തളിപ്പറമ്പ്: (www.kvartha.com 21.04.2014) തളിപ്പറമ്പില്‍ നിന്ന് മുങ്ങി പിടിയിലായ വിവാഹ വീരനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കരിമ്പത്തെ യുവതിയെ വിവാഹം കഴിച്ച് സ്വര്‍ണ്ണവുമായി മുങ്ങിയ പട്ടാമ്പി സ്വദേശി കെ.പി. മജീദ് (32) ആണ് സമാനമായ മറ്റൊരു കേസില്‍ വാളാഞ്ചേരിയില്‍ പിടിയിലായത്. മജീദിനെ കരിമ്പത്തെ യുവതിയെ വഞ്ചിച്ച കേസില്‍ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ തളിപ്പറമ്പ് പോലീസ് ഹര്‍ജി നല്‍കി.
രാമനാട്ടുകര സ്വദേശി ഫിറോസാണെന്നും നാട്ടില്‍ ജോലി ബിസിനസാണെന്നുമാണ് മജീദ് കരിമ്പം യുവതിയെ വിവാഹം കഴിക്കുമ്പാള്‍ പറഞ്ഞത്. 15 പവന്‍ സ്വര്‍ണ്ണം വിവാഹവേളയില്‍ നല്‍കിയിരുന്നു. ബാംഗ്ലൂരിലേക്ക് യുവതിയെയും കൂട്ടി പോയ മജീദ് ആഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങി. ബന്ധുക്കള്‍ എന്ന വ്യാജേന എത്തിയ വാളാഞ്ചേരിയിലെ യു. അബ്ദുൽ ഹമീദ് (42), തിരൂരിലെ പൂക്കോടന്‍ വീട്ടില്‍ ഫൈസല്‍ (38) എന്നിവരെ കഴിഞ്ഞ നവംബര്‍ 13ന് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് മജീദിനെ കുറിച്ചുള്ള സൂചന പുറത്തു വന്നത്.
എന്നാല്‍ ഇതിനിടയില്‍ മജീദ് മുങ്ങിയിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തും സമാന രീതിയില്‍ മജീദ് തട്ടിപ്പ് നടത്തിയിരുന്നതായി പുറത്തുവന്നു. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Kannur, Marriage, Police, Court, Complaint, Gold, Youth, Kerala, Thaliparambu, KP Majeed, Missing, Business, Pattambi, Man arrested for cheating.
രാമനാട്ടുകര സ്വദേശി ഫിറോസാണെന്നും നാട്ടില്‍ ജോലി ബിസിനസാണെന്നുമാണ് മജീദ് കരിമ്പം യുവതിയെ വിവാഹം കഴിക്കുമ്പാള്‍ പറഞ്ഞത്. 15 പവന്‍ സ്വര്‍ണ്ണം വിവാഹവേളയില്‍ നല്‍കിയിരുന്നു. ബാംഗ്ലൂരിലേക്ക് യുവതിയെയും കൂട്ടി പോയ മജീദ് ആഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങി. ബന്ധുക്കള്‍ എന്ന വ്യാജേന എത്തിയ വാളാഞ്ചേരിയിലെ യു. അബ്ദുൽ ഹമീദ് (42), തിരൂരിലെ പൂക്കോടന്‍ വീട്ടില്‍ ഫൈസല്‍ (38) എന്നിവരെ കഴിഞ്ഞ നവംബര്‍ 13ന് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് മജീദിനെ കുറിച്ചുള്ള സൂചന പുറത്തു വന്നത്.
കെ.പി. മജീദ് |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Kannur, Marriage, Police, Court, Complaint, Gold, Youth, Kerala, Thaliparambu, KP Majeed, Missing, Business, Pattambi, Man arrested for cheating.