെ സഹായി അപ്പുണ്ണി പോലീസിന് മൊഴി നല്‍കിയിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ദിലീപിനും കാവ്യയ്ക്കും സുനിയുമായി പരിചയം ഉണ്ടെന്നും കാവ്യയുടെ ഡ്രൈവറായിരുന്നു സുനിയെന്നും കാവ്യയുടെ മൊബൈലില്‍ നിന്നും സുനി ദിലീപിനെ വിളിച്ചിരുന്നതായും മറ്റും പോലീസ് കണ്ടെത്തിയിരുന്നു.

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ശനിയാഴ്ച അവസാനിക്കുമെങ്കിലും 14 ദിവസത്തേക്ക് കൂടി താരത്തെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. അതിനിടയില്‍ ഹൈക്കോടതിയില്‍ ഒരിക്കല്‍ കൂടി ജാമ്യാപേക്ഷ നല്‍കാന്‍ ദിലീപ് ആലോചിക്കുന്നതായി വിവരമുണ്ട്. നേരത്തേ രണ്ടു തവണ താരത്തിന്റെ ജാമ്യാപേക്ഷ പോലീസ് തള്ളിയിരുന്നു. സുപ്രീംകോടതിയില്‍ പോകുന്നതിന് മുമ്പ് ഒരിക്കല്‍ കൂടി ശ്രമിക്കുമെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Revelation on 'Madam': Police to quiz pulsar suni and kavya madhavan again, Kerala, Thiruvananthapuram, sexual abuse, Dileep, Prison, Police, Case, News, Visuals, Application For Bail, Denied