മഅദനിയെ അറസ്റ്റു ചെയ്തപ്പോള്‍ വിമാനത്താവള റണ്‍വേയില്‍ പോലീസിനു സ്വീകരണം ഒരുക്കി
Mar 9, 2013, 14:06 IST
ADVERTISEMENT
തിരുവനന്തപുരം: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ താല്ക്കാലിക ജാമ്യം ലഭിച്ച അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ യാത്ര തടസപ്പെടുത്തിയ വ്യോമയാന അധികൃതരും കര്‍ണാടക പോലീസും മഅ്ദനി അറസ്റ്റിലായപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിമാനത്താവളത്തില്‍ നിയമവിരുദ്ധമായി സ്വീകരണം നല്‍കി.
ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയ്ക്കു സമീപമാണ് 2010 ആഗസ്റ്റ് 18നു രാവിലെ പോലീസുദ്യോഗസ്ഥര്‍ക്ക് പൂച്ചെണ്ടുകളും പൂമാലകളും നല്‍കി വരവേറ്റത്. കൊല്ലം ശാസ്താംകോട്ട അന്‍വാറുശേരിയിലെ മഅ്ദനിയുടെ ആസ്ഥാനത്തു നിന്ന് അദ്ദേഹത്തെ അറസ്റ്റു ചെയ്തതിന്റെ പേരിലായിരുന്നു ഇത്. 17ന് അറസ്റ്റു ചെയ്ത മഅ്ദനിയുമായി 18നു പുലര്‍ചെയാണ് കര്‍ണാടക പോലീസ് സംഘം ബംഗളൂരു വിമാനത്താവളത്തിലെത്തിയത്.
റണ്‍വേയ്ക്കു സമീപം കാത്തുനിന്ന കര്‍ണാടക പോലീസിലെയും ആഭ്യന്തര വകുപ്പിലെയും വിമാനത്താവളത്തിലെയും ഉന്നതര്‍, മഅ്ദനിയെ അറസ്റ്റു ചെയ്ത സംഘത്തിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ അത്യാഹ്ലാദത്തോടെയാണ് വരവേറ്റത്. അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മഅ്ദനിയെ അറസ്റ്റു ചെയ്തതെങ്കിലും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെ സ്വീകരണത്തിന് എത്തിയിരുന്നു. ഈ സ്വീകരണം മാധ്യമങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ പ്രവേശനമില്ലാത്ത സ്ഥലത്തായിരുന്നതിനാല്‍ പുറത്തുവന്നില്ല. എന്നാല്‍, പിന്നീട് മഅ്ദനിയെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തിയ പി.ഡി.പി. നേതാക്കളോട് അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കര്‍ണാടക പോലീസിന്റെ അഭിമാന പ്രശ്‌നമായി മാറിയ അറസ്റ്റായതിനാല്‍ അതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് അത്തരമൊരു സ്വീകരണം ഏര്‍പെടുത്തിയത് എന്നായിരുന്നു സൂചന. എന്നാല്‍, അഞ്ചു ദിവസത്തേയ്ക്ക് കോടതി ജാമ്യം അനുവദിച്ച മഅ്ദനിക്ക് ആവശ്യമായ യാത്രാരേഖകള്‍ നല്‍കാതെ പോലീസും വിമാനത്താവള ഉദ്യോഗസ്ഥരും ചേര്‍ന്ന് യാത്ര വൈകിപ്പിച്ചതോടെ, മഅ്ദനിയോടുള്ള വിദ്വേഷം വ്യക്തമായിരിക്കുകയാണെന്ന് പി.ഡി.പി. വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കര്‍ണാടക ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാരിനെയും സംഘ്പരിവാറിലെ ഉന്നതരെയും സന്തോഷിപ്പിക്കാനാണ് പോലീസും വിമാനത്താവള ഉദ്യോഗസ്ഥരും ഒത്തുകളിച്ചതെന്ന ആരോപണമാണ് ഉയരുന്നത്. അതേ കാരണം തന്നെയാണ് മഅ്ദനിയെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥരെ റണ്‍വേയില്‍ സ്വീകരിക്കാന്‍ പ്രകടിപ്പിച്ച താല്പര്യത്തിലും പ്രകടമായത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മഅ്ദനിയുടെ മകള്‍ ഷമീറ ജൗഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനു ജാമ്യം നല്‍കണം എന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കര്‍ണാടക മുഖ്യമന്ത്രി ജഗ്ദീഷ് ഷെട്ടാറിനു കത്തെഴുതിയതോടെയാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കാതിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച ജാമ്യ ദിവസങ്ങളിലെ പ്രധാനപ്പെട്ട ഒരു പകല്‍ മഅ്ദനിക്ക് നഷ്ടപ്പെടുത്തുന്നതിനാണ് പോലീസും വിമാനത്താവള ഉദ്യോഗസ്ഥരും സ്വീകരിച്ച കടുത്ത നിലപാട് ഇടയാക്കിയത്.
രാവിലെ 10.30നു മുമ്പു നിശ്ചയിച്ചതുപോലെ അദ്ദേഹത്തിന് തിരുവനന്തപുരത്ത് എത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ മകളുടെയും ബന്ധുക്കളുടെയും ഒപ്പം ശനിയാഴ്ച പകല്‍ മുഴുവന്‍ കഴിയാന്‍ സാധിക്കുമായിരുന്നു. രാത്രിയിലെ എത്തുകയുള്ളുവെന്ന് ഉറപ്പായതോടെ, ഞായറാഴ്ച നടക്കുന്ന വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രം മുമ്പ് മാത്രമേ അദ്ദേഹത്തിനു മകളെ കാണാന്‍ കഴിയൂവെന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്.
Keywords: Thiruvananthapuram, Abdul Nasar Madani, Police, Airport, Arrest, Karnataka, wedding, Kerala, Daughter, Marriage, Media, Jail, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയ്ക്കു സമീപമാണ് 2010 ആഗസ്റ്റ് 18നു രാവിലെ പോലീസുദ്യോഗസ്ഥര്‍ക്ക് പൂച്ചെണ്ടുകളും പൂമാലകളും നല്‍കി വരവേറ്റത്. കൊല്ലം ശാസ്താംകോട്ട അന്‍വാറുശേരിയിലെ മഅ്ദനിയുടെ ആസ്ഥാനത്തു നിന്ന് അദ്ദേഹത്തെ അറസ്റ്റു ചെയ്തതിന്റെ പേരിലായിരുന്നു ഇത്. 17ന് അറസ്റ്റു ചെയ്ത മഅ്ദനിയുമായി 18നു പുലര്‍ചെയാണ് കര്‍ണാടക പോലീസ് സംഘം ബംഗളൂരു വിമാനത്താവളത്തിലെത്തിയത്.
റണ്‍വേയ്ക്കു സമീപം കാത്തുനിന്ന കര്‍ണാടക പോലീസിലെയും ആഭ്യന്തര വകുപ്പിലെയും വിമാനത്താവളത്തിലെയും ഉന്നതര്‍, മഅ്ദനിയെ അറസ്റ്റു ചെയ്ത സംഘത്തിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ അത്യാഹ്ലാദത്തോടെയാണ് വരവേറ്റത്. അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മഅ്ദനിയെ അറസ്റ്റു ചെയ്തതെങ്കിലും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെ സ്വീകരണത്തിന് എത്തിയിരുന്നു. ഈ സ്വീകരണം മാധ്യമങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ പ്രവേശനമില്ലാത്ത സ്ഥലത്തായിരുന്നതിനാല്‍ പുറത്തുവന്നില്ല. എന്നാല്‍, പിന്നീട് മഅ്ദനിയെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തിയ പി.ഡി.പി. നേതാക്കളോട് അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കര്‍ണാടക പോലീസിന്റെ അഭിമാന പ്രശ്‌നമായി മാറിയ അറസ്റ്റായതിനാല്‍ അതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് അത്തരമൊരു സ്വീകരണം ഏര്‍പെടുത്തിയത് എന്നായിരുന്നു സൂചന. എന്നാല്‍, അഞ്ചു ദിവസത്തേയ്ക്ക് കോടതി ജാമ്യം അനുവദിച്ച മഅ്ദനിക്ക് ആവശ്യമായ യാത്രാരേഖകള്‍ നല്‍കാതെ പോലീസും വിമാനത്താവള ഉദ്യോഗസ്ഥരും ചേര്‍ന്ന് യാത്ര വൈകിപ്പിച്ചതോടെ, മഅ്ദനിയോടുള്ള വിദ്വേഷം വ്യക്തമായിരിക്കുകയാണെന്ന് പി.ഡി.പി. വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കര്‍ണാടക ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാരിനെയും സംഘ്പരിവാറിലെ ഉന്നതരെയും സന്തോഷിപ്പിക്കാനാണ് പോലീസും വിമാനത്താവള ഉദ്യോഗസ്ഥരും ഒത്തുകളിച്ചതെന്ന ആരോപണമാണ് ഉയരുന്നത്. അതേ കാരണം തന്നെയാണ് മഅ്ദനിയെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥരെ റണ്‍വേയില്‍ സ്വീകരിക്കാന്‍ പ്രകടിപ്പിച്ച താല്പര്യത്തിലും പ്രകടമായത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മഅ്ദനിയുടെ മകള്‍ ഷമീറ ജൗഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനു ജാമ്യം നല്‍കണം എന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കര്‍ണാടക മുഖ്യമന്ത്രി ജഗ്ദീഷ് ഷെട്ടാറിനു കത്തെഴുതിയതോടെയാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കാതിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച ജാമ്യ ദിവസങ്ങളിലെ പ്രധാനപ്പെട്ട ഒരു പകല്‍ മഅ്ദനിക്ക് നഷ്ടപ്പെടുത്തുന്നതിനാണ് പോലീസും വിമാനത്താവള ഉദ്യോഗസ്ഥരും സ്വീകരിച്ച കടുത്ത നിലപാട് ഇടയാക്കിയത്.
രാവിലെ 10.30നു മുമ്പു നിശ്ചയിച്ചതുപോലെ അദ്ദേഹത്തിന് തിരുവനന്തപുരത്ത് എത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ മകളുടെയും ബന്ധുക്കളുടെയും ഒപ്പം ശനിയാഴ്ച പകല്‍ മുഴുവന്‍ കഴിയാന്‍ സാധിക്കുമായിരുന്നു. രാത്രിയിലെ എത്തുകയുള്ളുവെന്ന് ഉറപ്പായതോടെ, ഞായറാഴ്ച നടക്കുന്ന വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രം മുമ്പ് മാത്രമേ അദ്ദേഹത്തിനു മകളെ കാണാന്‍ കഴിയൂവെന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്.
Keywords: Thiruvananthapuram, Abdul Nasar Madani, Police, Airport, Arrest, Karnataka, wedding, Kerala, Daughter, Marriage, Media, Jail, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

