Nimisha Priya | മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
May 5, 2022, 16:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. 'ശിക്ഷ ഒഴിവാക്കാന്‍ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം കോടതിവിധിക്കെതിരെ കേന്ദ്ര സര്‍കാര്‍ യെമന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അറിയിച്ചു. നിമിഷപ്രിയയ്ക്ക് നിയമസഹായം ഉറപ്പാക്കും. കോടതിക്ക് പുറത്തും മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്നും' ജയശങ്കര്‍ പറഞ്ഞു.
യെമനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയയ്ക്കു യെമന്‍ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വധശിക്ഷ വിധിച്ചത്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവ് ലഭിക്കും. മരിച്ചയാളുടെ കുടുംബത്തിനു ബ്ലഡ് മണി നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനാണു നാട്ടുകാര്‍ ചേര്‍ന്നു രൂപീകരിച്ച ആക്ഷന്‍ കമിറ്റിയുടെ ശ്രമം.
യെമന്‍ പൗരന്റെ കുടുംബം ബ്ലഡ് മണി നല്‍കിയാല്‍ മാപ്പുനല്‍കാന്‍ തയാറാണെന്ന് നേരത്തെ അറിയിച്ചിരുന്നു. ഏകദേശം ഒന്നരകോടിയാണ് ആവശ്യപ്പെട്ടതെന്നാണ് വിവരം.
യെമനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയയ്ക്കു യെമന്‍ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വധശിക്ഷ വിധിച്ചത്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവ് ലഭിക്കും. മരിച്ചയാളുടെ കുടുംബത്തിനു ബ്ലഡ് മണി നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനാണു നാട്ടുകാര്‍ ചേര്‍ന്നു രൂപീകരിച്ച ആക്ഷന്‍ കമിറ്റിയുടെ ശ്രമം.
യെമന്‍ പൗരന്റെ കുടുംബം ബ്ലഡ് മണി നല്‍കിയാല്‍ മാപ്പുനല്‍കാന്‍ തയാറാണെന്ന് നേരത്തെ അറിയിച്ചിരുന്നു. ഏകദേശം ഒന്നരകോടിയാണ് ആവശ്യപ്പെട്ടതെന്നാണ് വിവരം.
Keywords: Minister S Jayashankar has said that an attempt is being made to avoid the death sentence of Malayalee nurse Nimisha Priya, New Delhi, News, Minister, Malayalee, Jail, Nurse, National, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

