Follow KVARTHA on Google news Follow Us!
ad

കപടസദാചാരം എയ്ഡ്‌സ് രോഗം വ്യാപിപ്പിക്കുന്നു; സ്ത്രീ ലൈംഗികതൊഴിലാളികള്‍, സ്വവര്‍ഗരതിക്കാര്‍, മയക്കുമരുന്നു കുത്തിവെപ്പുകാര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, ട്രാന്‍സ് ജന്‍ഡേര്‍സ് തുടങ്ങിയവര്‍ രോഗം പടര്‍ത്തുന്നു

ലോകം മുഴുക്കെ ശക്തമായ രീതിയില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനം നടന്നു വരുന്നുണ്ട്Woman, Mumbai, Wife, Student, Treatment, school, Education, Family, Article, Kerala,
-കൂക്കാനം റഹ് മാൻ

(www.kvartha.com 01.12.2016) ലോകം മുഴുക്കെ ശക്തമായ രീതിയില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനം നടന്നു വരുന്നുണ്ട്. നിശ്ശബ്ദതയിലമരുന്ന രോഗാവസ്ഥയാണിത്. എല്ലാം സ്വകാര്യമായി കൈകാര്യം ചെയ്യണമെന്നാണ് ബന്ധപ്പെട്ടവരുടെ നിര്‍ദേശം. തീര്‍ച്ചയായും അത് പാലിക്കപ്പെടേണ്ട കാര്യം തന്നെയാണ്.


സ്ത്രീ ലൈംഗികതൊഴിലാളികള്‍, സ്വവര്‍ഗരതിക്കാര്‍, മയക്കുമരുന്നു കുത്തിവെപ്പുകാര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, ട്രാന്‍സ് ജന്‍ഡേര്‍സ് എന്നിങ്ങിനെ പ്രത്യേകം പ്രത്യേകം വിഭാഗങ്ങളെ ഫോക്കസ് ചെയ്തു കൊണ്ടാണ് എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനം നടത്തിവരുന്നത്. ഇവരാണ് ഹൈ റിസ്‌ക്കില്‍ പെട്ടവരെന്നാണ് ഈ മേഖലയിലെ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നവര്‍ അവകാശപ്പെടുന്നത്.

World aids day and fake moral attitude,Woman, Mumbai, Wife, Student, Treatment, school, Education, Family, Article, Kerala.

ഇവിടെ സൂചിപ്പിച്ച എല്ലാവിഭാഗങ്ങളും തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്നവരാണ്. ഇത്തരം ആളുകളെ കണ്ടെത്തുകയെന്നതും, അവരോട് ലൈംഗികാരോഗ്യ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതും ശ്രമകരമായ പ്രവത്തിയാണ്. ലിംഗവിഭജിത സമൂഹത്തില്‍ അവര്‍ സ്വയം നിശ്ശബ്ദമാക്കപ്പെടുകയാണ് ചെയ്യുന്നത്. അവര്‍ സമൂഹ മധ്യത്തിലേക്ക് തങ്ങളുടെ ഇടപെടലിനെക്കുറിച്ച് വെളിപ്പെടുത്താന്‍ വിമുഖതയും, ഭയവും പ്രകടിപ്പിക്കുകയാണ്.

വിഭജിക്കപ്പെട്ട് പ്രത്യേകം പ്രത്യേകം ഗ്രൂപ്പുകളാക്കപ്പെട്ടവയിലെ വ്യക്തികളിലും സമൂഹത്തിലും എയ്ഡ്‌സ് വ്യാപനം വളരെ കുറഞ്ഞ നിരക്കിലേയുള്ളൂ. പൊതുസമൂഹത്തിലാണ് ലക്ഷ്യഗ്രൂപ്പുകളിലുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് കൂടുതല്‍ എച്ച്. ഐ. വി അണുബാധിതരുള്ളത്. ആയിരത്തിലധികം എച്ച്. ഐ. വി. പോസിറ്റീവ് വ്യക്തികളുള്ള ഒരു ജില്ലയില്‍ ലക്ഷ്യഗ്രൂപ്പുകളില്‍പെട്ട എച്ച്. ഐ. വി. ബാധിതര്‍ കേവലം വിരലിലെണ്ണാവുന്നവരേയുള്ളൂ.

ലക്ഷ്യഗ്രൂപ്പുകളാക്കി ചില വിഭാഗങ്ങളില്‍ മാത്രം പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത് ഉചിതമല്ലെന്ന് ബന്ധപ്പെട്ട നേതൃത്വം ഇനി എന്നാണാവോ തിരിച്ചറിയുക?. ഇവിടെ വേണ്ടത് പൊതുസമൂഹത്തെ മൊത്തം ബോധവല്‍ക്കരിക്കുന്ന പ്രക്രിയയാണ്. പ്രത്യേകിച്ച് ഈ രോഗാണുക്കളെ ആവാഹിച്ചു കൊണ്ടുവരുന്ന പുരുഷപ്രജകളെയും അവരൊപ്പം കഴിയുന്ന ഭാര്യമാരെയുമാണ്.

എച്ച്. ഐ. വി അണുബാധിതരായ വ്യക്തികള്‍ പങ്കെടുത്ത ഒരു വേദിയില്‍ വെച്ച് എനിക്കുണ്ടായ അനുഭവം ഇതിലേക്ക് വെളിച്ചം വീശുന്നതാണ്. ഞാന്‍ അവിടെ സംസാരിക്കാന്‍ എഴുന്നേറ്റു നിന്നപ്പോഴാണ് ആ കാഴ്ച കണ്ടത്. എന്റെ വിദ്യാര്‍ത്ഥിയായ ഒരു പെണ്‍കുട്ടി എന്റെ കണ്ണില്‍ പെടാതിരിക്കാന്‍ പെടാപാടുപെടുന്നത് ഞാന്‍ ശ്രദ്ധിച്ചു. മീറ്റിംഗിന്റെ അവസാനം ഞാന്‍ അവളുടെ അടുത്ത് ചെന്നു. 'എന്തേ ഇവിടെ വന്നത്?' ആരുടേയോ കൂടെ വന്നതായിരിക്കാമെന്നാണ് ഞാന്‍ കരുതിയത്. അവളുടെ മുഖം വാടുന്നത് കണ്ടു. 'ഞാനും പെട്ടുപോയി സാര്‍ ഇതില്‍.'

അവള്‍ ഹാള്‍ വിട്ടു പുറത്തിറങ്ങി എന്നോടൊപ്പം നടന്നു. 'അദ്ദേഹം ( ഭര്‍ത്താവ് ) മുംബൈയിലായിരുന്നു. അവിടുന്ന് കിട്ടിയതാവാം. അതെനിക്കും തന്നു. അദ്ദേഹം മരിച്ചു. ഞാന്‍ ഈ വിധത്തിലുമായി.' പൊതുസമൂഹത്തില്‍ ഇത്തരത്തില്‍ എച്ച്. ഐ. വി അണുബാധിതരായവര്‍ നിരവധിയുണ്ട്.

ഇന്നും ലൈംഗികതയും, ലൈംഗിക രോഗങ്ങളും തുറന്നു പറയാന്‍ വിമുഖത കാട്ടുകയാണ് നമ്മുടെ സമൂഹം. അടുത്തകാലത്തായി അവിടെയുമിവിടെയുമൊക്കെ നിശ്ശബ്ദത ഭേദിക്കപ്പെടുന്നുണ്ട്. സ്വകാര്യമാക്കി വെക്കുന്ന മനോഭാവം ലൈംഗിക രോഗങ്ങളുടെ ചികിത്സയിലും പ്രതിഫലിക്കുന്നുണ്ട്. ഈ രോഗങ്ങള്‍ ബാധിച്ച വ്യക്തികളോട് വെറുപ്പും അവഗണനയുമാണ് സമൂഹം വെച്ചുപുലര്‍ത്തുന്നത്. ഇതൊക്കെ ചികിത്സിച്ച് മാറ്റാന്‍ പറ്റുന്ന കാര്യമാണെന്നറിഞ്ഞിട്ടും അതുതേടാന്‍ ആളുകള്‍ക്ക് വൈമുഖ്യമാണ് ഇന്നും.

എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ലൈംഗിക രോഗ ചികിത്സ തേടാനും ആളുകള്‍ മുന്നോട്ടു വന്നു തുടങ്ങി. മറ്റ് ലൈംഗിക രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കുകയെന്നത് എയ്ഡ്‌സ് നിയന്തണത്തിന് ആവശ്യമായിരുന്നു. ലൈംഗിക ബന്ധം വഴിയാണ് ഈ രോഗം പകരുന്നത് എന്ന കാര്യം മറച്ചുവെക്കാന്‍ കഴിയാത്തതിനാല്‍ കപടമായ ലൈംഗിക സദാചാരം പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞു.

ലൈംഗിക തൊഴിലാളികളുടെ പങ്കാളിത്തത്തോടെ മാത്രമെ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനം സാധ്യമാകൂ എന്നനിലവന്നു. അതിനാല്‍ ലൈംഗിക തൊഴിലാളികളെയും പൊതുസമൂഹത്തിന്റെ ഭാഗമായി കാണാന്‍ സമൂഹം നിര്‍ബന്ധിതരായി. ലൈംഗിക തൊഴിലാളി എന്ന പദ പ്രയോഗം പോലും അശ്ലീലമായി കാണുകയും അവജ്ഞയും വെറുപ്പും പ്രകടിപ്പിച്ചവര്‍ ക്രമേണ അവരുടെ നിലപാടുകള്‍ മാറ്റേണ്ടിവന്നു.

സ്‌കൂളുകളിലും കോളജുകളിലും ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന നിര്‍ദേശങ്ങളുണ്ടായി. സജീവമായ ചര്‍ച്ച ഈ വിദ്യാഭ്യാസ പക്രിയയിലൂടെ കൈവന്നിരുന്നു. കപട സദാചാരവാദികള്‍ ഈ വിദ്യാഭ്യാസത്തിനെതിരെയും കുഞ്ഞുങ്ങളില്‍ മൂല്യബോധം നശിക്കുമെന്ന വികാരമുണര്‍ത്തി. അങ്ങിനെ ലൈംഗിക വിദ്യാഭ്യാസത്തെ കുടുംബ വിദ്യാഭ്യാസം, ജീവിത നൈപുണി വിദ്യാഭ്യാസം എന്നൊക്കെയാക്കി മാറ്റി.

ബഹിഷ്‌കൃതരായവരുടെ മനുഷ്യാവകാശം സംരക്ഷിക്കേണ്ടതാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഉദ്‌ബോധിപ്പിച്ചു കൊണ്ടിരുന്നു. അവരേയും സമൂഹത്തിന്റെ ഭാഗമായി കാണണമെന്നും, അവര്‍ക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും നിരന്തരം ബോധവല്‍ക്കരിച്ചപ്പോള്‍ സമൂഹത്തിന് അംഗീകരിക്കേണ്ടി വന്നു. ലൈംഗിക തൊഴിലാളിയെന്നും, കോണ്ടമെന്നും, എയ്ഡ്‌സ് രോഗമെന്നും മറ്റും കേള്‍ക്കുമ്പോള്‍ അപഹസിക്കുകയും, ആരോപണ മുന്നയിച്ച് പ്രവര്‍ത്തകരെ ക്ഷീണിപ്പിക്കുകയും ചെയ്തത് അറിവുള്ള മാന്യവ്യക്തികളാണ്.

ആദ്യ ഘട്ടത്തിലുള്ള ഭീഷണി ഇതായിരുന്നു. യാഥാസ്ഥികരല്ല ആദ്യകാല എതിര്‍പ്പിന് കൂട്ടുനിന്നവര്‍. അറിവുള്ള വരും, രാഷ്ട്രീയ പ്രബുദ്ധതയുണ്ട് എന്ന് മേനി നടിക്കുന്ന വനിതാ പ്രവര്‍ത്തക നേതാക്കളാണ് എതിര്‍പ്പുമായി രംഗത്തെത്തിയ ആദ്യ ശത്രുക്കള്‍. ഇതേപോലെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ ദൃശ്യത കൈവരാന്‍ തുടങ്ങി. വര്‍ഷങ്ങളോളം അദൃശ്യമായി നിലനിന്ന ജീവിത സമരമാണ് ഇന്നിപ്പോള്‍ ദൃശ്യതയിലേക്ക് കടന്നുവന്നത്. ആത്മഹത്യകളും, കൊലപാതകങ്ങള്‍ക്ക് ഇരയാകലും പോലീസ് മര്‍ദനങ്ങള്‍ക്കിരയാകലുമൊക്കെ ഈ വിഭാഗം അനുഭവിച്ചിട്ടുണ്ട്. മറ്റുള്ളവരേപ്പോലെ ജീവിക്കാനുള്ള അവകാശം തങ്ങള്‍ക്കുമുണ്ടെന്ന ആവശ്യം ഒരു കോടതി ഉത്തരവുമൂലം അംഗീകരിക്കപ്പെട്ടിരിക്കയാണ്.

ഇന്നത്തെ ഇരട്ട സദാചാരത്തില്‍ ബലിയാടുകളാവുന്നവരാണ് ലൈംഗിക തൊഴിലാളികള്‍. അങ്ങേയറ്റം നിശ്ശബ്ദമാക്കപ്പെട്ടവരാണിവര്‍. ഇവര്‍ രോഗം പരത്തുന്നതിനേക്കാള്‍ കൂടുതല്‍ രോഗം മറ്റുള്ളവരില്‍ നിന്ന് ഏറ്റുവാങ്ങുന്നവരാണ്. എന്നിട്ടും ഇവരാണ് രോഗം പരത്തുന്നവര്‍ എന്ന പഴി കേള്‍ക്കേണ്ടിവരുന്നത് ലൈംഗിക തൊഴിലാളികള്‍ക്കാണ്. പലതരത്തിലുള്ള അക്രമങ്ങള്‍ക്ക് ഇവര്‍ ഇരയാക്കപ്പെടുന്നുണ്ട്. ഇപ്പോള്‍ ലൈംഗികതൊഴിലാളികള്‍ ദൃശ്യരായി കൊണ്ടിരിക്കയാണ്.

ലൈംഗികതൊഴിലില്‍ ഏര്‍പ്പെടുന്നവരെ സമൂഹം അംഗീകരിച്ചു തുടങ്ങി. പക്ഷേ അംഗികാരം വേണ്ടത്ര നല്‍കാന്‍ സമൂഹം തയ്യാറായിട്ടില്ല. കുടുംബബന്ധത്തിന്റെ പുറം പൂച്ചുകള്‍ പൊഴിഞ്ഞു വീഴുമെന്ന ഭയമാണ് ലൈംഗികതൊഴില്‍ ഉപജീവനമാക്കിയവരെ അദൃശ്യരാക്കാന്‍ സമൂഹത്തിന് പ്രേരണയാകുന്നത്.

ലൈംഗികതൊഴിലാളികളെ ഹോം ബേസ്ഡ്, സ്ട്രീറ്റ് ബേസ്ഡ് എന്നാക്കി വിഭജിച്ചിട്ടുണ്ട്. പക്ഷേ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളുടെ സാധ്യത ഉപയോഗപ്പെടുത്താന്‍ ഇവരും തയ്യാറായിരിക്കുന്നു. തെരുവോരങ്ങളിലൊന്നും ഇവരെ കാണാനേയില്ല അതൊക്കെ ഫോണ്‍ കോളുകളിലൊതുക്കുകയും വീടുകളോ, മറ്റ് സ്ഥാപനങ്ങളോ പ്രയോജനപ്പെടുത്തി കാര്യം സാധിക്കുകയാണിപ്പോള്‍.

എല്ലാവര്‍ഷവും ഡിസംബര്‍ ഒന്നിന് എയ്ഡ്‌സ് ദിനമായി ആചരിക്കുകയാണ് 'കൈകള്‍ ഉയര്‍ത്താം എച്ച്. ഐ. വി പ്രതിരോധത്തിനായ്' എന്നാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. കപട സദാചാരവാദികളും, യാഥാസ്ഥിതികരും, കണ്‍തുറന്ന് യാഥാര്‍ത്ഥ്യം കാണുകയും, ലോകത്തെ പിടിച്ചുലയ്ക്കുന്ന ഈ രോഗ ബാധയില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങണം. ജാതി മത കക്ഷിരാഷ്ട്രീയ ഭേദമന്യേ സര്‍വ്വരും ഒന്നിച്ച് കൈകള്‍ ഉയര്‍ത്തിയും, കൈകള്‍ കോര്‍ത്തും എച്ച്. ഐ. വി ക്കെതിരെ പോരാടാം...............................

(കഴിഞ്ഞ ഇരുപത് വര്‍ഷമായി എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിന്

നേതൃത്വം നല്‍കുന്ന വ്യക്തിയാണ് ലേഖകന്‍)

Also Read:
കോണ്‍ട്രാക്ടറുടെ പീഢനം; 13 ാം വയസില്‍ അമ്മയാകേണ്ടി വന്ന പെണ്‍കുട്ടിയുടെ കദനകഥ
Keywords: World aids day and fake moral attitude,Woman, Mumbai, Wife, Student, Treatment, school, Education, Family, Article, Kerala.