യുവതിയെ പതിനാലു വര്‍ഷം പീഡിപ്പിച്ചക്കേസില്‍ ക്ഷേത്ര പൂജാരി റിമാന്‍ഡില്‍

 


ADVERTISEMENT

യുവതിയെ പതിനാലു വര്‍ഷം പീഡിപ്പിച്ചക്കേസില്‍ ക്ഷേത്ര പൂജാരി റിമാന്‍ഡില്‍
Janardhana Poojary
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നല്‍കി പതിനാല് വര്‍ഷക്കാലം യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ക്ഷേത്ര പൂജാരി തിങ്കളാഴ്ച ഉച്ചയോടെ കോടതിയില്‍ കീഴടങ്ങി.

ദേളി തായത്തൊടിയിലെ ജനാര്‍ദ്ദന പൂജാരിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ കീഴടങ്ങിയത്. മയിലാട്ടി ചൗക്കി സ്വദേശിനിയായ 38 കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദ്ദേശ പ്രകാരമാണ് ജനാര്‍ദ്ദന പൂജാരിക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നത്. പതിനാല് വര്‍ഷം മുമ്പ് വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പൂജാരി മോതിരമണിയിച്ചിരുന്നുവെങ്കിലും വിവാഹത്തിന് തയ്യാറാകാതെ യുവതിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചുവരികയായിരുന്നു. മോതിര മാറ്റം നടത്തിയതിന് ശേഷം യുവതിയെ കേരളം, ക ര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ ഭാഗങ്ങളിലേക്ക് കൊണ്ടുപോയി ലോഡ്ജുകളില്‍ താമസിപ്പിക്കുകയും ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയുമായിരുന്നു.

വിവാഹത്തിന് കാലതാമസമുണ്ടാകുമെന്നും ഇപ്പോള്‍ വിവാഹിതരായാല്‍ രണ്ട് പേര്‍ക്കും ദോഷം വരുമെന്നും വിശ്വസിപ്പിച്ചാണ് പൂജാരി യുവതിയെ തന്റെ ഇംഗിതത്തിന് വിധേയയാക്കിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂജാരി വിവാഹത്തിനുള്ള തയ്യാറെടുപ്പ് നടത്താതിരിക്കുകയും പിന്നീട് കൈയ്യൊഴിയുകയും ചെയ്തതോടെയാണ് യുവതി കോടതിയെ സമീപിച്ചത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ കടന്ന പൂജാരി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Keywords: Kasaragod, kanhangad, Kerala, Molestation, Accused, Remanded


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia