വാളയാര്‍: (www.kvartha.com 27.02.2017) ഗള്‍ഫില്‍ നിന്നും അവധിക്കെത്തിയയാള്‍ വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ അപകടത്തില്‍ മരിച്ചു. കോയമ്പത്തൂര്‍ ധാരാപുരം വൈശാഖ് സ്ട്രീറ്റില്‍ ബാലകൃഷ്ണന്റെ മകന്‍ കാര്‍ത്തികേയന്‍ (45) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധുക്കളായ കോയമ്പത്തൂര്‍ ശെല്‍വപാളയത്തെ രാജുവിന്റെ മകന്‍ സന്ദീപ് (29), പീളമേട് മാസാനത്തിന്റെ മകന്‍ മനോഹരന്‍ (30) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാത കഞ്ചിക്കോട് സത്രപ്പടിയില്‍ ഞായറാഴ്ച രാവിലെ എട്ട് മണിക്കായിരുന്നു അപകടം.
ഒന്നര വര്‍ഷത്തിനു ശേഷം നാലു മാസത്തെ അവധി ലഭിച്ച് ഗള്‍ഫില്‍ നിന്നെത്തിയതായിരുന്നു കാര്‍ത്തികേയന്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അഗ്‌നിശമനസേനയെത്തിയാണ് കാറിനുള്ളില്‍ കുടുങ്ങിയവരെ കാര്‍ വെട്ടിപൊളിച്ച് പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്നു ദേശീയപാതയില്‍ അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Accident, Death, Car, Airport, Obituary, Kerala, Man dies in accident.
ഒന്നര വര്‍ഷത്തിനു ശേഷം നാലു മാസത്തെ അവധി ലഭിച്ച് ഗള്‍ഫില്‍ നിന്നെത്തിയതായിരുന്നു കാര്‍ത്തികേയന്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അഗ്‌നിശമനസേനയെത്തിയാണ് കാറിനുള്ളില്‍ കുടുങ്ങിയവരെ കാര്‍ വെട്ടിപൊളിച്ച് പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്നു ദേശീയപാതയില്‍ അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Accident, Death, Car, Airport, Obituary, Kerala, Man dies in accident.