Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
kvartha latest news
Showing posts with label PDP. Show all posts
Showing posts with label PDP. Show all posts

അജിത്ത് കുമാര്‍ ആസാദും സുബൈറും ഗുരുതരമായ സംഘടനാവിരുദ്ധം നടത്തി: പി.ഡി.പി

Written By kvartha delta on Friday, May 10, 2013 | 12:45 pm

കൊല്ലം: ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് മൂന്ന് പി.ഡി.പി. നേതാക്കളെ പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്ന് പി.ഡി.പി. നെതൃത്വം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജിത്ത് കുമാര്‍ ആസാദ് (കാസര്‍കോട്). അഡ്വ. ഷംസുദ്ദീന്‍ (മലപ്പുറം) ഓര്‍ഗനൈസിംഗ് സെക്രട്ടറി സുബൈര്‍ പടുപ്പ് (കാസര്‍കോട്) എന്നിവരെയാണ് പാര്‍ട്ടി പ്രഥമിക അംഗത്തില്‍ നിന്നും പുത്താക്കിയത്.

അജിത്കുമാര്‍ ആസാദ് കാസര്‍കോട് കേന്ദ്രികരിച്ച് ഗ്രാമീണ്‍ സുപ്പര്‍മാര്‍ക്കറ്റ് എന്ന പേരില്‍ മണി ചെയിന്‍ കമ്പനി രൂപികരിച്ച് വഞ്ചിച്ചുവെന്ന് വ്യാപകമായ ആരോപണം ഉണ്ടാവുകയും ഇദ്ദേഹത്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തിരുന്നു. ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌റുടെ നേതൃത്വത്തില്‍ നടന്നുവന്ന അന്വേഷണം ആക്ഷന്‍ കൗണ്‍സില്‍ ഇടപ്പെടലുകളെ തുടര്‍ന്ന് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പട്ടികയിലാണ്.

PDP, Kollam, Abdul Nasar Madani, Kerala, Case, Ajithkumar Azad, Accused, Shahina, Malayalam newsകേസിലെ പല പ്രതികളും അറസ്റ്റ് ചെയ്യപ്പെടുകയും ചെയിതിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അജിത് കുമാര്‍ ആസാദിനെ നിര്‍ബന്ധിത ലീവ് എടുക്കാന്‍ പാര്‍ട്ടി നിര്‍ദേശിക്കുകയും, പ്രസ്തുത ആരോപണം അന്വേഷിക്കുവാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെയും ഗള്‍ഫ് മേഖലയിലേയും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ജനങ്ങളില്‍നിന്നും വ്യാപകമായി ഗ്രാമീണ്‍ സൂപ്പര്‍ മാര്‍ക്കറ്റ് എന്ന മണി ചെയിന്‍ കമ്പനിയുടെ പേരില്‍ പണം സ്വരൂപിക്കുകയും പ്രവര്‍ത്തകരെയും ജനങ്ങളെയും വഞ്ചിക്കുകയും ചെയ്തു വെന്ന് ബോധ്യമായതായി അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പിച്ച സാഹചര്യത്തിലും കൂടാതെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ബി. ജെ. പി.യ്ക്ക് വിജയസാധ്യത ഉറപ്പ് വരുത്തുന്ന തരത്തില്‍ പാര്‍ട്ടി അനുമതി കൂടാതെ സ്വതന്ത്ര സാനാര്‍ത്ഥിയായി മത്സരിക്കുകയും വോട്ടര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ച് മോശമായ അഭിപ്രായങ്ങള്‍ ഉണ്ടാകുന്നതിന് ഇടയാക്കുകയും ചെയ്തിട്ടുണ്ട്.

മംഗലാപുരം മേലകളില്‍ ചെയര്‍മാന്റെയും മാധ്യമ പ്രവര്‍ത്തക ഷാഹിനയുടെ കേസിന്റെ പേരിലും വ്യാജപിരിവുകള്‍ നടത്തുന്നതായും ചെയര്‍മാന്റെ കേസ് സംബന്ധമായ കാര്യങ്ങളെ കുറിച്ചും പ്രവര്‍ത്തകരി ല്‍ ആശങ്കകള്‍ ഉളവാകുന്ന വര്‍ത്തമാനങ്ങളില്‍ നിരന്തരം ഇടപ്പെട്ടുവരുന്നതായും വ്യാപകമായി ആരോപണങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തിലും അജിത് കുമാര്‍ ആസാദിനെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയും സംഘടനാ പ്രവര്‍ത്തന രംഗത്ത് ഗുരുതരമായ വീഴ്ച വരുത്തുകയും ചെയ്ത അഡ്വ. ഷംസുദ്ദീനെയും, സുബൈര്‍ പടുപ്പിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ചെര്‍മാന്‍ അബ്ദൂന്നാസിര്‍ മഅ്ദനി അറിയിച്ചതായി പത്രകുറിപ്പില്‍ വ്യക്തമാക്കി.



Related News:
പി.ഡി.പിയില്‍ നിന്ന് കൂട്ടരാജി; മഅ്ദനിയെ ജയിലിലാക്കിയത് പൂന്തുറ സിറാജെന്ന് ആരോപണം

ജനതാദള്‍ (എസ്) നേതാക്കള്‍ പി.ഡി.പിയില്‍ ചേര്‍ന്നു

കര്‍ണാടകയില്‍ മതേതര സര്‍ക്കാര്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് മഅ്ദനി

Keywords: PDP, Kollam, Abdul Nasar Madani, Kerala, Case, Ajithkumar Azad, Accused, Shahina, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:45 pm | 0 comments

കര്‍ണാടകയില്‍ മതേതര സര്‍ക്കാര്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് മഅ്ദനി

Written By kvarthaksd on Thursday, May 09, 2013 | 1:10 pm

കാസര്‍കോട്: കര്‍ണാടകയില്‍ മതേതര കക്ഷികള്‍ അധികാരത്തില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി പറഞ്ഞു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ, ജയിലില്‍ കഴിയുന്ന തന്റെ മോചനത്തിന് വഴിതെളിയുമെന്ന് പ്രതീക്ഷയുണ്ടെന്നും മഅ്ദനി അറിയിച്ചതായി അദ്ദേഹത്തെ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശിച്ച അന്‍വാര്‍ വെല്‍ഫയര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി എസ്.എം. ബഷീറും പി.ഡി.പിയില്‍ ചേരാന്‍ തീരുമാനിച്ച കാസര്‍കോട്ട്‌നിന്നുള്ള നേതാക്കളെയും അറിയിച്ചു.

Karnataka, Election, Congress, BJP, Victory, Abdul Nasar Madani, PDP, Chairman, Jail, Bangalore, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsപി.ഡി.പിയില്‍ ചേര്‍ന്നവര്‍ കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജനതാദളി (എസ്) ല്‍ നിന്ന് രാജിവെച്ച് പി.ഡി.പി.യില്‍ ചേര്‍ന്ന എം.കെ.ഇ. അബ്ബാസ്, എം.എം.കെ. സിദ്ദീഖ്, റഹ്മാന്‍ കുന്നുപാറ, സി.എച്ച്. അബ്ദുല്ല മൊഗ്രാല്‍, ഹമീദ് മൊഗ്രാല്‍പുത്തൂര്‍ എന്നിവരാണ് എസ്.എം. ബഷീറിനൊപ്പം മഅ്ദനിയെ സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നത്.

Related News:
ജനതാദള്‍ (എസ്) നേതാക്കള്‍ പി.ഡി.പിയില്‍ ചേര്‍ന്നു


Keywords: Karnataka, Election, Congress, BJP, Victory, Abdul Nasar Madani, PDP, Chairman, Jail, Bangalore, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
1:10 pm | 0 comments

പി.ഡി.പിയില്‍ നിന്ന് കൂട്ടരാജി; മഅ്ദനിയെ ജയിലിലാക്കിയത് പൂന്തുറ സിറാജെന്ന് ആരോപണം

കാസര്‍കോട്: പി.ഡി.പി. യില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരുമടക്കം ആയിരത്തോളം പേര്‍ രാജിവെച്ചതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് ജില്ലാ കമ്മിറ്റിയും നിയോജകമണ്ഡല കമ്മിറ്റികളും പിരിച്ചുവിട്ടതായും നേതാക്കള്‍ പറഞ്ഞു. രാജിവെച്ചവര്‍ പൂന്തുറ സിറാജും മഅ്ദനിയുടെ ബന്ധുവായ മുഹമ്മദ് റജീബും അടക്കമുള്ള ആറ് നേതാക്കള്‍ക്കെതിരെ രൂക്ഷമായ ആരോപണവും ഉന്നയിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി സുബൈര്‍ പടുപ്പ്, ജില്ലാ പ്രസിഡന്റ് ഐ.എസ്. സക്കീര്‍ ഹുസൈന്‍, വൈസ് പ്രസിഡന്റുമാരായ ഉബൈദ് മുട്ടുന്തല, സയ്യിദ് ഉമര്‍ ഫാറൂഖ് തങ്ങള്‍, ജോയിന്റ് സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ തെരുവത്ത്, ട്രഷറര്‍ സലീം പടന്ന, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹമീദ് കെടഞ്ചി, സെക്രട്ടറി ആബിദ് മഞ്ഞംപാറ, ട്രഷറര്‍ അഷ്‌റഫ് കുംബഡാജെ, വൈസ് പ്രസിഡന്റ് നൗഫല്‍ ഉളിയത്തടുക്ക, ജോയിന്റ് സെക്രട്ടറി സി.എച്ച്. ജബ്ബാര്‍, മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി സ്വാദിഖ് മുളിയടുക്കം, വൈസ് പ്രസിഡന്റ് അബ്ബാസ് ബെള്ളൂര്‍, ജില്ലാ കൗണ്‍സിലംഗം ശാഫി കന്യപ്പാടി, ഉദുമ മണ്ഡലം ജോയിന്റ് സെക്രട്ടറി റഫീഖ് ചട്ടഞ്ചാല്‍, വൈസ് പ്രസിഡന്റ് ഇബ്രാഹിം കോളിയടുക്കം, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് സാജിദ് അലി, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എന്‍. മുഹമ്മദ്, ജില്ലാ കൗണ്‍സിലംഗം മുഹമ്മദ് ഹാജി തോര, കാസര്‍കോട് മണ്ഡലം കൗണ്‍സിലര്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍, സയ്യിദ് സലാഹുദ്ദീന്‍ തങ്ങള്‍, ഉദുമ മണ്ഡലം കൗണ്‍സിലര്‍ മുഹമ്മദ് പടുപ്പ്, അഷ്‌റഫ് പടുപ്പ് തുടങ്ങിയവരാണ് രാജിവെച്ചത്.

മഅ്ദനിയെ കര്‍ണാടക ജയിലിലടച്ചതിന് പിന്നില്‍ വര്‍ക്കിംഗ് ചെയര്‍മാനും മഅ്ദനിയുടെ ഭാര്യയുട ബന്ധുവുമായ പൂന്തുറ സിറാജ്, മറ്റൊരു ബന്ധു മുഹമ്മദ് റജീബ്, കണ്ണൂരിലെ നിസാര്‍ മേത്തര്‍, സാബു കൊട്ടാരക്കര, സുബൈര്‍ സ്വബാഹി, വര്‍ക്കല രാജ് തുടങ്ങിയവരാണെന്നും രാജിവെച്ചവര്‍ ആരോപിച്ചു. മഅ്ദനിയുടെ മോചനം അട്ടിമറിക്കുന്നതും ഈ നേതാക്കളാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ട് രൂപീകരിച്ച ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറവുമായിപ്പോലും ഇവര്‍ സഹകരിക്കുകയോ സമരത്തില്‍ പങ്കെടുക്കുകയോ ചെയ്യാറില്ല .

പല തവണ ആവശ്യപ്പെട്ടിട്ടും കേസിന്റെ രേഖകള്‍ ചെയര്‍മാനായ മുന്‍ എം.പി. സെബാസ്റ്റ്യന്‍ പോളിന് നല്‍കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. സൂഫിയ മഅ്ദനിയെ അറസ്റ്റു ചെയ്യുന്നതിന് പിന്നിലും ചരട് വലിച്ചത് പൂന്തുറ സിറാജും കൂട്ടരുമാണെന്നും ഇവര്‍ ആരോപിച്ചു. മഅ്ദനി ജയിലിനകത്തായാല്‍ മാത്രമെ വര്‍ക്കിംഗ് ചെയര്‍മാന്‍ അടക്കമുള്ളവര്‍ക്ക് അവരുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയൂ. തങ്ങളുടെ ആരോപണം നിഷേധിച്ചാല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടാവുമെന്നും രാജിവച്ചവര്‍ അറിയിച്ചു.

അതേസമയം സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്ത് കുമാര്‍ ആസാദ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി സുബൈര്‍ പടുപ്പ്, സംസ്ഥാന സെക്രട്ടറി അഡ്വ. ശംസുദ്ദീന്‍ മലപ്പുറം എന്നിവരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കഴിഞ്ഞ കേന്ദ്ര കമ്മറ്റിയോഗം പുറത്താക്കിയതായി പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി  മുഹമ്മദ് റജീബ് കെവാര്‍ത്തയോട് പറഞ്ഞു. അജിത്ത് കുമാര്‍ ആസാദിനെ ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടും മറ്റുള്ളവരെ സംഘടന വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലുമാണ് സംഘടനയില്‍ നിന്നും പുറത്താക്കിയതെന്ന് റജീബ് അറിയിച്ചു.

PDP, Abdul Nasar Madani, Leader, Jail, Kasaragod, Kerala, Kerala News, International News, National News, Gulf News.

Related News:
ജനതാദള്‍ (എസ്) നേതാക്കള്‍ പി.ഡി.പിയില്‍ ചേര്‍ന്നു

കര്‍ണാടകയില്‍ മതേതര സര്‍ക്കാര്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് മഅ്ദനി

Keywords: PDP, Abdul Nasar Madani, Leader, Jail, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:08 pm | 0 comments

പി.ഡി.പി. സംസ്ഥാന സെക്രട്ടറിയും ഇടുക്കി ജില്ലാ പ്രസിഡന്റും പാര്‍ട്ടി വിട്ടു

Written By kvartha delta on Wednesday, April 03, 2013 | 12:49 pm

തൊടുപുഴ: പ്രഖ്യാപിത നിലപാടില്‍ നിന്ന് വ്യതിചലിക്കുകയും വര്‍ക്കിങ് ചെയര്‍മാന്‍ ഉള്‍പെടെയുള്ളവര്‍ സാമ്പത്തിക ലാഭത്തിനായി പാര്‍ട്ടിയെ വാണിജ്യവത്ക്കരിക്കുകയും ചെയ്യുന്നെന്ന് ആരോപിച്ച് പി.ഡി.പി. സംസ്ഥാന സെക്രട്ടറി കുടയത്തൂര്‍ കരീം, ഇടുക്കി ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍ എന്നിവര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു.

വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ഉള്‍പെടെ അഞ്ചംഗ സംഘം പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ വില്‍ക്കുകയാണെന്നും മഅദനിയെ അറസ്റ്റു ചെയ്യിക്കാനും ജയില്‍ മോചിതനാകാതിരിക്കാനും ഇവര്‍ ഗൂഢാലോചന നടത്തിയെന്നും പ്രവാസി ഫണ്ടില്‍ വന്‍തിരിമറി നടത്തി സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും പാര്‍ട്ടിക്കുള്ളിലെ പ്രവര്‍ത്തനങ്ങളില്‍ മഅദനി അസ്വസ്ഥനായിരുന്നെന്നും ഇവര്‍ ആരോപിക്കുന്നു.
Party, Siraj, Punthura, Idukki, Thodupuzha, Fund, State, Kvartha, PDP,

പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, സുബൈര്‍ സബാഹി, മൈലക്കാട് ഷാ, അഡ്വ. സിറാജ് കാഞ്ഞിരമറ്റം എന്നിവരുടെ കൈകളിലാണ് പാര്‍ട്ടിയെന്നും കുപ്രസിദ്ധ മോഷ്ടാവ് ദേവീന്ദര്‍ സിങ് (ബണ്ടി ചോര്‍) പ്രതിയായ കേസ് എറ്റെടുക്കരുതെന്ന് പാര്‍ട്ടി വിലക്കിയിട്ടും അത് ലംഘിച്ചയാളാണ് സിറാജ് കാഞ്ഞിരമറ്റമെന്നും കുടയത്തൂര്‍ കരീമും, എം.എം. സുലൈമാനും കുറ്റപ്പെടുത്തി. പാര്‍ട്ടി വിട്ട ഇരുവരും 20 വര്‍ഷമായി പി.ഡി.പി.യില്‍ പ്രവര്‍ത്തിച്ചുവരുന്നവരാണ്.

Keywords: Party, Siraj, Punthura, Idukki, Thodupuzha, Fund, State, Kvartha, PDP, Resign, Leave, Party, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Thodupuzha,Resigned, Kerala.

12:49 pm | 0 comments

എന്‍ഡോസള്‍ഫാന്‍ സമരത്തിലെ 'ജനസമുദ്രം': കാസര്‍കോട് സ്തംഭിച്ചു

Written By kvarthaksd on Monday, March 25, 2013 | 2:51 pm

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയും മറ്റ് സംഘടനകളും തിങ്കളാഴ്ച വൈകിട്ട് നടത്തിയ 'ജന സമുദ്രത്തില്‍ ' കാസര്‍കോട് സ്തംഭിച്ചു.

എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിക്കു പുറമെ ഡി.വൈ.എഫ്.ഐയുടെ ദേശീയ പാത ഉപരോധവും നടന്നു. കടകളടച്ചും വാഹനങ്ങള്‍ ഓട്ടം നിര്‍ത്തിയും സമരത്തില്‍ ജനങ്ങളൊന്നടങ്കം പങ്കെടുത്തു. ചെറു സംഘങ്ങളായാണ് പീഢിത ജനകീയ മുന്നണി വൈകിട്ട് മൂന്നു മണി മുതല്‍ നഗരത്തില്‍ പലയിടങ്ങളിലും പാട്ടു പാടിയും, കവിത ചൊല്ലിയും, ചെണ്ട കൊട്ടിയും, ജനങ്ങളുമായി സംവാദിച്ചും, പ്രകടനം നടത്തിയും ഒരു മണിക്കൂര്‍ നഗരത്തെ നിശ്ചലമാക്കിയത്.

കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ സംഘടനകളും സമരത്തിന് പിന്തുണ പ്രകടിപ്പിച്ചിരുന്നു. വിവിധ സംഘടനകള്‍ അവരവരുടെ ബാനറില്‍ തന്നെയാണ് 'ജനസമുദ്രത്തില്‍' പങ്കെടുത്തത്. വിദ്യാര്‍ത്ഥികളും, സാമൂഹ്യ പ്രവര്‍ത്തകരും, രാഷ്ട്രീയ നേതാക്കളും സമരത്തില്‍ അണിനിരന്നു. ഐ.എന്‍.എല്‍, പി.ഡി.പി തുടങ്ങിയ സംഘനകള്‍ അവരുടെ ബാനറില്‍ തന്നെ പ്രതിഷേധ രംഗത്തിറങ്ങി.

Endosulfan, Strike, DYFI, Shop, Vehicles, Students, INL, PDP, Kasaragod, Kerala, Kerala News, International News, National News.

Endosulfan, Strike, DYFI, Shop, Vehicles, Students, INL, PDP, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

എന്‍ഡോസള്‍ഫാന്റെ ഭീകരത വ്യക്തമാക്കിക്കൊണ്ട് വിവിധ കലാകാരന്മാരും പരിപാടികളവതരിപ്പിച്ചു. സ്വയം ബന്ധനസ്ഥരായി അട്ടഹസിച്ചു കൊണ്ട് എന്‍ഡോസള്‍ഫാന്‍ കോലങ്ങള്‍ ജനങ്ങള്‍ക്കിടയിലെത്തി. സമരം വൈകിട്ട് നാലു മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡ് സമീപത്തെ ഒപ്പു മരച്ചുവട്ടില്‍ സംഗമിക്കും. ഇതിന് ശേഷം 'ജനസമുദ്രം' സമരത്തിന്റെ ഉദ്ഘാടനം നടക്കും.

Related News: 
എന്‍ഡോസള്‍ഫാന്‍: ജനസമുദ്രം അലയടിച്ചു; പ്രതിഷേധം സുനാമിത്തിരയായി

Keywords: Endosulfan, Strike, DYFI, Shop, Vehicles, Students, INL, PDP, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


2:51 pm | 0 comments

മഅദനി കുടുംബാംഗങ്ങളെ കാണാന്‍ അന്‍വാര്‍ശേരിയിലെത്തി

Written By kvarthaksd on Monday, March 11, 2013 | 11:17 am

കൊല്ലം: കുടുംബാംഗങ്ങളെ കാണാനായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി   അന്‍വാര്‍ശേരിയിലെത്തി. പി.ഡി.പി പ്രവര്‍ത്തകരടങ്ങുന്ന വന്‍ ജനസഞ്ചയം മഅ്ദനിയെ സ്വീകരിച്ചു. ബന്ധുക്കളെ മാത്രം സന്ദര്‍ശിച്ച് മടങ്ങാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് ഡോക്ടര്‍മാര്‍ ഈ നിര്‍ദേശം നല്‍കിയത്. ചികിത്സയ്ക്കായി മഅ്ദനിയെ പ്രവേശിപ്പിച്ച അസീസിയ മെഡിക്കല്‍ കോളജില്‍ നിന്നും പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലാണ് മഅ്ദനി അന്‍വാര്‍ശേരിയില്‍ എത്തിയത്.

രണ്ടര വര്‍ഷത്തിനു ശേഷമാണ് മഅ്ദനി ജന്മനാടായ അന്‍വാര്‍ശേരിയില്‍ എത്തിയിരിക്കുന്നത്. അന്‍വാര്‍ശേരിയിലെ ഓഫീസില്‍ വെച്ചാണ് മഅ്ദനി അടുത്ത ബന്ധുക്കളെ മാത്രം കാണുക. ബന്ധുക്കളെ കണ്ട ശേഷം  പള്ളിയില്‍ പ്രാര്‍ത്ഥന നടത്തും. പി.ഡി.പി പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പോലീസ് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തിരിച്ച് വൈകിട്ട് മൂന്ന് മണിയോടെ മഅ്ദനി അസീസിയ ആശുപത്രിയിലേക്ക് പോകും. ചൊവ്വാഴ്ചയും ആശുപത്രിയില്‍ ചികിത്സ തുടരും.

Abdul Nasar Madani, PDP, Doctor, Medical College, Marriage, Treatment, Kollam, Kerala, Kerala News, International News.ബുധനാഴ്ചയായിരിക്കും മഅ്ദനിയെ ബംഗളൂരുവിലേക്ക് തിരിച്ചുകൊണ്ടുപോകുക. മകള്‍ ഷമീറ ജൗഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മഅ്ദനി ഖുത്വുബ പ്രസംഗത്തില്‍ തനിക്ക് കര്‍ണാടകയില്‍ നീതിയുടെ പ്രകാശം അകലെയാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മഅ്ദനിയുടെ പരാമര്‍ശം ബി.ജെ.പിയും മറ്റും വിവാദമാക്കുകയാണ് ചെയ്തത്. തനിക്കൊപ്പം കേരളീയ സമൂഹം ഉണ്ടെന്നതില്‍ അഭിമാനിക്കുന്നൂവെന്ന് മഅ്ദനി വ്യക്തമാക്കിയിരുന്നു.


Keywords: Abdul Nasar Madani, PDP, Doctor, Medical College, Marriage, Treatment, Kollam, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:17 am | 0 comments

പാര്‍ട്ടി പറഞ്ഞു, പിണറായി പങ്കെടുക്കട്ടെ മഅദനിയുടെ മകളുടെ വിവാഹത്തില്‍

തിരുവനന്തപുരം: അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മകളുടെ വിവാഹത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഡോ. തോമസ് ഐസക് എം.എല്‍.എയും പങ്കെടുത്തത് പാര്‍ട്ടി തീരൂമാനത്തിന്റെ ഭാഗം. ക്ഷണമുണ്ടായിട്ടും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കാതിരുന്നതാകട്ടെ, സി.പി.എം. ഔദ്യോഗിക പക്ഷത്തിന്റെ പി.ഡി.പി. - മഅ്ദനി അനുകൂല നിലപാടിനെതിരെ കേന്ദ്ര കമ്മിറ്റിക്ക് പരാതി അയച്ചതിന്റെ തുടര്‍ചയും.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പിയുമായി സി.പി.എം. ഔദ്യോഗിക പക്ഷം ധാരണയുണ്ടാക്കിയിരുന്നു. അതിന്റെ ഭാഗമായി പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പി.ഡി.പി. നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെയാണ് സി.പി.എം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്. പൊന്നാനിയിലെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ മഅ്ദനിയുമൊത്ത് പിണറായി വേദി പങ്കിടുകയും ചെയ്തു. മഅ്ദനി എത്താന്‍ വൈകിയിട്ടും ഒരു മണിക്കൂറോളം പിണറായി കാത്തിരുന്നു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുകയും പി.ഡി.പിക്ക് കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ, ആ സഖ്യത്തിന്റെ പേരില്‍ സി.പി.എം. ഔദ്യോഗിക പക്ഷം ഒറ്റപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി കൂടിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍, ഔദ്യോഗിക പക്ഷത്തിന്റെ മഅ്ദനി ബന്ധത്തിനെതിരേ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്ക് പരാതി നല്‍കുകയും ചെയ്തു.

പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വിശദമായി അവലോകനം ചെയ്ത സി.പി.എം. കേന്ദ്ര നേതൃത്വം പൊന്നാനിയിലെ സി.പി.എം.- പി.ഡി.പി. സഖ്യത്തെ തള്ളിപ്പറഞ്ഞു. മാത്രമല്ല, പിണറായി വിജയന്‍ മഅ്ദനിയുമായി വേദി പങ്കിട്ടത് നിഷേധാത്മക ഫലം ഉണ്ടാക്കിയെന്ന നിരീക്ഷണം നടത്തുകയും ചെയ്തു. അത് അംഗീകരിച്ച സംസ്ഥാന കമ്മിറ്റിയും പിന്നീട് പി.ഡി.പി. ബാന്ധവത്തെ തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചത്.

എന്നാല്‍ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായി കര്‍ണാടകയിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു രണ്ടര വര്‍ഷമായിട്ടും ജാമ്യം നല്‍കാതിരിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ മോശമാവുകയും ചെയ്തതോടെ, സി.പി.എം. ഔദ്യോഗിക പക്ഷം മഅ്ദനിയോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ ആലോചിച്ചുതന്നെ തീരുമാനിക്കുകയാണ് ഉണ്ടായത്. കേന്ദ്ര നേതൃത്വത്തിന്റെ കൂടി അറിവോടെയും സമ്മതത്തോടെയുമുള്ള ഈ നിലപാടു മാറ്റത്തിന്റെ ഭാഗമായാണ്, മഅ്ദനിക്ക് സമാന്യ നീതി നല്‍കണം എന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ നേരത്തേ പ്രസ്താവന പുറപ്പെടുവിച്ചതും പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ജയിലില്‍ പോയി മഅ്ദനിയെ കണ്ടതും.
Thiruvananthapuram, Kerala, Pinarayi vijayan, Abdul Nasar Madani, CPM, PDP, Marriage, V.S Achuthanandan, Prakash Karat,

മകള്‍ ഷമീറയുടെ വിവാഹത്തിന് മഅ്ദനിക്കു വേണ്ടി ഭാര്യ സൂഫിയയും മക്കളായ ഉമര്‍ മുഖ്താര്‍, സലാഹുദ്ദീന്‍ അയ്യൂബി എന്നിവരും വി.എസും പിണറായിയും ഉള്‍പെടെയുള്ള നേതാക്കളെ ക്ഷണിച്ചിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് ജാമ്യം ലഭിക്കും എന്നുറപ്പായതോടെ, ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായിക്കൂടി ആലോചിച്ചാണ് സംസ്ഥാന സെക്രട്ടറിതന്നെ പങ്കെടുക്കാന്‍ തീരുമാനിച്ചത്. ക്ഷണമുണ്ടായിരുന്ന എം.എ. ബേബിക്കും കോടിയേരിക്കും പങ്കെടുക്കാന്‍ വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ ഡോ. തോമസ് ഐസക്ക് കൂടി പങ്കെടുത്തു.

അതേസമയം, മഅ്ദനി ബന്ധത്തെ പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശിക്കുകയും ആ ബന്ധം തെറ്റായിപ്പോയെന്ന് പാര്‍ട്ടിയെക്കൊണ്ട് വിലയിരുത്തിക്കുന്നതില്‍ വിജയിക്കുകയും ചെയ്ത വി.എസ്. ആകട്ടെ, വിവാഹത്തില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു.

പൊന്നാനിയില്‍ പിണറായി-മഅ്ദനി സഖ്യത്തിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു വിജയിച്ച മുസ്്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ വിവാഹത്തില്‍ പങ്കെടുത്തത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ലീഗ് സംസ്ഥാന നിര്‍വാഹക സമിതിയുടെ തീരുമാനപ്രകാരം മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിച്ച സംഘത്തെ നയിച്ചതും ഇ.ടി. ആയിരുന്നു.

Keywords: Thiruvananthapuram, Kerala, Pinarayi vijayan, Abdul Nasar Madani, CPM, PDP, Marriage, V.S Achuthanandan, Prakash Karat, E.T Muhammed Basheer, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:17 am | 0 comments

പിണറായിയെ മഅദനി വലതുഭാഗത്തിരുത്തിയതെന്തിന്...?

അ്ദനിയുടെ മകള്‍ ഷമീറ ജൗഹറും കരുനാഗപ്പള്ളി നമ്പരുവികാല മേടയില്‍ വീട്ടില്‍ നിസാമും തമ്മിലുള്ള വിവാഹചടങ്ങിനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയെ അബ്ദുല്‍ നാസര്‍ മഅ്ദനി തന്റെ വലതുഭാഗത്ത് നിര്‍ബന്ധപൂര്‍വം പിടിച്ചിരുത്തി. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയെ ഇടത് ഭാഗത്തും, സി. ദിവാകരനെ പിന്നിലുമിരുത്തി.

യേശുക്രിസ്തുവിനെ ക്രൂശിച്ചതോര്‍മ്മയുണ്ടോ. അന്ന് ബറാബാസ് എന്ന ഒരു കള്ളനും ഇടത് ഭാഗത്ത് ഒരു സത്യസന്ധനേയും കുരിശിലേറ്റിയിരുന്നു. വീണ്ടും ചരിത്രം ആവര്‍ത്തിക്കുകയാണ്. നിരപരാധിയെ ഇരുട്ടറയില്‍ അടയ്ക്കാന്‍ കൊണ്ടുപോകുമ്പോള്‍ അയാളുടെ മുതുകിന് അവസാന ചവിട്ടുകൂടി കൊടുത്ത ആള്‍തന്നെയാണത്. ഞായറാഴ്ച നടന്നത് വിവാഹ വിരുന്നല്ലായിരുന്നു. രാഷ്ട്രീയ വിരുന്നായിരുന്നു. വോട്ടിനു വേണ്ടിയുള്ള ചിലരുടെ നാടകം. അത് മഅ്ദനിയോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായി ആരും തെറ്റിദ്ധരിക്കേണ്ട.

അല്ലെങ്കില്‍ രണ്ടരവര്‍ഷം ഇരുട്ടറയില്‍ കഴിഞ്ഞ അദ്ദേഹത്തെ തിരിഞ്ഞുനോക്കാന്‍ ഇവരില്‍ ആരെങ്കിലുമുണ്ടായിരുന്നോ. ഇല്ല.... ഞായറാഴ്ച കണ്ടത് സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും, മതേതരത്വത്തിന്റേയും പച്ചക്കൊടിയായിരുന്നില്ല. ഉള്ളിലുറങ്ങുന്ന കണ്ടാമൃഗത്തെ ഉള്ളിലൊളിപ്പിച്ച് മുഖത്ത് തേച്ചുവച്ച ചിരിയുമായി വന്ന ഒരുകൂട്ടം ചെന്നായ്ക്കളായിരുന്നു. അവരുടെ ആവശ്യം കൂടിനിന്ന അണികളുടെ വോട്ട്. ഇരുട്ടറയില്‍ വര്‍ഷങ്ങള്‍ തള്ളിനീക്കിയ ആ മനുഷ്യന്റെ ആരോഗ്യനില തീര്‍ത്തും വഷളായി. കാഴ്ച്ച മങ്ങിത്തുടങ്ങി. രോഗശയ്യയിലാണ്. ഇനി രണ്ടുദിവസം കൂടി കഴിഞ്ഞാല്‍ വീണ്ടും കാരാഗൃഹത്തിന്റെ ഇരുണ്ട ഇടനാഴിയിലേക്ക്. അപ്പോള്‍ ഏകനായ അദ്ദേഹത്തിന് ആരും തുണയുണ്ടാവില്ല.
Article, Pinarayi Vijayan, Marriage, Abdul Nasar Madani, BJP, CPM, Congress, Muslim-League, PDP Chairman, Karnataka,

പണ്ട് കോടിയേരി ബാലകൃഷ്ണന്റെ പോലീസ് അന്‍വാര്‍ശേരിയില്‍നിന്നും പിടിച്ചുകൊണ്ടുപോയി കര്‍ണാടകയിലെ ജയിലിലടയ്ക്കുമ്പോഴും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍തന്നെയായിരുന്നു. ആ പാര്‍ട്ടിയില്‍ ഒരു സത്യസന്ധനുണ്ട്. മഅ്ദനിയുടെ വിവാഹവേദിയിലെ പ്രസംഗ കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിക്കുന്നതാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ എടുത്ത് ചോദിച്ചപ്പോള്‍ അതൊക്കെ കോടതി പരിശോധിക്കട്ടെ എന്നായിരുന്നു വി.എസിന്റെ പ്രതികരണം. അദ്ദേഹത്തിന് 80ാം വയസിലും നട്ടെല്ലിന് കുഴപ്പമില്ല. മുഖം വക്രിച്ചതല്ല. അല്ലെങ്കില്‍ മുഖത്ത് കാപട്യമില്ല. ഉള്ളത് ഉള്ളതുപോലെ പറയും.

മഅ്ദനിക്ക് അദ്ദേഹത്തെ കണ്ണടച്ച് വിശ്വസിക്കാം. പക്ഷേ ആട്ടിന്‍തോലിട്ടുവന്ന ചില ചെന്നായ്ക്കളെ നിങ്ങള്‍ തിരിച്ചറിയണം. വിവാഹത്തിനുശേഷം വധൂവരന്മാര്‍ക്ക് ആശംസ നേര്‍ന്നു മന്ത്രിമാരും നേതാക്കളും പോയപ്പോള്‍ അണികള്‍ തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്കുകാണാന്‍ വേദിയിലേക്ക് വന്നു. അവര്‍ അണികളല്ല. മഅ്ദനിയെ സ്‌നേഹിക്കുന്ന ആട്ടിന്‍പറ്റമാണ്. അവരായിരുന്നു തങ്ങളുടെ പ്രിയ നേതാവിനെ ആദ്യം കാണേണ്ടിയിരുന്നത്.

പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ വിവാദ പ്രസംഗം കര്‍ണാടക ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. വിവാഹച്ചടങ്ങിന്റെ ഭാഗമായ പ്രസംഗമായിരുന്നില്ല മഅ്ദനിയുടേത്. വിവാഹത്തിന്റെ മറവില്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനു സാക്ഷികളായിരുന്ന സി.പി.എം., കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ഇതേക്കുറിച്ചു പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് പറയുമ്പോള്‍ നിയമമാണോ നമ്മുടെ നാട്ടില്‍ നടക്കുന്നതെന്ന് അദ്ദേഹമൊന്ന് ഓര്‍മിച്ചാല്‍ നന്ന്. വിചാരണ തടവുകാരനായി ഒരാളെ വര്‍ഷങ്ങള്‍ ഇരുട്ടറയില്‍ തള്ളിയത് നിയമമാണോ...? അദ്ദേഹത്തിന്റെ പേരില്‍ യാതൊരു കുറ്റവും കണ്ടുപിടിക്കാന്‍ സാധിക്കാതിരുന്നത് ആരുടെ തെറ്റാണ്. പിന്നെ വിവാഹവേദിയില്‍വച്ച് അദ്ദേഹം അനാവശ്യമൊന്നും പറഞ്ഞില്ലല്ലോ... അദ്ദേഹം എന്തെങ്കിലും പറയുന്നതും കാത്ത് തക്കം പാര്‍ത്തിരുന്ന ചില കഴുകന്‍മാരല്ലെ യഥാര്‍ത്ഥത്തിലുള്ള കള്ളന്‍മാര്‍?

-എം.കെ. ജോസഫ്

Keywords: Article, Pinarayi Vijayan, Marriage, Abdul Nasar Madani, BJP, CPM, Congress, Muslim-League, PDP Chairman, Karnataka, High Court, E.T. Muhammed Basheer, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:22 am | 0 comments

ജാമ്യം നീട്ടിച്ചോദിക്കാന്‍ മഅദനി; ശക്തമായി എതിര്‍ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍

Written By Kvarthakgd on Sunday, March 10, 2013 | 8:00 am

തിരുവനന്തപുരം: മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് കോടതി അനുവദിച്ച അഞ്ചു ദിവസത്തെ ജാമ്യത്തില്‍ നിന്ന് ഒരു ദിവസം ബംഗളൂരു വിമാനത്താവളത്തില്‍ നഷ്ടപ്പെട്ട അബ്ദുല്‍ നാസര്‍ മഅദനിക്ക് ആ ദിവസത്തിന് പകരം ഒരു ദിവസം കൂടി ജാമ്യം നീട്ടി നല്‍കണം എന്നപേക്ഷിക്കാന്‍ മഅദനിയുടെ അഭിഭാഷകനും എതിര്‍ക്കാന്‍ കര്‍ണാടക സര്‍ക്കാരും ഒരുങ്ങുന്നു.

 13നാണ് അദ്ദേഹത്തിന്റെ ജാമ്യ കാലാവധി അവസാനിക്കുന്നത്. 11ന് തിങ്കളാഴ്ച പുതിയ ഹര്‍ജി നല്‍കാനാണ് നീക്കം. മഅദനിയുടെ അഭിഭാഷകന്‍ ഉസ്മാന്‍ ആയിരിക്കും ഹര്‍ജി നല്‍കുക. മഅദനിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ നിന്ന് എത്തുന്ന അഡ്വ. ഉസ്മാന്‍ തിങ്കളാഴ്ച രാവിലെ അവിടെ തിരിച്ചെത്തും. മഅദനിയുടെ ഒപ്പം യാത്ര ചെയ്യുന്ന പോലീസുകാര്‍ക്ക് ആയുധവുമായി വിമാനത്തില്‍ സഞ്ചരിക്കാന്‍ ആവശ്യമായ രേഖകള്‍ നല്‍കാതെ മഅദനിയുടെ യാത്ര വൈകിപ്പിച്ച കര്‍ണാടക പോലീസിന്റെ നടപടിയെ കുറ്റപ്പെടുത്തിക്കൊണ്ടുകൂടിയായിരിക്കും ഹര്‍ജി. ഇത് സംബന്ധിച്ച സൂചന ലഭിച്ച കര്‍ണാടക സര്‍ക്കാര്‍, ജാമ്യം നീട്ടി നല്‍കുന്നതിനെ എതിര്‍ക്കാന്‍ ഒരുങ്ങുകയാണ്.

 കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കത്ത് പരിഗണിച്ച് കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാതിരുന്ന പ്രോസിക്യൂഷന്‍ ഇത്തവണ ജാമ്യം നീട്ടി നല്‍കരുതെന്ന് ശക്തമായി വാദിക്കും. കര്‍ണാടക ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നാണ് ഈ സൂചന ലഭിക്കുന്നത്. അതുകൊണ്ടുതന്നെ, കര്‍ണാടക പോലീസിനെ കുറ്റപ്പെടുത്തി മഅദനിക്ക് ഒരു ദിവസം പോലും ജാമ്യം നീട്ടി നല്‍കുന്നത് രാഷ്ട്രീയമായും സംഘപരിവാര്‍ എതിര്‍ക്കുന്നുവെന്ന് വ്യക്തം. ജാമ്യം നീട്ടി നല്‍കണം എന്ന് കേരള മുഖ്യമന്ത്രിയോ മറ്റു രാഷ്ട്രീയ കേന്ദ്രങ്ങളോ കര്‍ണാടക മുഖ്യമന്ത്രിയോട് മുമ്പത്തെപ്പോലെ ആവശ്യപ്പെടും എന്ന് പി.ഡി.പി കേന്ദ്രങ്ങള്‍ക്ക് പ്രതീക്ഷയില്ല.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ട് ജഗ്ദീഷ് ഷെട്ടാറിന് കത്തെഴുതിയ ഉമ്മന്‍ ചാണ്ടിയോട് ഒരു ദിവസത്തേക്കു കൂടി ജാമ്യം നീട്ടിക്കിട്ടാന്‍ ഇടപെടണം എന്നാവശ്യപ്പെടാന്‍ മഅദനിക്കും മടിയുണ്ട് എന്നാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. അതുകൊണ്ടുതന്നെ, കോടതിയെ കാര്യം ബോധിപ്പിക്കുകയും അതിലൂടെ ജാമ്യത്തിനു ശ്രമിക്കുകയും ചെയ്യുന്നതാണ് നല്ലതെന്നാണ് അദ്ദേഹം അഭിഭാഷകനോടു നിര്‍ദേശിച്ചിരിക്കുന്നത്.

Abdul Nasar Madani, Bail, Daughter, Marriage, Bangalore, Jail, Court, Extend, PDP, Oommenchandy, Thiruvananthapuram, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsയാത്രാ രേഖകള്‍ നല്‍കുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലം നഷ്ടപ്പെട്ട ദിവസം വകവച്ചു നല്‍കാന്‍ സ്വാഭാവികമായും കോടതി തയ്യാറാകും എന്ന മഅദനിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിച്ചുകൊണ്ടാണ് പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കാന്‍ ഒരുങ്ങുന്നത്.

 അതിനിടെ, മഅദനി നേരിട്ട് ആവശ്യപ്പെട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ബന്ധുക്കളും പാര്‍ട്ടിക്കാരും മഅദനി ജസ്റ്റിസ് ഫോറവും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ബന്ധപ്പെട്ട്, ഇക്കാര്യത്തില്‍ ഇടപെടണം എന്ന് അഭ്യര്‍ത്ഥിക്കും എന്ന് അറിയുന്നു. മഅദനിയുടെ മകള്‍ ഷമീറ ജൗഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രണ്ടര വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം താല്‍ക്കാലികമായി അദ്ദേഹം കേരളത്തിലെത്തിയിരിക്കുന്നത്.

Keywords: Abdul Nasar Madani, Bail, Daughter, Marriage, Bangalore, Jail, Court, Extend, PDP, Oommenchandy, Thiruvananthapuram, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:00 am | 0 comments

മ­അദ­നി തി­രു­വ­ന­ന്ത­പു­ര­ത്തെത്തി

Written By kvarthakgd1 on Saturday, March 09, 2013 | 6:26 pm

തി­രു­വ­ന­ന്ത­പു­രം ഇടക്കാല ജാമ്യം ലഭിച്ച പി.ഡി.പി ചെയര്‍മാര്‍ അ­ബ്ദുല്‍ നാസര്‍ മഅ്­ദനി തിരുവന­ന്ത­പു­ര­ത്തെ­ത്തി. രാത്രി പ­ത്ത് മണി­യോ­ടെ­യാ­ണ് അ­ദ്ദേ­ഹം തി­രു­വ­ന­ന്ത­പു­രം വി­മാ­ന­ത്താ­വ­ള­ത്തില്‍ എ­ത്തി­യ­ത്. മഅ്­ദനിയെ ആം­ബു­ലന്‍­സില്‍ അ­സീസി­യ മെ­ഡി­ക്കല്‍ കോ­ള­ജി­ലേ­ക്ക് കൊണ്ടു­പോ­കും.

നി­രവ­ധി പി.ഡി.പി. പ്ര­വര്‍­ത്ത­കര്‍ അ­ദ്ദേഹ­ത്തെ സ്വീ­ക­രിച്ചു. ഞാ­യ­റാഴ്­ച രാ­വി­ലെ ന­ട­ക്കു­ന്ന മ­കള്‍ സ­മീ­റ­യു­ടെ വി­വാ­ഹ­ത്തില്‍ പ­ങ്കെ­ടു­ക്കും. ശേഷം രോ­ഗ ബാ­ധി­ത­നാ­യി ചി­കി­ത്സ­യില്‍ ക­ഴി­യു­ന്ന പി­താ­വി­നെ സ­ന്ദര്‍­ശി­ക്കും. ബു­ധ­നാ­ഴ്­ച­യോ­ടെ ബാം­ഗ്ലൂ­രി­ലേ­ക്ക് മ­ട­ങ്ങും. എഡിജിപി ഹേ­മ­ച­ന്ദ്ര­നാ­ണ് മ­അ­ദ­നി­ക്ക് കേ­ര­ള­ത്തില്‍ സു­ര­ക്ഷാ ചു­മതല.
Bangalore, Abdul Nasar Madani, Thiruvananthapuram, PDP, Kerala, Ambulance, Kvartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
ര­ണ്ട­ര വര്‍­ഷ­ത്തോ­ള­മാ­യി വി­ചാ­ര­ണ നേ­രി­ടു­ന്ന മ­അ്ദ­നി ആ­ദ്യ­മാ­യാ­ണ് ജാ­മ്യ­ത്തി­ലി­റ­ങ്ങു­ന്നത്. ശ­നി­യാഴ്­ച രാ­വി­ലെ 10:30 നാ­യി­രു­ന്നു മ­അദ­നി കേ­ര­ള­ത്തി­ലെ­ത്തേ­ണ്ടി­യി­രു­ന്നത്. എ­ന്നാല്‍ നി­യ­മ ത­ട­സ­ങ്ങള്‍ ചൂ­ണ്ടി­ക്കാ­ട്ടി മ­അ­ദ­നി­യു­ടെ കേ­ര­ള­ത്തി­ലേ­ക്കു­ള്ള യാ­ത്ര വൈ­കു­ക­യാ­യി­രുന്നു. ശ­നി­യാഴ്­ച പ­കല്‍ മു­ഴു­വന്‍ വി­മാ­ന­ത്താ­വ­ള­ത്തി­ലാ­ണ് ക­ഴി­ഞ്ഞത്.


Keywords: Bangalore, Abdul Nasar Madani, Thiruvananthapuram, PDP, Kerala, Ambulance, Kvartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
6:26 pm | 0 comments

മഅദനി തല്‍ക്കാലം മോചിതനാകും? ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തേക്കില്ല

Written By kvartha delta on Tuesday, March 05, 2013 | 10:01 am

തിരുവനന്തപുരം: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് മകള്‍ ഷമീറ ജൗഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം നല്‍കുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ എതിര്‍ക്കില്ല. ഇക്കാര്യത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കര്‍ണാടക മുഖ്യമന്ത്രി ജഗ്ദീഷ് ഷെട്ടാറിന് അയച്ച കത്ത് പരിഗണിക്കും.

ബുധനാഴ്ച മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ കാര്യമായി എതിര്‍പു പ്രകടിപ്പിക്കില്ലെന്നാണു മഅ്ദനിയുടെ ഭാര്യ സൂഫിയയ്ക്കും കേസ് കാര്യങ്ങള്‍ നോക്കുന്ന പി.ഡി.പി. ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബിനും കേരള സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ചിരിക്കുന്ന അനൗപചാരിക വിവരം. അത്തരത്തിലൊരു പ്രതികരണം കര്‍ണാടക സര്‍ക്കാരില്‍ നിന്നു ലഭിച്ചതാകാം ഇതിനു കാരണമെന്നാണു വിവരം. മഅ്ദനി ജസ്റ്റിസ് ഫോറം അധ്യക്ഷനും മുന്‍ എം.പിയുമായ ഡോ. സെബാസ്റ്റിയന്‍ പോളും ജാമ്യക്കാര്യത്തില്‍ അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായി പി.ഡി.പി. നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഈ മാസം പത്തിനു കൊല്ലം ജില്ലയിലെ കൊട്ടിയത്താണ് ഷമീറയുടെ വിവാഹം. അതില്‍ പങ്കെടുക്കുന്നതിന് ഈ മാസം എട്ടു മുതല്‍ 12 വരെ ജാമ്യം നല്‍കണമെന്നാണ് മഅ്ദനിയുടെ അപേക്ഷ. മഅ്ദനിയുടെ അഭിഭാഷകന്‍ പി. ഉസ്മാനു പുറമേ ഡോ. സെബാസ്റ്റിയന്‍ പോളും തിങ്കളാഴ്ച ജാമ്യാപേക്ഷയില്‍ വാദം നടന്നപ്പോള്‍ ഹാജരായിരുന്നു.

PDP, Abdul Nasar Madani, Court, Daughter, Marriage, Karnataka, Kerala, Oommen Chandy, Jagadish Shettar, ബംഗളൂരു സ്‌ഫോടന പരമ്പരക്കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ രണ്ടു വര്‍ഷത്തിലേറെയായി കഴിയുകയാണ് മഅ്ദനി. അദ്ദേഹം മജിസ്‌ട്രേട്ട് കോടതിയിലും സെഷന്‍സ് കോടതിയിലും വിചാരണക്കോടതിയിലും ഒടുവില്‍ ഹൈക്കോടതിയിലും നല്‍കിയ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ കൊടുക്കാനിരിക്കെയാണ് മകളുടെ വിവാഹം നിശ്ചയിച്ചത്. അതില്‍ പങ്കെടുക്കാന്‍ നാലു ദിവസത്തെ ജാമ്യം ലഭിക്കുമെന്നുതന്നെയാണ് അദ്ദേഹവും കുടുംബവും പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ അത്ര ദിവസങ്ങള്‍ അനുവദിച്ചില്ലെങ്കിലും രണ്ടു ദിവസം പോലീസ് കാവലില്‍ ജാമ്യം അനുവദിക്കാമെന്ന് പ്രോസിക്യൂഷന്‍ സമ്മതിച്ചേക്കും. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പുമൂലമാണ് മുന്‍ ജാമ്യാപേക്ഷകള്‍ തള്ളിയത്.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് ജാമ്യം അനുവദിക്കണമെന്നും അതിനാവശ്യമായ നിര്‍ദേശം പ്രോസിക്യൂഷനു നല്‍കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഉമ്മന്‍ ചാണ്ടി ജഗ്ദീഷ് ഷെട്ടാറിനു കത്തെഴുതിയത്.

മുമ്പ് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുമ്പോള്‍ മഅ്ദനിയുടെ ഉമ്മുമ്മ മരിച്ച സാഹചര്യത്തില്‍പോലും ജാമ്യം നിഷേധിക്കപ്പെട്ട അനുഭവം മഅ്ദനിക്കുണ്ട്. അന്നു പക്ഷേ, കേരള പോലീസ് നിഷേധാത്മക നിലപാട് എടുത്തതായിരുന്നു കാരണം. മഅ്ദനി വന്നാല്‍ കേരളത്തില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകും എന്നായിരുന്നു അന്നത്തെ പോലീസ് റിപോര്‍ട്ട്. മാറിയ സാഹചര്യത്തില്‍ മഅ്ദനിക്ക് ജാമ്യം നല്‍കുന്നതിന് കേരള പോലീസും സര്‍ക്കാരും പൂര്‍ണമായി അനുകൂലമാണ്.

കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ ക്രിസ്മസ് ആഘോഷിക്കാനും അതിനു ശേഷം ബന്ധുക്കളെ സന്ദര്‍ശിക്കാനും ജാമ്യം അനുവദിച്ചിരുന്നു. ഈ പശ്ചാത്തലം മഅ്ദനിയുടെ കാര്യത്തിലും അനുകൂല തീരുമാനത്തിന് ഇടയാക്കും എന്നാണു കരുതപ്പെടുന്നത്.

 Keywords: PDP, Abdul Nasar Madani, Court, Daughter, Marriage, Karnataka, Kerala, Oommen Chandy, Jagadish Shettar, Letter, Police, Jail, Dr. Sebastian Paul, Justice for Madani forum, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Karnataka to permit bail for Maudani.
10:01 am | 0 comments

മഅദനി വാര്‍ത്ത: ഷാഹിനയ്ക്ക് കോടതി ജാമ്യം അനുവദിച്ചു

Written By kvarthapressclub on Friday, February 22, 2013 | 6:17 pm

ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ തെഹല്‍ക്ക റിപോര്‍ടറായിരുന്ന കെ.കെ ഷാഹിനക്ക് മടിക്കേരി സോംവാര്‍പേട്ട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കുടക് സ്വദേശി എം.രവിയുടെ പേരിലാണ് കോടതി ജാമ്യം അനുവദിച്ചത്. കേസ് മാര്‍ച്ച് 30 ലേക്ക് മാറ്റി. സ്‌ഫോടനക്കേസില്‍ സാക്ഷികളായ യോഗാനന്ദ്, റഫീഖ് എന്നിവരെ ഭീഷണപ്പെടുത്തി മൊഴി മാറ്റിക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരിലാണ് ഷാഹിനക്കെതിരെ കേസെടുത്തത്. ഷാഹിനക്കെതിരെ സമാനമായ മറ്റൊരു കേസ് മടിക്കേരി പോലീസുംരജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഷാഹിന ജാമ്യാപേക്ഷ നല്‍കും.

കോടതിയിലേക്ക് പോകുന്നതിനിടെ ഷാഹിനയുടെ ജാമ്യക്കാരനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നിരുന്നു. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് ബംഗളൂരു സ്‌ഫോടനക്കേസില്‍ പങ്കുണ്ടെന്നതിനു തെളിവായി കര്‍ണാടക പൊലീസ് സമര്‍പ്പിച്ച സാക്ഷി മൊഴി വ്യാജമാണെന്ന വിവരം തെഹല്‍ക്കയിലൂടെ പുറത്തുവിട്ടതാണ് ഷാഹിനയ്‌ക്കെതിരെ കേസെടുക്കാന്‍ കര്‍ണാടക പോലീസിനെ പ്രേരിപ്പിച്ചത്.ഷാഹിനയ്‌ക്കെതിരെ കഴിഞ്ഞമാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

 K.K.Shahina, Tehelka, Repoter, Madikkeri, Kudaku, Bangalore, Police, Court, Case, Complaint, Karnataka, PDP,
നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് കൂട്ടുനില്‍ക്കല്‍, ഗൂഢാലോചന, സാക്ഷികളെ സ്വാധീനിക്കല്‍, പ്രോസിക്യൂഷനെതിരെ മൊഴി നല്‍കാന്‍ സാക്ഷിയെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഷാഹിനയ്‌ക്കെതിരെയുള്ള കുറ്റപത്രത്തില്‍ വിവരിച്ചിരിക്കുന്നത്.

Summary: Bail for Shahina Journalist Shahina K K was granted bail by Somwarpet magistrate Jithendra Nath in Bangalore amidst protests by Hindu fundamentalists. The case is postponed to March 30.

Keywords: K.K.Shahina, Tehelka, Repoter, Madikkeri, Kudaku, Bangalore, Police, Court, Case, Complaint, Karnataka, PDP, Abdul Nasar Madani, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:17 pm | 0 comments

സഹായിക്കാമെന്നേറ്റവര്‍ പിന്‍മാറി; മഅദനി ഉടന്‍ സുപ്രീം കോടതിയിലേക്കില്ല

Written By kvarthapressclub on Tuesday, February 19, 2013 | 3:44 pm

തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി തടവില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദല്‍ നാസര്‍ മഅ്ദനിയ്ക്കു നിയമം അനുശാസിക്കുന്ന സഹായം വാഗ്ദാനം ചെയ്ത നേതാക്കളും പാര്‍ട്ടികളും പിന്നോട്ടു പോയി. ആരില്‍ നിന്നും ഒരുതരം സഹായവും ലഭിക്കില്ലെന്ന് ഉറപ്പായതോടെ സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ കൊടുക്കാനുള്ള നീക്കം നിര്‍ത്തിവച്ചിരിക്കുകയാണ് മഅ്ദനിയും കുടുംബവും.

പി.ഡി.പി.യുടെ മറ്റു നേതാക്കളാകട്ടെ, കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതാക്കളുടെയും ചില സമുദായ സംഘടനകളുടെയും കാരുണ്യം പ്രതീക്ഷിച്ചു കാത്തിരിക്കുകയാണ്. കര്‍ണാടകയിലെ മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും വിചാരണാ കോടതിയും ഹൈക്കോടതിയും നേരത്തേ മഅ്ദനിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇനി സുപ്രീംകോടതി കൂടി തള്ളിയാല്‍ ആദ്യം മുതല്‍, വര്‍ഷങ്ങള്‍ നീളുന്ന പ്രക്രിയ വേണ്ടിവരും. സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷയെ കര്‍ണാടക സര്‍ക്കാര്‍ (കേസിലെ പ്രോസിക്യൂഷന്‍ ഭാഗം) എതിര്‍ക്കാതിരിക്കാന്‍ ആവശ്യമായ രാഷ്ട്രീയവും നിയമപരവുമായ പിന്തുണയാണ് കേരളത്തിലെ ഭരണ നേതൃത്വം മഅ്ദനിക്കു വാഗ്ദാനം ചെയ്തിരുന്നത്.
Thiruvananthapuram, Abdul Nasar Madani, Bangalore, Blast, Case, Supreme Court of India, PDP, Karnataka, CPM, Muslim-League,
സി.പി.എമ്മും മുസ്‌ലിം ലീഗും മഅ്ദനിക്കു നീതി ഉറപ്പാക്കണം എന്ന ആവശ്യവുമായി രംഗത്തു വരിക കൂടി ചെയ്തതോടെ ഈ നീക്കം വിജയിക്കുമെന്നും സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിക്കില്ല എന്നുമുള്ള പ്രതീതി പരന്നിരുന്നു. എന്നാല്‍ കാര്യങ്ങളാകെ ഇപ്പോള്‍ തകിടം മറിഞ്ഞിരിക്കുകയാണ്. മഅ്ദനിക്കു ചികില്‍സ ലഭ്യമാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ കണ്ട് അഭ്യര്‍ത്ഥിച്ചതോടെ കേരള സര്‍ക്കാര്‍ കൈകഴുകി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ് കര്‍ണാടകയില്‍ പോയി മുഖ്യമന്ത്രിയെ കണ്ടത്.

ചികില്‍സ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടും കര്‍ണാടക സര്‍ക്കാര്‍ വേണ്ടതു ചെയ്യാന്‍ മടിച്ച സാഹചര്യത്തിലായിരുന്നു ഇത്. മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ ലീഗ് സംഘവും, സി.പി.എം. നിര്‍ദേശ പ്രകാരം പാര്‍ട്ടി പി.ബി. അംഗം എം.എ. ബേബിയും മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല മഅ്ദനിയുടെ നാടായ മൈനാഗപ്പള്ളിയില്‍ പാര്‍ട്ടി പരിപാടിക്ക് പോയപ്പോള്‍ മഅ്ദനിയുടെ പിതാവ് അബ്ദുസ്സമദ് മാസ്റ്റര്‍ നല്‍കിയ നിവേദനത്തോട് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ പിന്നീട് ഇവരില്‍ നിന്നൊന്നും യാതൊരു വിധ ഇടപെടലും ഉണ്ടായില്ലത്രേ.

സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ കൊടുക്കാനും തുടര്‍ നടപടികള്‍ക്കുമുള്ള പണം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നു സമാഹരിക്കാന്‍ പി.ഡി.പി. നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാല്‍ ഉന്നത തല നിയമ-രാഷ്ട്രീയ സഹായവും പിന്തുണയും ഉറപ്പാകാതെ അത്തരം കാര്യങ്ങളുമായി മുന്നോട്ടു പോകേണ്ടെന്ന് മഅ്ദനി തന്നെ നിര്‍ദേശം നല്‍കിയതായി അറിയുന്നു. കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ പോയി ക്രിസ്മസ് ആഘോഷിക്കാന്‍ സുപ്രീം കോടതി അനുമതി കൊടുത്തതിന് പിന്നാലെ, അതുമായി ചേര്‍ത്ത് മഅ്ദനിയുടെ ജാമ്യ പ്രശ്‌നം ചര്‍ച്ചയായി മാറിയിരുന്നു.

Also Read:

മഅദനിക്ക് ഉടന്‍ ശസ്ത്രക്രിയ ഇല്ല; കാഴ്ചശക്തി തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷ

Keywords: Thiruvananthapuram, Abdul Nasar Madani, Bangalore, Blast, Case, Supreme Court of India, PDP, Karnataka, CPM, Muslim-League, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:44 pm | 0 comments

എന്‍.എസ്.എസ്.-കോണ്‍ഗ്രസ് വിവാദം: 2001ലെ മഅ്ദനി-യു.ഡി.എഫ്. വിവാദത്തിന്റെ ആവര്‍ത്തനം

Written By kvartha delta on Thursday, January 31, 2013 | 12:41 pm

പ്രത്യേക ലേഖകന്‍

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണ 2001ല്‍ പി.ഡി.പിയുമായി യു.ഡി.എഫ്.  ഉണ്ടാക്കിയ ധാരണയ്ക്ക് സമാനം. 2001 ല്‍ വന്‍ വിജയം നേടിയ ശേഷം പി.ഡി.പിയെ തള്ളിപ്പറഞ്ഞ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയുടെയും മറ്റു കോണ്‍ഗ്രസ്- യുഡിഎഫ് നേതാക്കളുടെയും അതേ സമീപനമാണ് ഇപ്പോള്‍ എന്‍.എസ്.എസിന്റെ കാര്യത്തിലും പ്രകടിപ്പിക്കുന്നത്. മഅ്ദനിക്കോ പി.ഡി.പിയുടെ മറ്റു നേതാക്കള്‍ക്കോ താന്‍ താതൊരു ഉറപ്പും കൊടുത്തിട്ടില്ല എന്നാണ് എ.കെ. ആന്റണി തുറന്നടിച്ചത്.

എന്‍.എസ്.എസുമായി ധാരണയൊന്നും ഉണ്ടാക്കിയിരുന്നില്ലെന്ന് ഇപ്പോള്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറയുന്നു. 2001ല്‍ കെ.പി.സി.സി. പ്രസിഡന്റായിരുന്ന കെ. മുരധീധരന്‍ പി.ഡി.പിയുമായുള്ള കോണ്‍ഗ്രസ് ധാരണയെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണു പറഞ്ഞത്. തെരഞ്ഞെടുപ്പിനു ശേഷമായിരുന്നു മുരളി കെ.പി.സി.സി. പ്രസിഡന്റായത്. തെരഞ്ഞെടുപ്പുകാലത്ത് പ്രസിഡന്റായിരുന്ന തെന്നല ബാലകൃഷ്ണ പിള്ള പ്രതികരിച്ചിരുന്നില്ല.

UDF, NSS, PDP, Abdul Nasar Madani, A.K Antony, Oommen Chandy, Ramesh Chennithala, രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിലും സുപ്രധാന വകുപ്പുകളില്‍ ഒന്നിന്റെ ചുമതലയോടെ ഉപമുഖ്യമന്ത്രിയാക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉറപ്പു നല്‍കിയിരുന്നുവെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് പെരുന്നയിലെത്തിയത് ഈ ധാരണയുടെ മധ്യസ്ഥനായതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുന്നാസര്‍ മഅ്ദനിയെ മോചിപ്പിക്കാന്‍ ആവശ്യമായ നിയമപരവും രാഷ്ട്രീയവുമായ ഇടപെടല്‍ നടത്തുമെന്നാണ് പി.ഡി.പിക്ക് നല്‍കിയിരുന്ന ഉറപ്പ്.

ദേശ്മുഖിനു പകരം അന്ന് മധ്യസ്ഥരുടെ റോളില്‍ ഉമ്മന്‍ ചാണ്ടിയും എം.എം. ഹസനുമായിരുന്നു. എന്‍.എ.എസ്. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വെളിപ്പെടുത്തലുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ വിവാദമായിരിക്കുകയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു വേണ്ടി എ.ഐ.സി.സി. വക്താവ് പി.സി. ചാക്കോ സുകുമാരന്‍ നായര്‍ പറഞ്ഞത് തള്ളിക്കളയുകയും ചെയ്തിരിക്കുകയാണ്. രമേശും ഉമ്മന്‍ ചാണ്ടിയും വഞ്ചിച്ചെന്നും ഇനി സോണിയ ഗാന്ധി പറയട്ടെ എന്നുമാണ് സുകുമാരന്‍ നായരുടെ പ്രതികരണം. മന്ത്രിസഭയുടെ താക്കോല്‍ സ്ഥാനത്ത് ഭൂരിപക്ഷ സമുദാംഗത്തെ ഉള്‍പെടുത്തണം എന്ന് സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടതോടെയാണ് വിവാദം തുടങ്ങിയത്.

സുകുമാരന്‍ നായര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് രമേശിനെ മുഖ്യമന്ത്രിയാക്കാനാണെന്ന് എ ഗ്രൂപ്പ് വിലയിരുത്തുന്നതായി അന്നുതന്നെ കെവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാര്യങ്ങള്‍ അതിവേഗം അങ്ങോട്ടാണ് എത്തിയത്. സുകുമാരന്‍ നായരെ രമേശ് ചെന്നിത്തല ഉള്‍പ്പെടെ തള്ളിപ്പറഞ്ഞതോടെയാണ് പ്രശ്‌നം ഇപ്പോള്‍ സോണിയയുടെ കോര്‍ട്ടിലെത്തിയിരിക്കുന്നത്.

മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച തമിഴ്‌നാട് കോടതിക്കു സത്യവാങ്മൂലം നല്‍കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ അഭിപ്രായം ചോദിച്ചപ്പോള്‍ കേരള പോലീസ് സ്വീകരിച്ച നിലപാടോടെയാണ് പി.ഡി.പി- യു.ഡി.എഫ്. ധാരണ ചര്‍ച്ചാ വിഷയമായി മാറിയത്. മഅ്ദനി കേരളത്തിലെത്തിയാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നാണ് പോലീസ് തമിഴ്‌നാട് സര്‍ക്കാരിനെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ മഅ്ദനിക്ക് ജാമ്യം നിഷേധിക്കപ്പെടുകയും ചെയ്തു.

UDF, NSS, PDP, Abdul Nasar Madani, A.K Antony, Oommen Chandy, Ramesh Chennithala, അതിനു തുടര്‍ച്ചയായാണ് മന്ത്രിസഭാ യോഗ ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ആന്റണി പി.ഡി.പി. ധാരണയെ തള്ളിപ്പറഞ്ഞത്. ആന്റണി സര്‍ക്കാരില്‍ പ്രവാസികാര്യ മന്ത്രിയായിരുന്ന എം.എം. ഹസന് മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി അനുമതി നിഷേധിച്ചതും പുറത്തുവന്നിരുന്നു.

140 സീറ്റകളുള്ള സംസ്ഥാന നിയമസഭയില്‍ 100 സീറ്റകളോടെയാണ് 2001ല്‍ യു.ഡി.എഫ്. വിജയിച്ചത്. അതിനു ശേഷം വന്ന 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഅ്ദനി പിന്തുണച്ചത് എല്‍.ഡി.എഫിനെയാണ്. യു.ഡി.എഫ്. വിജയിച്ചത് ഒരേയൊരു സീറ്റിലായിരുന്നു. എല്‍.ഡി.എഫിന് അന്ന് കേരളത്തില്‍ നിന്ന് 18 ലോക്‌സഭാംഗങ്ങളുണ്ടായി. പിന്നീട് 2006ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ മഅ്ദനിയുടെ പിന്തുണയോടെ എല്‍ഡിഎഫ് 100 സീറ്റുകള്‍ നേടി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രമേശ് മല്‍സരിക്കുകയും എന്‍.എസ്.എസ്. സഹായിക്കുകയും ചെയ്തതുകൊണ്ടാണ് യു.ഡി.എഫിന് 72 സീറ്റുകളെങ്കിലും കിട്ടിയത് എന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. അതിനു കളമൊരുക്കിയത് ഉമ്മന്‍ ചാണ്ടിയുടെയും രമേശിന്റെയും അറിവോടെ വിലാസ് റാവു ദേശ്മുഖ് മധ്യസ്ഥനായി ഉണ്ടാക്കിയ ധാരണയാണെന്നും പറയുന്നു. എന്നാല്‍, പരസ്യമായി അന്ന് എന്‍.എസ്.എസ്. പ്രഖ്യാപിച്ചിരുന്നത് രണ്ടു മുന്നണികളോടും സമദൂര സിദ്ധാന്തമായിരുന്നുതാനും.

Keywords: UDF, NSS, PDP, Abdul Nasar Madani, A.K Antony, Oommen Chandy, Ramesh Chennithala, Kerala, Sukumaran Nair, LDF, Election, Malayalam News, Kerala Vartha, NSS-congress controversy is on the same path of Madani-UDF controversy in 2001.
12:41 pm | 0 comments

മഅദനി മോചന സമ്മേളനത്തില്‍ ബി.ജെ.പി. നേതാവ് മടിക്കൈ കമ്മാരനും

Written By kvartha delta on Friday, January 25, 2013 | 6:46 pm

കാസര്‍കോട്:പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ മൊചിപ്പിക്കണമെന്നാവശ്യപെട്ടു ജനുവരി 30ന് വൈകുന്നേരം മൂന്ന് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന മാനിഷാദാ മനുഷ്യാവകാശ സമ്മേളനത്തില്‍ ബി.ജെ.പി. നേതാവും മുഖ്യാതിഥികളില്‍ ഒരാളായി പങ്കെടുക്കുന്നു.

ബി.ജെ.പി. ദേശീയ സമിതി അംഗവും മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന മടിക്കൈ കമ്മാരനാണ് മഅ്ദനിയുടെ മോചന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ അന്യായമായി ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ മഅ്ദനിയെ രണ്ട് വര്‍ഷത്തിലധികമായി തടവില്‍ പാര്‍പിച്ചിരിക്കുകയാണെന്നാണ് പരിപാടിയുടെ സംഘാടകാരായ ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം (ജെ.എം.എഫ്) ഭാരവാഹികള്‍ ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.

കര്‍ണാടക സര്‍ക്കാറാണ് കൃത്രിമമായി തയ്യാറാക്കിയ തിരക്കഥ പ്രകാരം മഅ്ദനിയെ തുല്യതയില്ലാത്തവിധം തടവില്‍ പീഡിപ്പിക്കുന്നതെന്നാണ് ഫോറത്തിന്റെ ആരോപണം. മനുഷ്യാവകാശ സമ്മേളനത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് നിര്‍വഹിക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി സംഘടനകളും ജനപ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും മത സംഘടനാ നേതാക്കളും പരിപാടിയില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
BJP, Leader, Abdul Nasar Madani, Karnataka, Jail, PDP, Kasaragod, Kerala, Notice, Madikkai Kammaran, മടിക്കൈ കമ്മാരനെ പരിപാടിയിലേക്ക് ക്ഷണിച്ചതായി ജെ.എം.എഫ്. ജില്ലാ ചെയര്‍മാന്‍ അസീസ് കടപ്പുറം വെളിപ്പെടുത്തി. പരിപാടിയിലേക്ക് ക്ഷണിച്ചകാര്യം മടിക്കൈ കമ്മാരനും സ്ഥിരീകരിച്ചു. എന്നാല്‍ നോട്ടീസില്‍ തന്റെ പേര് വെക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും കമ്മാരന്‍ പറഞ്ഞു.

മഅ്ദനിക്ക് നീതിനല്‍കേണ്ടത് കോടതിയാണ്. മഅ്ദനിയുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ സംബന്ധിച്ചാല്‍ തന്നെ കര്‍ണാടക ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തുന്നതിനെതിരെയുള്ള മറുപടിയായിരിക്കും തന്റെ ഭാഗത്തുനിന്നുമുണ്ടാവുക എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കമ്മാരന്റെ പേര് മഅ്ദനി മോചന സമ്മേളന നോട്ടീസില്‍ വന്നതിനെകുറിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ചര്‍ച മുറുകിയിട്ടുണ്ട്.

Keywords: BJP, Leader, Abdul Nasar Madani, Karnataka, Jail, PDP, Kasaragod, Kerala, Notice, Madikkai Kammaran, Press Conference, Bangalore, Court, J.M.F., Malayalam News, Kerala Vartha.
6:46 pm | 0 comments

എസ്ഡിപിഐക്കെന്താ മഅദനിയില്‍ കാര്യം, പിഡിപിയില്‍ മുറുമുറുപ്പ്

Written By irf Kvartha on Wednesday, January 16, 2013 | 10:04 am

Abdul Nasar Madani, Kerala, PDP, SDPI, Thiruvananthapuram, Jail, New rift between PFI , SDPI and PDP on Madani, Popular Front of India
തിരുവനന്തപുരം: അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജയില്‍മോചന ശ്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും പെട്ടെന്ന് ഇടപെട്ട് തുടങ്ങിയതില്‍ പിഡിപിക്ക് അതൃപ്തിയും സംശയവും. ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനി അറസ്റ്റിലായ ശേഷം ഇതുവരെ കാര്യമായ ഇടപെടല്‍ നടത്താതിരുന്ന എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും ഇപ്പോള്‍ പ്രകടിപ്പിക്കുന്ന അമിതാവേശം ദുരൂഹമാണ് എന്നാണ് പിഡിപിയിലെ പ്രബലവിഭാഗത്തിന്റെ അഭിപ്രായം. പിഡിപിക്ക് ലഭിക്കേണ്ട മാധ്യമശ്രദ്ധ കൂടി ഇക്കാര്യത്തില്‍ അവര്‍ തട്ടിയെടുക്കുന്നതും പിഡിപി നേതാക്കളെ അലോസരപ്പെടുത്തുന്നുണ്ട്.

Abdul Nasar Madani, Kerala, PDP, SDPI, Thiruvananthapuram, Jail, New rift between PFI , SDPI and PDP on Madani, Popular Front of India
മുസ്‌ലിം ലീഗ് നേതൃത്വം മഅ്ദനിക്കു വേണ്ടി സജീവമായി രംഗത്തുവന്നതിനു പിന്നാലെയാണ് എസ്ഡിപിഐയും രംഗപ്രവേശം ചെയ്തത്. മഅ്ദനിനിയാകട്ടെ, പോപ്പുലര്‍ ഫ്രണ്ടിന്റെയോ അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയുടെയോ രാഷ്ട്രീയ നിലപാടുകളോട് മുമ്പും ഇപ്പോഴും യോജിക്കുന്നില്ലെന്നാണു സൂചന. എന്നാല്‍അദ്ദേഹത്തെ തങ്ങളുടെ രാഷ്ട്രീയ നിലപാടുകളോട് അടുപ്പിച്ചുനിര്‍ത്താനല്ല, അദ്ദേഹത്തിന്റെ ജയില്‍വാസ വിഷയത്തില്‍ ഇടപെടുന്നത് എന്നാണ് പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐ വിശദീകരണം.

പിഡിപിയുമായി പരസ്യ വിവാദമോ സംവാദമോ ഇതു സംബന്ധിച്ച് ഉണ്ടാകാത്തതുകൊണ്ടാണ് രണ്ടു കൂട്ടരുടെയും വിയോജിപ്പുകള്‍ പുറത്തുവരാത്തത്. മഅ്ദനി വിഷയത്തില്‍ യുഡിഎഫിലും എല്‍ഡിഎഫിലും എന്നതുപോലെതന്നെ പിഡിപിയിലും പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐ- ജമാഅത്തെ ഇസ്‌ലാമിയിലും ശക്തമായ അടിയൊഴുക്കുകളാണുള്ളത്. കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റലിക്കാര്‍ക്കു ജാമ്യം നല്‍കി സ്വദേശത്തുപോകാന്‍ അനുവദിച്ചതും കുറ്റം തെളിയിക്കപ്പെടാത്ത മഅ്ദനിക്ക് ജാമ്യം നല്‍കാത്തതും ചൂണ്ടിക്കാട്ടി പ്രക്ഷോഭത്തിലാണ് എസ്ഡിപിഐ, എസ്‌ഐഒ, സോളിഡാരിറ്റി എന്നീ സംഘടനകളും ഈ പ്രശ്‌നം സജീവമായി ഉന്നയിക്കുന്നുണ്ട്.

മഅ്ദനിയെ കോയമ്പത്തൂര്‍ കേസില്‍ അറസ്റ്റ് ചെയ്തപ്പോഴും അദ്ദേഹത്തിന്റെ ദീര്‍ഘമായ ജയില്‍ ജീവിതകാലത്തും പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍രൂപമായ എന്‍ഡിഎഫ് സജീവമായി ഇടപെട്ടിരുന്നു. ഗ്രോ വാസു ചെയര്‍മാനായ മഅ്ദനി നിയമസഹായ വേദി രൂപീകരിച്ചതും അവരാണ്. എന്നാല്‍ മഅ്ദനി മോചിതനായ ശേഷം സ്വീകരിച്ച നിലപാടുകളോട് അവര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. തുടര്‍ന്നാണ് അകന്നുപോയത്.

എന്നാല്‍ ബംഗളൂരു സ്‌ഫോടനക്കേസില്‍ അറസ്റ്റിലാകുന്നതിനു മുമ്പ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ നേതാവ് നാസറുദ്ദീന്‍ എളമരം മഅ്ദനിയെ ശാസ്താംകോട്ടയിലെ അന്‍വാറുശേരി അന്‍വാറുല്‍ ഇസ്‌ലാം യത്തീംഖാനയില്‍ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അറസ്റ്റിനുശേഷം പോപ്പുലര്‍ ഫ്രണ്ട് കാര്യമായ പ്രതികരണം നടത്തിയുമില്ല. ഡോ. സെബാസ്റ്റിയന്‍ പോളിന്റെ നേതൃത്വത്തിലുള്ള ഫോറം ഫോര്‍ ജസ്റ്റിസ് ഫോര്‍ മഅ്ദനിയാണ് നിയമപരമായും മറ്റുമുള്ള കാര്യങ്ങള്‍ നീക്കുന്നത്. മഅ്ദനിയുടെ ബന്ധുവും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് റജീബും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് ഒപ്പമുണ്ട്. പാര്‍ട്ടി എന്ന നിലയില്‍ പിഡിപി ദുര്‍ബലാവസ്ഥയിലാണുതാനും. ഈ സാഹചര്യത്തിലാണ് മഅ്ദനിയുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐ നടത്തുന്ന ഇടപെടല്‍ പുതിയ മുറുമുറുപ്പുകള്‍ക്ക് ഇടയാക്കുന്നത്.

Keywords: Abdul Nasar Madani, Kerala, PDP, SDPI, Thiruvananthapuram, Jail, New rift between PFI , SDPI and PDP on Madani, Popular Front of India, Malayalam News, Kerla Vartha.
10:04 am | 0 comments

മഅ്ദനി­യെ തി­ങ്ക­ളാ­ഴ്ച ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റി­യേക്കും

Written By kvarthapressclub on Monday, January 07, 2013 | 10:58 am

Abdul Nasar Madani, Hospital, Bangalore, Jail, PDP, Health, Court, Wife, Son, Kerala.
ബാം­ഗ്ലൂര്‍: ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ വി­ചാ­ര­ണ­ത്ത­ട­വു­കാ­ര­നാ­യി ബാം­ഗ്ലൂര്‍ ജ­യി­ലില്‍ ക­ഴി­യുന്ന പി.ഡി.പി. നേ­താ­വ് അ­ബ്ദുല്‍ നാ­സര്‍ മ­അ്ദ­നി­യെ തി­ങ്ക­ളാഴ്ച ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റി­യേ­ക്കും. ആ­രോ­ഗ്യ­സ്ഥി­തി മോ­ശ­മാ­ണെ­ന്ന് കാ­ണി­ച്ച് മഅ്ദ­നി നല്‍കി­യ ഹ­ര­ജി­ പ­രി­ഗ­ണി­ച്ച പര­പ്പ­ന അ­ഗ്രഹാ­ര സെ­ഷന്‍­സ് കോ­ട­തി­യാ­ണ് അ­ദ്ദേഹത്തെ ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റാന്‍ നിര്‍­ദേ­ശി­ച്ചത്.

മഅ്­ദ­നി­യു­ടെ സ­ഹാ­യ­ത്തി­ന് ഭാ­ര്യ­യെയും മ­ക­നെ­യും കൂ­ടെ നി­റു­ത്താന്‍ കോട­തി അ­നുമ­തി നല്‍­കി­യി­ട്ടുണ്ട്. ബാം­ഗ്ലൂ­രി­ലെ വൈ­റ്റ് ഫീല്‍­ഡി­ലു­ള്ള സൗ­ഖ്യ ആ­യുര്‍വേദ ഹോ­സ്­പി­റ്റ­ലി­ലേ­ക്കാ­യി­രിക്കും മഅ്­ദ­നി­യെ മാറ്റു­ക എ­ന്നാ­ണ് സൂചന.

Keywords: Abdul Nasar Madani, Hospital, Bangalore, Jail, PDP, Health, Court, Wife, Son, Kerala, National.
10:58 am | 0 comments

മഅദനിക്ക് വിദഗ്ദ്ധ ചികില്‍സ ലഭ്യമാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

Written By kvarthapressclub on Thursday, December 20, 2012 | 1:49 pm

Abdul Nasar Madani, Treatment, Prime Minister, New Delhi, Bangalore, PDP, Manmohan Singh, Accident, Karnataka, Chief Minister, National
ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് വിചാരണത്തടവുകാരനായി കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍മഅദനിക്കു വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആഭ്യന്തര സെക്രട്ടറി പുലോക് ചാറ്റര്‍ജിക്കു നിര്‍ദേശം നല്‍കി.

മഅദനിയുടെ മാതാപിതാക്കള്‍ ചെങ്ങന്നൂരിലെത്തി തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഉന്നയിച്ച ആവശ്യം മാനിച്ചാണ് പ്രധാനമന്ത്രിയുടെ നടപടി. അടിയന്തിര ചികിത്സ നല്‍കിയില്ലെങ്കില്‍ മഅദനിയുടെ ജീവന്‍തന്നെ അപകടത്തിലാകാവുന്ന സ്ഥിതിയാണുള്ളതെന്ന് കൊടിക്കുന്നില്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. വിചാരണ തടവുകാരന് മതിയായ ചികിത്സ നല്‍കാത്തത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് ഉടന്‍ നടപടി സ്വീകരിക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. മഅദനിക്ക് മതിയായ ചികില്‍സയും നീതിപൂര്‍വകമായ വിചാരണയും ഉറപ്പാക്കണമെന്നു കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍, ആഭ്യന്തരമന്ത്രി ആര്‍. അശോക എന്നിവരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായാണ് അറിയുന്നത്.

മഅദനിക്ക് നീതി ലഭ്യമാക്കുന്നതില്‍ കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ വികാരവും പ്രധാനമന്ത്രിയോട് വിശദീകരിച്ചതായി കൊടിക്കുന്നില്‍ സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഅദനിക്കെതിരെ നിയമനടപടികള്‍ മുന്നോട്ടുപോകുന്നതിനെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍, അതിന്റെ പേരില്‍ വിദഗ്ദ്ധ ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.

Keywords: Abdul Nasar Madani, Treatment, Prime Minister, New Delhi, Bangalore, PDP, Manmohan Singh, Accident, Karnataka, Chief Minister, National, PM intervenes in Madan's treatment.

1:49 pm | 0 comments

മഅ്ദനി പലവട്ടം പറഞ്ഞു, എനിക്ക് എ പി ഉസ്താദിനെയൊന്നു കാണണം

Abdul Nasar Madani, Kanthapuram A.P.Aboobaker Musliyar, Karnataka, Jail, Islam, Leader, Chief Minister, PDP, Kerala, Malayalam News, Kerala Vartha,
തിരുവനന്തപുരം: അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ബംഗളൂരുവിലെ ജയില്‍ സന്ദര്‍ശിച്ചത് അബ്ദുന്നാസര്‍ മഅ്ദനിയുടെ ആഗ്രഹം മാനിച്ച്. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ബുധനാഴ്ചയാണ് മഅ്ദനിയെ കാന്തപുരം സന്ദര്‍ശിച്ചത്. പിന്നീട് കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഉള്‍പ്പെടെയുള്ളവരെ കണ്ട് മഅ്ദനിയുടെ ചികില്‍സാ കാര്യം അദ്ദേഹം സംസാരിക്കുകയും ചെയ്തു.

ബംഗളൂരു സ്‌ഫോടന പരമ്പരക്കേസില്‍ പ്രതിയായി രണ്ടു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന മഅ്ദനി, കാന്തപുരത്തെ കാണാനുള്ള ആഗ്രഹം പലതവണ പ്രകടിപ്പിച്ചിരുന്നു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് മുഖേന ഈ ആഗ്രഹം പലവട്ടം കാന്തപുരത്തെ അറിയിക്കുകയും ചെയ്തു. വളരെ വികാരപരമായാണ് കാന്തപുരത്തെ കാണാനുള്ള ആഗ്രഹം മഅ്ദനി ആവര്‍ത്തിച്ച് അറിയിച്ചത്.
I want to meet A P Usthad, Madani told his men may time

എന്നാല്‍ മറ്റു പല തിരക്കുകളും മൂലം കാന്തപുരം ജയില്‍ സന്ദര്‍ശനം നീട്ടിവയ്ക്കുകയായിരുന്നു. അതേസമയം, കാന്തപുരം നേതൃത്വം നല്‍കുന്ന സുന്നീ ജംഇയ്യത്തുല്‍ ഉലമയുടെയും സുന്നീ യുവജന സംഘത്തിന്റെയും (എസ് വൈ എസ്) ചില സംസ്ഥാന നേതാക്കളുടെ ഇടപെടലാണ് കാന്തപുരത്തിന്റെ മഅ്ദനി സന്ദര്‍ശനം വൈകിപ്പിച്ചതെന്നും സൂചനയുണ്ട്. എസ് വൈ എസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കാന്തപുരത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന നേതാവുമായ എ സൈഫുദ്ദീന്‍ ഹാജിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഒടുവില്‍ കാന്തപുരം ജയില്‍ സന്ദര്‍ശന തീരുമാനം എടുത്തതെന്നും അറിയുന്നു.

മഅ്ദനി മത വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കാന്തപുരം ഗ്രൂപ്പുമായി അടുപ്പം പുലര്‍ത്തിയിരുന്നു. അന്നേ മികച്ച പ്രാസംഗികനായിരുന്ന മഅ്ദനി, പിന്നീട് ഐഎസ്എസ് എന്ന സംഘടന രൂപീകരിച്ച ശേഷമാണ് കാന്തപുരവുമായി അകന്നത്. എന്നാല്‍ മറ്റു പല സംഘടനാ നേതാക്കള്‍ക്കെതിരേയും പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്ന കാലത്തും മഅ്ദനി കാന്തപുരത്തെ വിമര്‍ശിച്ചിരുന്നില്ല. മുസ്്‌ലിം സമുദായ സംഘടനകളുടെ ഐക്യത്തിനു വേണ്ടി കാന്തപുരം നിലകൊള്ളണം എന്ന് പല വേദികളിലും ആവശ്യപ്പെട്ടിരുന്നുവെന്നുമാത്രം. അപ്പോഴും, എ പി ഉസ്താദ് എന്നല്ലാതെ മഅ്ദനി അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നില്ല. കടുത്ത രോഗാവസ്ഥയും ജയില്‍ ജീവിതത്തിലെ ഒറ്റപ്പെടലും ജാമ്യം ലഭിക്കാത്ത സാഹചര്യവും എല്ലാം ചേര്‍ന്ന് മാനസിക പിരിമുറുക്കത്തിലായപ്പോള്‍ മഅ്ദനി ഏറ്റവുമധികം കാണാന്‍ ആഗ്രഹിച്ചവരില്‍ ഒരാള്‍ കാന്തപുരമായിരുന്നത്രേ.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ ഒമ്പതര വര്‍ഷം കഴിഞ്ഞ കാലത്തും കാന്തപുരത്തെ കാണാനുള്ള ആഗ്രഹം മഅ്ദനി പ്രകടിപ്പിച്ചിരുന്നു. കാന്തപുരത്തിനും മഅ്ദനിയെ കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അന്ന് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ സംഘടന വിലക്കുകയാണുണ്ടായത്. എന്നാല്‍ കോടതി കുറ്റവിമുക്തനാക്കി ജയിലില്‍ നിന്നു മോചിപ്പിച്ച ശേഷം മഅ്ദനി കാന്തപുരത്തെ സന്ദര്‍ശിച്ചിരുന്നു.

രാജ്യത്തെത്തന്നെ ഏറ്റവും പ്രമുഖ മുസ്്‌ലിം നേതാക്കളുടെ മുന്‍നിരയിലുള്ള കാന്തപുരത്തിന്റെ ഇടപെടല്‍, മറ്റു മുസ്്‌ലിം സംഘടനാ നേതൃത്വങ്ങളും മഅ്ദനിയുടെ കാര്യത്തില്‍ കൂടുതല്‍ അനുഭാവ പൂര്‍ണമായ നിലപാടെടുക്കാന്‍ പ്രേരണയായേക്കും. ജനുവരി മൂന്നിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കര്‍ണാടക മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നുണ്ട്. നേരത്തേ തീരുമാനിച്ച ഈ സന്ദര്‍ശനത്തിലെ ചര്‍ച്ചയെയും കാന്തപുരത്തിന്റെ ഇടപെടല്‍ അനുകൂലമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ ഇടപെടലിനെത്തുടര്‍ന്ന് മഅ്ദനിയുടെ ചികില്‍സയ്ക്കു വേണ്ടി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നേരിട്ട് നിര്‍ദേശം നല്‍കിയത് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടല്‍ കുറച്ചുകൂടി ശക്തമാകാന്‍ ഇടയാക്കുമെന്നും സൂചനയുണ്ട്.

Also Read:

മഅ്ദനിയുടെ ആരോഗ്യ സ്ഥിതി ദയനീയം, ജയില്‍ വാസം രാജ്യത്തിന് അപമാനം-കാന്തപുരം

Keywords: Abdul Nasar Madani, Kanthapuram A.P.Aboobaker Musliyar, Karnataka, Jail, Islam, Leader, Chief Minister, PDP, Kerala, Malayalam News, Kerala Vartha, 

Player created by Inbound Now - Social Media Tools.

9:14 am | 4 comments

മഅദനിക്ക് വേണ്ടി മത, രാഷ്ട്രീയ ഭേദമെന്യേ ശബ്ദിക്കേണ്ട സമയമായി: എം.എ ബേബി

Written By kvarthakochi on Tuesday, December 11, 2012 | 10:03 am

Kerala, Abdul Nasar Madani, PDP, Bangalore bomb blast case, Trail, Prisoner, CPM, Malappuram, MA Baby,
മലപ്പുറം: ബാംഗ്ലൂർ സ്ഫോടനക്കേസിൽ വിചാരണതടവുകാരനായി തുടരുന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മ അദനിക്ക് വേണ്ടി മത, രാഷ്ട്രീയ ഭേദമെന്യേ ശബ്ദിക്കേണ്ട സമയമായെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. രാജ്യത്തെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം നിയമവിരുദ്ധ നിയമമായി മാറിയിരിക്കുന്നു. ഇതിന്റെ ഇരയായാണ് മഅദനി ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്നത്. ഭരണകൂടത്തിന്റെ ഇത്തരം നടപടികളാണ് യഥാര്‍ത്ഥത്തില്‍ ഭീകരത ഉല്‍പാദിപ്പിക്കുന്നതെന്നും ബേബി പറഞ്ഞു. മലപ്പുറത്ത് പിഡിപി സംഘടിപ്പിച്ച മലബാർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എ ബേബി.

മഅദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം പുത്തനത്താണിയിലാണ് പി.ഡി.പി മലബാര്‍ സംഗമം സംഘടിപ്പിച്ചത്. മഅദനിയെ ജയിലിലടക്കാന്‍ വേണ്ടി നിയമവിരുദ്ധ ഗൂഢാലോചന നടന്നതായി ബേബി ആരോപിച്ചു. പാര്‍ലമെന്റ് പാസ്സാക്കിയ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം തന്നെ നിയമവിരുദ്ധമാണ്. നിരപരാധികളെ വര്‍ഷങ്ങളോളം ജയിലിലിട്ട ശേഷം കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയക്കുകയാണ് ചെയ്യുന്നത്. മഅദനിയും ഈ നീതി നിഷേധത്തിന് ഇരയായാണ് ജയിലില്‍ കഴിയുന്നത്.

സമൂഹം ചെയ്ത തെറ്റിന് പശ്ചാത്താപമെന്ന നിലയിലാണ് കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനായ മഅദനിയുമായി സി.പി.ഐ(എം) നേതാക്കള്‍ വേദി പങ്കിട്ടത്. ഇപ്പോള്‍ വീണ്ടും മഅദനിക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ട സമയമായിരിക്കുന്നതായും എം.എ ബേബി പറഞ്ഞു.

സമ്മേളനത്തില്‍ പി.ഡി.പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അധ്യക്ഷനായിരുന്നു. ജനതാദള്‍ എസ് നേതാവ് ഡോ. നീലലോഹിതദാസ് നാടാര്‍, മാര്‍ ബസേലിയോസ് കാത്തോലിക്കാ ബാവ, ജമാഅത്തെ ഇസ്ലാമി അമീര്‍ ടി ആരിഫലി തുടങ്ങിയവര്‍ പങ്കെടുത്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരുടെ സന്ദേശം സമ്മേളനത്തില്‍ വായിച്ചു.

Keywords: Kerala, Abdul Nasar Madani, PDP, Bangalore bomb blast case, Trail, Prisoner, CPM, Malappuram, MA Baby,
10:03 am | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

Google+ Followers

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash