HC Verdict | ലൈംഗികാതിക്രമക്കേസ് തെളിയിക്കാൻ ശുക്ലസ്ഖലനം ആവശ്യമില്ലെന്ന് ഹൈകോടതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമരാവതി: (www.kvartha.com) ലൈംഗികാതിക്രമം തെളിയിക്കാൻ ശുക്ലസ്ഖലനം ആവശ്യമില്ലെന്ന് ആന്ധ്രാപ്രദേശ് ഹൈകോടതി വിധിച്ചു. പോക്‌സോ കേസിൽ പ്രതിക്ക് കീഴ് കോടതി വിധിച്ച ശിക്ഷ ശരിവച്ചാണ് ഹൈകോടതിയുടെ നിരീക്ഷണം. ലൈംഗികബന്ധം നടന്നതായി രേഖകളിലുള്ള തെളിവുകൾ പോക്‌സോ നിയമത്തിലെ സെക്ഷൻ 3 പ്രകാരം നിർവചിച്ചിരിക്കുന്ന ലൈംഗികാതിക്രമ കുറ്റം തെളിയിക്കാൻ മതിയാവുമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ചിക്കാതി മാനവേന്ദ്രനാഥ് റോയ് വ്യക്തമാക്കി.

HC Verdict | ലൈംഗികാതിക്രമക്കേസ് തെളിയിക്കാൻ ശുക്ലസ്ഖലനം ആവശ്യമില്ലെന്ന് ഹൈകോടതി

പോക്സോ നിയമത്തിലെ സെക്ഷൻ 3 പ്രകാരം 12 വയസിന് താഴെയുള്ള ഒരു കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായാൽ അത് പോക്‌സോ നിയമത്തിലെ സെക്ഷൻ അഞ്ച് എം പ്രകാരമുള്ള ലൈംഗികാതിക്രമത്തിന് തുല്യമാണ്, കൂടാതെ ലൈംഗികാതിക്രമം നടത്തിയ വ്യക്തിക്കെതിരെ സെക്ഷൻ ആറ് ശിക്ഷ നിർദേശിക്കുന്നുവെന്നും ജസ്റ്റിസ് റോയ് തന്റെ 22 പേജുള്ള വിധിന്യായത്തിൽ പറഞ്ഞു.

2015-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 2016-ൽ പശ്ചിമ ഗോദാവരി ജില്ലയിലെ ഏലൂരിലെ പ്രത്യേക ജഡ്‌ജ്‌ 10 വർഷത്തെ കഠിനതടവും 5000 രൂപ പിഴയും വിധിച്ചിരുന്നു. എന്നിരുന്നാലും, പ്രതി ശിക്ഷയെ ഹൈകോടതിയിൽ ചോദ്യം ചെയ്യുകയായിരിക്കുന്നു. പരിശോധനയിൽ ശുക്ലം കണ്ടെത്താത്തതിനാൽ ഇരയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് തെളിവില്ല എന്ന ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതി ശിക്ഷാവിധി ചോദ്യം ചെയ്തത്.

അതേസമയം ഡോക്ടർ, പെൺകുട്ടിയുടെ കന്യാചർമം പൊട്ടുകയും യോനിയിൽ രക്തം കണ്ടെത്തുകയും ചെയ്തതായി ജഡ്‌ജ്‌ പറഞ്ഞു. ബീജം കണ്ടെത്താത്തത് കൊണ്ട് മാത്രം ലൈംഗികാതിക്രമം നടന്നില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും ജഡ്‌ജ്‌ നിരീക്ഷിച്ചു. പോക്‌സോ നിയമപ്രകാരമുള്ള പ്രത്യേക കോടതിയുടെ 2016ലെ വിധി ശരിവച്ച ഹൈകോടതി പ്രതിയുടെ ശിക്ഷ ഏഴ് വർഷമായി കുറയ്ക്കാനും വിസമ്മതിച്ചു. ഇത്തരം കേസുകളിൽ ഏറ്റവും കുറഞ്ഞ ശിക്ഷ 10 വർഷമാണെന്നും പരമാവധി തടവ് ജീവപര്യന്തമാണെന്നും ജഡ്‌ജ്‌ വിധിയിൽ പറഞ്ഞു.

Keywords: National,National-News, News, Andhra Pradesh, Assault, High Court, Pocso Case,   'Semen Ejaculation Not A Necessary Prerequisite To Prove Penetrative Assault': Andhra Pradesh HC.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia