നാറാത്ത് ആയുധവേട്ട: അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍
May 10, 2013, 12:35 IST
ADVERTISEMENT
കോട്ടയം: കണ്ണൂര്‍ നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ നിന്നു നാടന്‍ ബോംബും വടിവാളും പിടിച്ചെടുക്കുകയും 21 പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് തെളിയിക്കാന്‍ തുടരന്വേഷണം എന്‍ഐഎ നടത്തണമെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് കേന്ദ്ര ആഭ്യന്തരവകുപ്പിനോടു ശുപാര്‍ശ ചെയ്തു. ഈ കേസ് എന്‍ഐഎ അന്വേഷിക്കണമെന്നും ഇതു സംബന്ധിച്ചുള്ള അറിയിപ്പ് ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
അറസ്റ്റിലായ ഒരാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ എട്ടു ബാങ്ക് അക്കൗണ്ടുകളില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ 80 ലക്ഷം രൂപ വിദേശത്തുനിന്നയച്ചതായും അത് പിന്‍വലിച്ച് സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിച്ചതായും കണ്ടെത്തിയതായാണ് ആഭ്യന്തരവകുപ്പ് റിപോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ വിദേശത്തുള്ളവരുമായി പതിവായി ബന്ധപ്പെടുന്നതിന്റെയും മുമ്പുണ്ടായ പല സ്ഫോടനക്കേസുകളിലെ പ്രതികളുമായി വിദേശത്തുള്ളവര്‍ നിരന്തരം സംസാരിച്ചതിനും തെളിവുകള്‍ ലഭിച്ചിട്ടുള്ളതായി ആഭ്യന്തരവകുപ്പ് കേന്ദ്രത്തിനയച്ച റിപോര്‍ടില്‍ പറയുന്നുണ്ട്.
പ്രതികളില്‍നിന്നു കണ്ടെത്തിയ വിദേശ കറന്‍സിയും ഇറാന് പാസ്പോര്‍ട്ടും അന്വേഷണ വിധേയമാക്കിയപ്പോള്‍ സംശയാസ്പദമായ സൂചനകളാണു ലഭിച്ചതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയും റിപോര്‍ട് നല്‍കുന്നത്. പ്രതികളില്‍ ചിലര്‍ മറ്റു സംസ്ഥാനങ്ങളില്‍ ദുരൂഹ സാഹചര്യങ്ങളില്‍ താമസിച്ചതിന്റെയും അവിടെനിന്നുള്ളവര്‍ കേരളത്തില്‍ താമസിച്ചതിന്റെയും തെളിവുകളും കേന്ദ്രത്തിനയച്ച റിപോര്‍ട്ടിലുണ്ട്.
സൂര്യനമസ്കാരം പരിശീലിപ്പിക്കുകയായിരുന്നെന്ന മൊഴിയാണു പിടിയിലായ പ്രതികള്‍ പോലീസിനു നല്‍കിയത്. എന്നാല്‍ സംസ്ഥാനത്തെ ചില സ്കൂളുകളില്‍ യോഗ പരിശീലനം തുടങ്ങിയപ്പോള്‍ സൂര്യനമസ്കാരം ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പോപ്പുലര്‍ ഫ്രണ്ട് വിവാദമുണ്ടാക്കിയതിനാല്‍ പ്രതികളുടെ മൊഴി വിശ്വസിക്കേണ്ടതില്ലെന്നും ആഭ്യന്തരവകുപ്പിന്റെ റിപോര്‍ട്ടിലുണ്ട്.
Keywords: Kannur, Kottayam, Minister, Thiruvanchoor Radhakrishnan, Kottayam, Arrest, Bank, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
അറസ്റ്റിലായ ഒരാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ എട്ടു ബാങ്ക് അക്കൗണ്ടുകളില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ 80 ലക്ഷം രൂപ വിദേശത്തുനിന്നയച്ചതായും അത് പിന്‍വലിച്ച് സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിച്ചതായും കണ്ടെത്തിയതായാണ് ആഭ്യന്തരവകുപ്പ് റിപോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ വിദേശത്തുള്ളവരുമായി പതിവായി ബന്ധപ്പെടുന്നതിന്റെയും മുമ്പുണ്ടായ പല സ്ഫോടനക്കേസുകളിലെ പ്രതികളുമായി വിദേശത്തുള്ളവര്‍ നിരന്തരം സംസാരിച്ചതിനും തെളിവുകള്‍ ലഭിച്ചിട്ടുള്ളതായി ആഭ്യന്തരവകുപ്പ് കേന്ദ്രത്തിനയച്ച റിപോര്‍ടില്‍ പറയുന്നുണ്ട്.
പ്രതികളില്‍നിന്നു കണ്ടെത്തിയ വിദേശ കറന്‍സിയും ഇറാന് പാസ്പോര്‍ട്ടും അന്വേഷണ വിധേയമാക്കിയപ്പോള്‍ സംശയാസ്പദമായ സൂചനകളാണു ലഭിച്ചതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയും റിപോര്‍ട് നല്‍കുന്നത്. പ്രതികളില്‍ ചിലര്‍ മറ്റു സംസ്ഥാനങ്ങളില്‍ ദുരൂഹ സാഹചര്യങ്ങളില്‍ താമസിച്ചതിന്റെയും അവിടെനിന്നുള്ളവര്‍ കേരളത്തില്‍ താമസിച്ചതിന്റെയും തെളിവുകളും കേന്ദ്രത്തിനയച്ച റിപോര്‍ട്ടിലുണ്ട്.
സൂര്യനമസ്കാരം പരിശീലിപ്പിക്കുകയായിരുന്നെന്ന മൊഴിയാണു പിടിയിലായ പ്രതികള്‍ പോലീസിനു നല്‍കിയത്. എന്നാല്‍ സംസ്ഥാനത്തെ ചില സ്കൂളുകളില്‍ യോഗ പരിശീലനം തുടങ്ങിയപ്പോള്‍ സൂര്യനമസ്കാരം ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പോപ്പുലര്‍ ഫ്രണ്ട് വിവാദമുണ്ടാക്കിയതിനാല്‍ പ്രതികളുടെ മൊഴി വിശ്വസിക്കേണ്ടതില്ലെന്നും ആഭ്യന്തരവകുപ്പിന്റെ റിപോര്‍ട്ടിലുണ്ട്.
Keywords: Kannur, Kottayam, Minister, Thiruvanchoor Radhakrishnan, Kottayam, Arrest, Bank, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
