ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: കാറിന്റെ ബോഡിയില്‍ പരസ്യം പതിക്കാന്‍ ഉടമകള്‍ സമ്മതിക്കുകയാണെങ്കില്‍ അവര്‍ക്ക് സൗജന്യമായി വാഹനങ്ങള്‍ നല്കാന് തയാറാണെന്ന് മിസാന്‍ കമ്പനി അറിയിച്ചു. കമ്പനി മാര്‍ക്കറ്റിങ്ങ് വിഭാഗം തലവനാണ് ഇക്കാര്യം അറിയിച്ചത്. കാര്‍ ഉടമകളുടെ ഒറ്റപ്പാലം മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച മുതല്‍ ഈ ഓഫര്‍ നിലവില്‍ വരും. അടുത്ത മാസം 30വരെയാണ് കാറുകള്‍ ബുക്ക് ചെയ്യാനുള്ള അവസരം. മൂന്നു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് മുന്‍കൂര്‍ ബുക്കിങ് ആവശ്യമില്ല. ലൈസന്‍സിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ് ഹാജരാക്കിയാല്‍ മതി. ആകെ നൂറ് കാറുകളാണ് ഇത്തരത്തില്‍ വിതരണത്തിന് തയാറായിരിക്കുന്നത്.
അതില്‍ മുപ്പത് കാറുകള്‍ തദ്ദേശസ്വയംഭരണപ്രദേശം, രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍, പട്ടയരഹിത ഭൂമിയുള്ളവര്‍ എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. സിറ്റിയറിങില് നെഞ്ച് ചേര്‍ത്തു വയ്ക്കുമ്പോള്‍ ലഭിക്കുന്ന ഊര്‍ജമാണ് ഈ കാറുകളില്‍ ഇന്‍ഡിക്കേറ്ററും ബ്രേക്ക് ലൈറ്റും പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുക. ഹൃദയസ്പന്ദനത്തില്‍ നിന്നു പ്രസരിക്കുന്ന പ്രത്യേക തരംഗവേഗത്തിലുള്ള പ്രകാശതന്മാത്രകള് നിശ്ചിത അളവില്‍ തിളപ്പിച്ചാണ് ഇതിലെ ഊര്‍ജം നിര്‍മിക്കുന്നത്.
കാറിന്റെ മുകള്‍ത്തട്ടില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ കേരളത്തിലെ ജില്ലാ-ബ്ലോക്ക് പഞ്ചായത്തുമായി ചേര്‍ന്നുള്ള കര്‍മപദ്ധതികള്‍ ആവിഷ്ക്കരിക്കാനും കമ്പനിക്ക് ആലോചനയുണ്ട്. ഡീസല്‍-പെട്രോള്‍ ഇരട്ട ഇന്ധനടാങ്കുള്ള ഫുള്‍ ഓപ്ഷന് മോഡല്‍ കാറുകളില്‍ പ്രകൃതിവാതക പൈപ്പ്ലൈനുകളില്‍ നിന്നുള്ള അമോണിയം നൈട്രേറ്റായിരിക്കും പ്രധാന ചാലകശക്തി.
കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഗണിച്ച് എണ്‍പത് കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ എത്തിക്കഴിഞ്ഞാല്‍ കാറിന്റെ പിന്‍ചക്രങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു നില്ക്കുന്ന സാങ്കേതിക വിദ്യ പരീക്ഷണാടിസ്ഥാനത്തില്‍ ഈ കാറുകളില്‍ ഏര്‍പെടുത്തും. 360 ഡിഗ്രിയില്‍ തിരിയുന്ന സ്റ്റിയറിങ് ഉള്ള ഈ കാറിന് റിവേഴ്സ് ഗിയര്‍ ഉണ്ടായിരിക്കുന്നതല്ല.
പിന്നിലേക്ക് ഉള്‍പെടെ ഏതു ദിശയിലേക്കും അനായാസം തിരിക്കാവുന്നതാണ് ഈ സ്റ്റിയറിങ്. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്, ഭക്ഷ്യ മാലിന്യങ്ങളാവും ഇതിനായി ഉപയോഗിക്കുക.
തിങ്കളാഴ്ച മുതല്‍ ഈ ഓഫര്‍ നിലവില്‍ വരും. അടുത്ത മാസം 30വരെയാണ് കാറുകള്‍ ബുക്ക് ചെയ്യാനുള്ള അവസരം. മൂന്നു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് മുന്‍കൂര്‍ ബുക്കിങ് ആവശ്യമില്ല. ലൈസന്‍സിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ് ഹാജരാക്കിയാല്‍ മതി. ആകെ നൂറ് കാറുകളാണ് ഇത്തരത്തില്‍ വിതരണത്തിന് തയാറായിരിക്കുന്നത്.
അതില്‍ മുപ്പത് കാറുകള്‍ തദ്ദേശസ്വയംഭരണപ്രദേശം, രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍, പട്ടയരഹിത ഭൂമിയുള്ളവര്‍ എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. സിറ്റിയറിങില് നെഞ്ച് ചേര്‍ത്തു വയ്ക്കുമ്പോള്‍ ലഭിക്കുന്ന ഊര്‍ജമാണ് ഈ കാറുകളില്‍ ഇന്‍ഡിക്കേറ്ററും ബ്രേക്ക് ലൈറ്റും പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുക. ഹൃദയസ്പന്ദനത്തില്‍ നിന്നു പ്രസരിക്കുന്ന പ്രത്യേക തരംഗവേഗത്തിലുള്ള പ്രകാശതന്മാത്രകള് നിശ്ചിത അളവില്‍ തിളപ്പിച്ചാണ് ഇതിലെ ഊര്‍ജം നിര്‍മിക്കുന്നത്.
കാറിന്റെ മുകള്‍ത്തട്ടില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ കേരളത്തിലെ ജില്ലാ-ബ്ലോക്ക് പഞ്ചായത്തുമായി ചേര്‍ന്നുള്ള കര്‍മപദ്ധതികള്‍ ആവിഷ്ക്കരിക്കാനും കമ്പനിക്ക് ആലോചനയുണ്ട്. ഡീസല്‍-പെട്രോള്‍ ഇരട്ട ഇന്ധനടാങ്കുള്ള ഫുള്‍ ഓപ്ഷന് മോഡല്‍ കാറുകളില്‍ പ്രകൃതിവാതക പൈപ്പ്ലൈനുകളില്‍ നിന്നുള്ള അമോണിയം നൈട്രേറ്റായിരിക്കും പ്രധാന ചാലകശക്തി.
കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഗണിച്ച് എണ്‍പത് കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ എത്തിക്കഴിഞ്ഞാല്‍ കാറിന്റെ പിന്‍ചക്രങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു നില്ക്കുന്ന സാങ്കേതിക വിദ്യ പരീക്ഷണാടിസ്ഥാനത്തില്‍ ഈ കാറുകളില്‍ ഏര്‍പെടുത്തും. 360 ഡിഗ്രിയില്‍ തിരിയുന്ന സ്റ്റിയറിങ് ഉള്ള ഈ കാറിന് റിവേഴ്സ് ഗിയര്‍ ഉണ്ടായിരിക്കുന്നതല്ല.
പിന്നിലേക്ക് ഉള്‍പെടെ ഏതു ദിശയിലേക്കും അനായാസം തിരിക്കാവുന്നതാണ് ഈ സ്റ്റിയറിങ്. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്, ഭക്ഷ്യ മാലിന്യങ്ങളാവും ഇതിനായി ഉപയോഗിക്കുക.
Keywords: Advertisement, Body, Owner, Misan Company, Marketing,Kochi, Car, Vehicles, Technical, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
