നുഴഞ്ഞുകയറ്റ ശ്രമം; നാലു ഭീകരന്മാരെ സൈന്യം വധിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശ്രീനഗര്‍: ഇന്ത്യ- പാക് അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം. കശ്മീരിലെ കെരണ്‍ സെക്ടറിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാലു ഭീകരന്മാരെ ശനിയാഴ്ച രാവിലെ ഏറ്റുമുട്ടലിലൂടെ സൈന്യം വധിച്ചു. ഫത്തേ ഗലി പ്രദേശത്താണ് ശനിയാഴ്ച രാവിലെ ഏറ്റുമുട്ടല്‍ നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു.

 കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്നും  ആറ് എകെ 47 തോക്കുകള്‍, നാല് പിസ്റ്റളുകള്‍, ആക്രമണം നടത്താനുള്ള മറ്റു സാമഗ്രികള്‍ എന്നിവ പിടിച്ചെടുത്തു. കഴിഞ്ഞ 12 ദിവസമായി കെരണ്‍ സെക്ടറില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവാണ്. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ 30 ഓളം തീവ്രവാദികളെയാണ് സപ്തംബര്‍ 24 നുശേഷം സൈന്യം ഏറ്റുമുട്ടലിലൂടെ  കൊലപ്പെടുത്തിയത്.

പാക്ക് സൈന്യത്തിന്റെ പിന്തുണയോടെയാണ്  തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതെന്നാണ് റിപോര്‍ട്ട്. ഏകദേശം 40 ഓളം വരുന്ന സംഘം ഇതുവരെ  അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചിട്ടുണ്ട്.  അതിര്‍ത്തിയില്‍ സൈന്യത്തിന്റെ ശ്രദ്ധതിരിച്ചു വിടാനായി ചെറുസംഘങ്ങളായാണ് ഭീകരന്മാര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തുന്നത്. സൈന്യം ഇതുവരെ അഞ്ചോളം സ്ഥലങ്ങളിലൂടെയുള്ള ഭീകരരുടെ  നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച  ഗുജ്ജര്‍ ദുറില്‍ മേഖലയില്‍ മൂന്നു ഭീകരരെ  ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്കു പരിക്കേറ്റിരുന്നു. അതേസമയം അതിര്‍ത്തിയിലെ  സൈനിക നടപടി അവസാന ഘട്ടത്തിലെത്തിയതായി അധികൃതര്‍ അറിയിച്ചു.

നുഴഞ്ഞുകയറ്റ ശ്രമം;  നാലു ഭീകരന്മാരെ സൈന്യം വധിച്ചുകഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍  വെച്ചു നടത്തിയ ഇന്ത്യാ- പാക് പ്രധാനമന്ത്രിമാരുടെ  കൂടിക്കാഴ്ചയില്‍ നുഴഞ്ഞുകയറ്റം മുഖ്യ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍  കൂടിക്കാഴ്ചയ്ക്ക് ശേഷം  നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ കൂടിയതല്ലാതെ ശ്രമങ്ങള്‍  അവസാനിപ്പിക്കാന്‍ പാക് ഭാഗത്തുനിന്നും ശ്രമങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. മാത്രമല്ല, പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇരുരാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷന്‍സ്  ജനറല്‍മാര്‍ തമ്മിലുള്ള ആശയവിനിമയം കാര്യക്ഷമമാക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇതുവരെയും അത്തരത്തിലുള്ള  ചര്‍ച്ചകള്‍ നടത്താന്‍ അധികൃതര്‍ മുന്‍കൈ എടുത്തിട്ടില്ല. ചൊവ്വാഴ്ച ചര്‍ച്ച നടത്തുമെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.

Also Read:
ക്ലബ്ബ് കെട്ടിടത്തിന് കരിഓയില്‍ ഒഴിച്ചു

Keywords:  Srinagar, Terrorists, Killed, Military,Attack, Pak troops, Report, Conference, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia