കോഴിക്കോട്: (www.kvartha.com 01.09.2017) പ്രവാചകൻ ഇബ്രാഹീമിെൻറ ജീവിതസ്മരണകൾ അയവിറക്കി വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നു. അരുതായ്മകളോട് കലഹിച്ച് അനീതിക്കും ഏകാധിപത്യത്തിനുമെതിരെ ദൈവമാർഗത്തിൽ നിലകൊണ്ട ആളാണ് പ്രവാചകൻ ഇബ്രാഹീം .
സര്‍വ്വ ശക്തന്റെ ഇച്ഛയനുസരിച്ച് ഏക മകനായ ഇസ്മാഈലിനെ ബലി നല്‍കാന്‍ സന്നദ്ധത കാണിച്ച ഇബ്രാഹിം നബിയുടെ ആ ത്യാഗ സന്നദ്ധത തന്നെയാണ് ബലി പെരുന്നാളിന്റെ ഏറ്റവും വലിയ പ്രത്യേകത. ചരിത്രപുരുഷനായ ഇബ്രാഹീം നബിയുടെ ത്യാഗപൂർണമായ ജീവിതവും അദ്ദേഹം നേരിടേണ്ടിവന്ന കടുത്ത ദൈവികപരീക്ഷണങ്ങളും അനുസ്മരിച്ച് ലക്ഷക്കണക്കിന് വിശ്വാസികൾ മക്കയിൽ ഹജ്ജ് കർമം നിർവഹിക്കുേമ്പാൾ തന്നെയാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
പ്രമുഖ മതപണ്ഡിതന്‍മാര്‍ വിശ്വാസികള്‍ക്ക് പെരുന്നാള്‍ സന്ദേശം നല്‍കി.
സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റത്തെ ലൗജിഹാദായി ചിത്രീകരിക്കരുതെന്ന് തിരുവനന്തപുരം പാളയം ഇമാം പറഞ്ഞു. മുത്തലാഖ് കേസിലെ വിധി ഏക സിവിൽ കോഡിലേക്കുള്ള കച്ചവടമാക്കരുതെന്നും മതപണ്ഡിതരുമായി ആലോചിച്ച ശേഷം വേണം നിയമനിർമാണം ആരംഭിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
പെരുന്നാള്‍ നമസ്കാരത്തിനായി പള്ളികളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കോഴിക്കോട് മര്‍ക്കസ് ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള് നമസ്കാരത്തിന് റഊഫ് സഖാഫി നേതൃത്വം നല്‍കി. മലപ്പുറം എടവണ്ണപ്പാറയില്‍ നടന്ന ഈദ്ഗാഹിന് ജമാ അത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍ ടി.ആരിഫലി നേതൃത്വം നല്കി.
പൊന്നാനി വലിയ ജുമാ അത്ത് പള്ളിയില്‍ നടന്ന പെരുന്നാള് നമസ്കാരത്തിന് അബ്ദുള്ള ബാഖവി ഇയ്യാട് നേതൃത്വം നല്‍കി. പൊന്നാനിയില്‍ നടന്ന സംയുക്ത ഈദ് ഗാഹിന് അബ്ദുള്‍ ഹഖീം നദ് വിയാണ് നേതൃത്വം നല്‍കിയത്.
കാസര്‍കോട് മാലിക് ദിനാര്‍ ജുമാ മസ്ജിദില്‍ മജീദ് ബാഖവിയും കണ്ണൂര്‍ യൂണിറ്റി സെന്ററില്‍ യു.പി സിദ്ദീഖ് മാസ്റ്ററും പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കല്‍പ്പറ്റ ടൗണ്‍ ജുമാ മസ്ജിദിലും പാലക്കാട് സിറ്റി ജുമാ മസ്ജിദിലും നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
വിശ്വാസികള്‍ ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങളിലും പങ്കുകൊണ്ടു. വിശ്വാസികള്‍ പരസ്പരം കെട്ടിപ്പുണര്‍ന്നും കൈകൊടുത്തും ഈദ് ആശംസകള്‍ അറിയിച്ചു. പിന്നീട് ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തി.
വീടുകളില്‍ വിഭവ സമൃദ്ധമായ ബിരിയാണിയും മധുരപലഹാരങ്ങളും ഒരുക്കി സ്ത്രീകള്‍ വിരുന്നുകാരെ വരവേറ്റു. മൊഞ്ചത്തിമാര്‍ കൈകളില്‍ മൈലാഞ്ചി അണിഞ്ഞും പുതുവസ്ത്രങ്ങള്‍ ധരിച്ചും ബലി പെരുന്നാളിനെ വരവേറ്റു.
പെരുന്നാള് നമസ്കാരത്തിനായി പള്ളികളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കോഴിക്കോട് മര്‍ക്കസ് ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള് നമസ്കാരത്തിന് റഊഫ് സഖാഫി നേതൃത്വം നല്‍കി. മലപ്പുറം എടവണ്ണപ്പാറയില്‍ നടന്ന ഈദ്ഗാഹിന് ജമാ അത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍ ടി.ആരിഫലി നേതൃത്വം നല്കി.
പൊന്നാനി വലിയ ജുമാ അത്ത് പള്ളിയില്‍ നടന്ന പെരുന്നാള് നമസ്കാരത്തിന് അബ്ദുള്ള ബാഖവി ഇയ്യാട് നേതൃത്വം നല്‍കി. പൊന്നാനിയില്‍ നടന്ന സംയുക്ത ഈദ് ഗാഹിന് അബ്ദുള്‍ ഹഖീം നദ് വിയാണ് നേതൃത്വം നല്‍കിയത്.
കാസര്‍കോട് മാലിക് ദിനാര്‍ ജുമാ മസ്ജിദില്‍ മജീദ് ബാഖവിയും കണ്ണൂര്‍ യൂണിറ്റി സെന്ററില്‍ യു.പി സിദ്ദീഖ് മാസ്റ്ററും പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കല്‍പ്പറ്റ ടൗണ്‍ ജുമാ മസ്ജിദിലും പാലക്കാട് സിറ്റി ജുമാ മസ്ജിദിലും നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
വിശ്വാസികള്‍ ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങളിലും പങ്കുകൊണ്ടു. വിശ്വാസികള്‍ പരസ്പരം കെട്ടിപ്പുണര്‍ന്നും കൈകൊടുത്തും ഈദ് ആശംസകള്‍ അറിയിച്ചു. പിന്നീട് ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തി.
വീടുകളില്‍ വിഭവ സമൃദ്ധമായ ബിരിയാണിയും മധുരപലഹാരങ്ങളും ഒരുക്കി സ്ത്രീകള്‍ വിരുന്നുകാരെ വരവേറ്റു. മൊഞ്ചത്തിമാര്‍ കൈകളില്‍ മൈലാഞ്ചി അണിഞ്ഞും പുതുവസ്ത്രങ്ങള്‍ ധരിച്ചും ബലി പെരുന്നാളിനെ വരവേറ്റു.
Also Read:
കാസര്‍കോട് സ്വദേശി മുംബൈയില്‍ മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Muslim world celebrated Bali Perunnal, Kozhikode, News, Mosque, Visit, House Wife, House, Children, Kerala.
Keywords: Muslim world celebrated Bali Perunnal, Kozhikode, News, Mosque, Visit, House Wife, House, Children, Kerala.