കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് ഒരു മാസത്തേക്ക് നീട്ടിവെച്ചു

 


ADVERTISEMENT

ചെന്നൈ: സുപ്രീംകോടതി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാനായി തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് ഒരു മാസത്തേക്ക് നീട്ടിവെച്ചു. ജനകീയ പ്രതിരോധത്തെത്തുടര്‍ന്ന് കൂടങ്കുളത്ത് ശാസ്ത്രജ്ഞര്‍ നടത്തിയ പരിശോധനയില്‍ നാലു നിലയത്തിലെ വാല്‍വുകള്‍ക്ക് തകരാര്‍ കണ്ടെത്തി മാറ്റിയിരുന്നു.

ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സത്യസന്ധമായ പരിശോധന ആവശ്യമണെന്ന് കാണിച്ച്  കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും ആറ്റമിക് ഊര്‍ജവകുപ്പ് സെക്രട്ടറിക്കും 60 ശാസ്ത്രജ്ഞരുടെ സംഘം കത്ത് അയച്ചിരുന്നു .

കൂടങ്കുളം നിലയത്തിന്റെ നിര്‍മാണത്തിന് ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ ഉപയോഗിച്ചതില്‍  ആശങ്ക പ്രകടിപ്പിച്ചു കൊണ്ടുള്ള കത്താണ് നല്‍കിയത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ് സയന്‍സസ് ബംഗളൂരു, ഐ.ഐ.ടി മദ്രാസ്, ഐ.ഐ.ടി മുംബൈ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ്, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ്
ആസ്‌ട്രോഫിസിക്‌സ് തുടങ്ങിയ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

ആണവോര്‍ജ വകുപ്പ് സെക്രട്ടറിക്കും കത്തിന്റെ പകര്‍പ് അയച്ചിട്ടുണ്ട്. ഉന്നത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആണവനിലയം നിര്‍മിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ കേരള- തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് കത്തില്‍ പറയുന്നു. ആണവനിലയം കമ്മീഷന്‍ ചെയ്യുന്നതിനു മുമ്പ് ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ കഴിയണം. കമ്മീഷന്‍  ചെയ്തുകഴിഞ്ഞാല്‍ ആണവ വികിരണമുള്ള നിര്‍ണായക ഭാഗങ്ങളില്‍ പിന്നീട് പരിശോധന നടത്താനോ മാറ്റിസ്ഥാപിക്കാനോ കഴിയില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

മേയ് ആറിന് സുപ്രീംകോടതി പ്രവര്‍ത്തനാനുമതി നല്‍കിയതിനെ തുടര്‍ന്ന് കൂടങ്കുളം ആണവനിലയത്തിലെ ആദ്യ റിയാക്ടര്‍ കമ്മീഷന്‍ ചെയ്യാന്‍ ഒരുക്കങ്ങള്‍ നടന്നുവരുകയാണ്. ആണവനിലയം പരിസ്ഥിതിയെയും പരിസരവാസികളുടെ ജീവനെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകള്‍ തള്ളിക്കളഞ്ഞാണ് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍, ജസ്റ്റിസ് ദീപക് മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിലയത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയത്.

ആദ്യ റിയാക്ടറിലെ നാല് വാള്‍വുകള്‍ക്ക് തകരാറ് കണ്ടെത്തിയെന്നും ന്യൂക്‌ളിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ഇവ മാറ്റിസ്ഥാപിച്ചുവെന്നും ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ് (എ.ഇ.ആര്‍.ബി) അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, അവസാനഘട്ട പരിശോധനകള്‍ തൃപ്തികരമാണെന്നും ഏതാനും ദിവസത്തിനുള്ളില്‍ വൈദ്യുതോല്‍പാദനത്തിന് അനുമതി നല്‍കുമെന്നും എ.ഇ.ആര്‍.ബി ചെയര്‍മാന്‍ എസ്.എസ്. ബജാജ് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് ഒരു മാസത്തേക്ക് നീട്ടിവെച്ചു

അതേ സമയം  കൂടങ്കുളം ആണവനിലയത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയ സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ ചൊവ്വാഴ്ച പണിമുടക്കി. പല സ്ഥലങ്ങളിലും ആണവനിലയത്തിനെതിരെ പ്രതിഷേധപ്രകടനങ്ങളും ഉപവാസസമരവും നടന്നു. പണിമുടക്കിനെ തുടര്‍ന്ന് മൂന്ന് ജില്ലകളിലെയും മത്സ്യബന്ധന തുറമുഖങ്ങള്‍ നിശ്ചലമായി. കൂടങ്കുളത്തും സമീപ പ്രദേശങ്ങളിലും കടകളടച്ച് ഹര്‍ത്താലാചരിച്ചു.

Keywords:  Commission, Kudamkulam Row, Chennai, Supreme Court of India, Protection, Chief Minister, Prime Minister, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia