Rafah Crossing | ഗസ്സയിൽ നിന്ന് ഗുരുതരമായി പരുക്കേറ്റ 88 പേരുമായി ആദ്യ ആംബുലൻസുകൾ ഈജിപ്തിലെത്തി; യുദ്ധഭൂമിയിൽ അൽപം ആശ്വാസം പകർന്ന് റഫാ അതിർത്തി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

 


ഗസ്സ: (KVARTHA) ഗസ്സയിൽ നിന്ന് ഇസ്രാഈൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റവരെ വഹിച്ചുള്ള ആദ്യ ആംബുലൻസുകൾ റഫാ അതിർത്തി വഴി ഈജിപ്തിലെത്തി. ഒക്‌ടോബർ ഏഴിന് ശേഷം ആദ്യമായി ഫലസ്തീനും ഈജിപ്തും തമ്മിലുള്ള അതിർത്തിയായ റഫ ബുധനാഴ്ചയാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പരുക്കേറ്റ 80 ലധികം പേർക്കും 500 ലധികം വിദേശ പൗരന്മാർക്കും ഗസ്സ വിടാനാണ് ബുധനാഴ്ച അനുമതിയുള്ളത്.

Rafah Crossing | ഗസ്സയിൽ നിന്ന് ഗുരുതരമായി പരുക്കേറ്റ 88 പേരുമായി ആദ്യ ആംബുലൻസുകൾ ഈജിപ്തിലെത്തി; യുദ്ധഭൂമിയിൽ അൽപം ആശ്വാസം പകർന്ന് റഫാ അതിർത്തി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

പരുക്കേറ്റവരെ ആദ്യം കടത്തിവിടും. പിന്നെ മറ്റുള്ളവർക്ക് പ്രവേശിക്കാം. അതിർത്തിയിൽ 500 പേർ ഈജിപ്തിൽ പ്രവേശിക്കാൻ കാത്തുനിൽക്കുകയാണ്. ഗസ്സയിൽ ഏകദേശം 7000 പേർക്ക് ഇരട്ട പൗരത്വമുണ്ട്. ജാപ്പനീസ്, ഓസ്ട്രിയൻ, ബൾഗേറിയൻ, ഇന്തോനേഷ്യൻ, ജോർദാനിയൻ, ഇറ്റാലിയൻ, ഗ്രീക്ക്, ഓസ്‌ട്രേലിയൻ, ചെക്ക് പൗരത്വമുള്ള ഫലസ്തീനികളും ഇതിൽ പെടുന്നു. യുദ്ധം ആരംഭിച്ചതു മുതൽ അടച്ചിട്ടിരുന്നതിനാൽ റഫ അതിർത്തി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത് വളരെ പ്രധാനപ്പെട്ട സംഭവമാണ്.

പരുക്കേറ്റവരെ കൊണ്ടുപോകാൻ ഈജിപ്തിൽ നിന്ന് നിരവധി ആംബുലൻസുകളാണ് ഗസ്സയിലെത്തിയത്. റഫയിൽ നിന്ന് 10 കിലോമീറ്റർ അകലെ ഈജിപ്തിൽ താത്കാലിക ആശുപത്രി ഒരുക്കിയിട്ടുണ്ട്. പരുക്കേറ്റ ഫലസ്തീനികളെ ചികിത്സയ്ക്കായി ഇവിടെ എത്തിക്കുമെന്നാണ് വിവരം.

Image Credit [Mohammed Abed/AFP]

Keywords: News, World, Hamas, Israel, Gaza, Rafah Crossing, Israel-Palestine-War, Injured, Attack, Treatment,   Ambulances carrying wounded Palestinians enter Egypt from Gaza
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia